രോഹിണി നക്ഷത്രാധിപനായ ചന്ദ്രനും രാശ്യാധിപനായ ശുക്രനും സ്ത്രീ ഗ്രഹങ്ങളായതിനാൽ രോഹിണിക്കാരിൽ സ്ത്രീകളിൽ കൂടുതലായി കാണാറുളള ശിശുവാത്സല്യം, ഭൂതദയ, മുഖപ്രസാദം, പരോപകാര പ്രവണത, ആകർഷകമായ പെരുമാറ്റം, ലാളിത്യം എന്നീ ഗുണങ്ങൾ ഉണ്ടായിരിക്കും. ചന്ദ്രന്റെ വൃദ്ധിക്ഷയം പോലെ തന്നെ സ്വഭാവത്തിനും ഇവർക്ക് ചാഞ്ചല്യം ഉണ്ടാകും. (ലഗ്നത്തിനും ചന്ദ്രനും പാപയോഗം വന്നാൽ ഇതിൽ മാറ്റം സംഭവിക്കും).
നാല് വശങ്ങളിലും നാല് ആനകളാൽ സ്വർണ്ണകുംഭങ്ങളിലുള്ള ജലത്താൽ അഭിഷേകം ചെയ്യപ്പെടുന്ന സ്വർണ്ണനിറമേനിയോടുകൂടിയ കമലാത്മികാദേവിയെ നമസ്ക്കരിക്കുന്നു. താമരപ്പൂവിൽ ആസനസ്ഥയായി താമര മലരുകൾ കൈകളിലേന്തി അനുഗ്രഹിക്കുന്ന അമ്മേ എന്നിൽ വേഗം കൃപാകടാക്ഷം ചൊരിഞ്ഞാലും.
തൊഴില്‍ സംബന്ധമായ ദുരിതങ്ങള്‍ നിങ്ങളെ വേട്ടയാടുന്നുണ്ടോ? അവയ്ക്ക് പരിഹാരം വേണമെന്ന് തോന്നിയിട്ടുണ്ടോ? എങ്കിൽ ഹനുമദ് ഭജനം ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം നല്‍കും.
ജ്യോതിഷശാസ്ത്രത്തിൽ ഒരു വ്യക്തിയുടെ ജാതകത്തില്‍ ധനസ്ഥാനത്ത് ശത്രുഗ്രഹങ്ങള്‍ ബാലവാന്മാരായാല് അവയുടെ ദശാസന്ധികാലങ്ങളില് കടബാധ്യതകള്‍ വര്‍ദ്ധിക്കുമെന്നാണ് പറയുന്നത്.
ഏറ്റുമാനൂർമഹാദേവക്ഷേത്രത്തിലെ വളരെ പ്രസിദ്ധമായ ഏഴരപ്പൊന്നാനദർശനം ഇന്നാണ് വർഷം തോറും ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എട്ടാംനാളായ കുംഭമാസത്തിലെ രോഹിണിനാളിലാണ് വളരെയേറെ പുകൾപെറ്റ ഏഴരപ്പൊന്നാന ദർശനം. ദക്ഷിണഭാരതത്തിലെ ഏറ്റവും പുകൾപെറ്റ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഏറ്റുമാനൂർ ശ്രീമഹാദേവക്ഷേത്രം പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണെന്നും കരുതിപ്പോരുന്നു. പടിഞ്ഞാറോട്ടാണ് ദർശനം ഭഗവാൻ ഇവിടെ മൂന്നു ഭാവങ്ങളിൽ ഭക്തർക്ക് ദർശനം നൽകുന്നു രാവിലെ ശിവശക്തിസ്വരൂപമായ അർദ്ധനാരീശ്വരനായും ഉച്ചയ്ക്ക് അർജ്ജുനനെ പരീക്ഷിച്ച് അദ്ദേഹത്തിനു പാശുപതാസ്ത്രം നൽകിയ കിരാതമൂർത്തിയായും വൈകിട്ടു പ്രപഞ്ചത്തെ മുച്ചൂടും ഇല്ലാതാക്കുന്ന സംഹാരരുദ്രനായും ഭക്തർക്ക് ദർശനം നൽകുന്നു.
മഹാവിഷ്ണുവിന്റെ അവതാര കഥകളിൽ ഒമ്പതാമനായി പ്രതിപാദിക്കുന്ന ശ്രീകൃഷ്ണാവതാരത്തിൽ ഭഗവാൻ കൃഷ്ണൻ അവതാരപ്പിറവി കൊള്ളുന്ന ദിനമാണ് അഷ്ടമിരോഹിണി. ഇന്ന് അഷ്ടമിയും രോഹിണിയും ചേർന്നുവരുന്ന ദിനമാണ്. ഉച്ചക്ക് 1.30 വരെ.കണ്ണന് നെയ്യ് വിളക്ക് കൊളുത്തി പ്രാർത്ഥിക്കണം. സർവ്വ രോഗ ശമനവും സർവ്വവിധ ഐശ്വര്യങ്ങളും ഉണ്ടാകും. ഭീഷ്മ അഷ്ടമികൂടിയാണ്. ശുക്ലപക്ഷ ഉത്തരായനം. ഭീഷ്മപിതാമഹന്റെ ആത്മാവ് സേച്ഛയാ ഭഗവാനിൽ ലയിച്ച ദിവസം.
ശ്രീകണ്ഠ പാർവ്വതീനാഥ തീജിനീപുര നായക ആയുർബലം ശ്വര്യം ദേഹി ഹരമേ പാദകം ഹര. ഗൗരി വല്ലഭ കാമാരേ കാളകൂട വിശാസനമാ- മുത്രാ പദം ബോധേ; ത്രിപുരാന്തകാന്തക.
കടബാധ്യതകളാല്‍ ബുദ്ധിമുട്ടാത്തവര്‍ ഇപ്പോള്‍ വിരളമായിരിക്കും. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മോചനം നേടാന്‍ സഹായിക്കുന്ന ദൈവമായി വിളങ്ങുന്നു ശ്രീസ്വര്ണ്ണാകര്ഷണ ഭൈരവന്.
ആറന്മുള പെരുമയെ ലോകത്തിനു പരിചയപ്പെടുത്തുമ്പോള്‍ ആറന്മുള കണ്ണാടിക്കുള്ള സ്ഥാനം ചെറുതായി കാണാവുന്നതല്ല. വായനക്കാരില്‍ കൌതുകം ഉണര്‍ത്താന്‍ തക്ക എന്തോ ഒന്ന് അതിലുണ്ടെന്ന് പേരില്‍ തന്നെ വ്യക്തം. ഒരു കണ്ണാടിക്ക് മുന്നില്‍ ആറന്മുള എന്ന പേരു കൊത്തിയതുകൊണ്ടു മാത്രം അതിനെ ആറന്മുള കണ്ണാടി എന്നു വിളിക്കാന്‍ സാധിക്കുമോ? ഈ കണ്ണാടി പെരുമ വായിച്ചതിനു ശേഷം മാന്യ വായനാക്കാര്‍ അതു തീരുമാനിക്കുക.