മാസപ്പടി വിവാദം ; ഹർജിയിൽ വിജിലൻസ് കോടതി ഇന്ന് വിധി പറയും

കേസെടുക്കാൻ വിജിലൻസ് തയാറാകുന്നില്ലെന്നും കോടതി ഇടപെട്ട് കേസ് രജിസ്റ്റർ ചെയ്യണം എന്നുമായിരുന്നു ഹർജിയിലെ ആവശ്യം. പിണറായി വിജയനും  മകൾ വീണയും ഉൾപ്പെടെ ഏഴു പേരാണ് കേസിലെ എതിർകക്ഷികൾ. 

author-image
Rajesh T L
New Update
veena vijayan

വീണവിജയൻ പിണറായി വിജയൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ എന്നിവർക്കെതിരെ അന്വേഷണം  വേണമെന്ന ആവശ്യത്തിൽ കോടതി ഇന്ന് വിധി പറയും . കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടൻ സമർപ്പിച്ച ഹർജിയിലാണ് വിധി പറയുക.  മാസപ്പടിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കേസെടുക്കാൻ കോടതി വിജിലൻസിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സേവനങ്ങളൊന്നും നൽകാതെയാണ് സിഎംആർഎലിൽനിന്നും വീണ പണം കൈപ്പറ്റിയതെന്നും ഹർജിയിൽ ആരോപിക്കുന്നു . തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഇന്ന് വിധി പറയുക.

കഴിഞ്ഞ ഫെബ്രുവരി 29നാണ് മാത്യു കുഴൽനാടൻ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ‌ഹർജി നൽകിയത്. കേസെടുക്കാൻ വിജിലൻസ് തയാറാകുന്നില്ലെന്നും കോടതി ഇടപെട്ട് കേസ് രജിസ്റ്റർ ചെയ്യണം എന്നുമായിരുന്നു ഹർജിയിലെ ആവശ്യം. പിണറായി വിജയനും  മകൾ വീണയും ഉൾപ്പെടെ ഏഴു പേരാണ് കേസിലെ എതിർകക്ഷികൾ. 

തൃക്കുന്നപുഴയിലും ആറാട്ടുപുഴയിലും ധാതുമണല്‍ ഖനനത്തിനായി സിഎംആർഎൽ എം‍ഡി ശശിധരൻ കര്‍ത്ത സ്ഥലം വാങ്ങിയെങ്കിലും 2004 ലെ സംസ്ഥാന ഉത്തരവും കേന്ദ്രനിയമങ്ങളും എതിരായതിനാല്‍ ഖനനാനുമതി ലഭിച്ചില്ല. കേരള ഭൂവിനിമയ ചട്ട പ്രകാരം പ്രസ്തുത ഭൂമിക്ക് ഇളവ് ലഭ്യമാക്കാനുളള കര്‍ത്തയുടെ ശ്രമങ്ങള്‍ നടക്കാതെ വന്ന സാഹചര്യത്തിലാണ് വീണ സിഎംആര്‍എലുമായി കരാറിലേർപ്പെടുന്നത്. ഇതിനുശേഷം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു റവന്യൂ വകുപ്പിനോട് കര്‍ത്തയുടെ അപേക്ഷയില്‍ പുനഃപരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചതായി മാത്യു കുഴൽ നാടൻ പറയുന്നു .

pinarayi vijayan mathew kuzhalnadan veena vijayan