അഭിഷ്ടസിദ്ധിക്ക് നരസിംഹമൂർത്തി ക്ഷേത്ര ദര്‍ശനം നടത്താം

നിങ്ങളുടെ ജീവിതത്തിലെ തടസങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഉത്തമമാണ് നരസിംഹമൂർത്തി ക്ഷേത്ര ദര്‍ശനം. നരസിംഹമൂര്‍ത്തി ക്ഷേത്രത്തിൽ ഭക്തിയോടെ നെയ്യ്‍വിളക്ക് കത്തിച്ചു പ്രാര്‍ത്ഥിച്ചാൽ കുടുംബത്തിൽ ഐശ്വര്യം വന്നുചേരും. തൊഴിൽ തടസം, വിവാഹം തടസം എന്നിവ നീങ്ങുമെന്നുമാണ് വിശ്വാസം.

author-image
Akhila Vipin
New Update
അഭിഷ്ടസിദ്ധിക്ക് നരസിംഹമൂർത്തി ക്ഷേത്ര ദര്‍ശനം നടത്താം

നിങ്ങളുടെ ജീവിതത്തിലെ തടസങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഉത്തമമാണ് നരസിംഹമൂർത്തി ക്ഷേത്ര ദര്‍ശനം. നരസിംഹമൂര്‍ത്തി ക്ഷേത്രത്തിൽ ഭക്തിയോടെ നെയ്യ്‍വിളക്ക് കത്തിച്ചു പ്രാര്‍ത്ഥിച്ചാൽ കുടുംബത്തിൽ ഐശ്വര്യം വന്നുചേരും. തൊഴിൽ തടസം, വിവാഹം തടസം എന്നിവ നീങ്ങുമെന്നുമാണ് വിശ്വാസം.

പ്രധാന വഴിപാടുകള്‍

നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ പ്രധാന വഴിപാട് തുളസിമാല സമര്‍പ്പണമാണ്. ദേവൻ്റെ ഇഷ്ടപുഷ്പമായ ചുവന്ന ചെത്തിപ്പൂ സമര്‍പ്പിക്കുന്നത് നല്ല ഫലങ്ങള്‍ നേടിത്തരുമെന്നാണ് വിശ്വാസം. പായസമാണ് നിവേദ്യമായി സമര്‍പ്പിക്കുന്നത്. ചോതി നക്ഷത്ര ദിനത്തിൽ നരസിംഹമൂര്‍ത്തിയെ തൊഴുതു പ്രാര്‍ത്ഥിച്ചാൽ ആപത്തുകളിൽ നിന്ന് രക്ഷനേടാനാകുമെന്നാണ് വിശ്വാസം. കുടുംബത്തിൽ ഐശ്വര്യം നിറയാനും കടബാധ്യത നീങ്ങാനും എല്ലാ ചോതി നാളിൽ നരസിംഹ ക്ഷേത്ര ദർശനം നടത്തുകയോ നരസിംഹമൂർത്തി പ്രീതികരമായ ഭജനകൾ നടത്തുകയോ ചെയ്യുന്നത് ഉത്തമമാണ്.

നരസിംഹ ഐതീഹ്യം

കൃതയുഗത്തിലെ മഹാവിഷ്ണുവിൻ്റെ നാലാമത്തെ അവതാരമാണ് നരസിംഹം. പ്രഹ്ലാദനു തുണയായും ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനുമാണ് മഹാവിഷ്ണു നരസിംഹ അവതാരം സ്വീകരിച്ചത്. ബ്രഹ്മാവിൽ നിന്ന് ലഭിച്ച വരത്തിൻ്റെ അഹന്തയിൽ ലോകങ്ങളെല്ലാം തൻ്റെ കാൽക്കീഴിലാക്കിയ അസുര ചക്രവര്‍ത്തിയായിരുന്നു ഹിരണ്യകശിപു. ആരും മഹാവിഷ്ണുവിനെയോ, ദേവന്മാരെയോ പൂജിക്കരുതെന്ന ഒരു കൽപ്പനയും പുറപ്പെടുവിച്ചു.

ബ്രഹ്മാവ് ഹിരണ്യകശിപുവിന് നൽകിയ വരങ്ങള്‍

• മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്

• ആയുധങ്ങൾ കൊണ്ട് തന്നെ കൊല്ലരുത്

• രാവോ പകലോ തന്നെ കൊല്ലരുത്

• ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത്

ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രൻ ജനിച്ചു. വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ ഹിരണ്യകശിപു ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാൻ ആവശ്യപ്പെട്ടു. തൂണിലും തുരുമ്പിലും തന്റെ ഭഗവാൻ ഉണ്ട് എന്ന് പ്രഹ്ലാദൻ അറിയിയ്ക്കുകയും അനന്തരം തൂൺ പിളർന്ന് മഹാവിഷ്ണു നരസിം‌ഹമൂർത്തിയായി അവതരിച്ചു. സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപു വധം നടത്തി. ശേഷം ശാന്തനായ നരസിം‌ഹമൂർത്തി പ്രഹ്ലാദനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി.

നരസിംഹമൂർത്തി മന്ത്രം

'ഉഗ്രവീരം മഹാവിഷ്ണും ജ്വലന്തം സർവ്വതോ മുഖം നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം'

മുകളിൽ പറഞ്ഞിട്ടുള്ള മന്ത്രം നിത്യവും മൂന്ന് തവണ ചൊല്ലുന്നത് ഉത്തമമാണ്. നരസിംഹാവതാരം ത്രിസന്ധ്യാനേരത്തായതിനാൽ ആ സമയത്ത്‌ ഭക്തിയോടെ നരസിംഹമൂർത്തി മന്ത്രം ചൊല്ലുന്നതും ക്ഷേത്ര ദർശനം നടത്തുന്നതും ഇരട്ടിഫലം നൽകുമെന്നാണ് വിശ്വാസം.

നരസിംഹമൂർത്തി ധ്യാനം

'കോപാദാലോല ജിഹ്വം വിവൃതനിജമുഖം സോമസൂര്യാഗ്നി നേത്രം പാദാദാനാഭിരക്തപ്രഭമുപരി സിതം ഭിന്നദൈത്യേന്ദ്രഗാത്രം ചക്രം ശംഖം സപാശാങ്കുശകുലിശഗദാ- ദാരുണാന്യുദ്വഹന്തം ഭീമം തീക്ഷ്ണാഗ്രദംഷ്ട്രം മണിമയ വിവിധാ കൽപ്പമീഡേ നൃസിംഹം'

നിത്യുവും രാവിലെയും വൈകിട്ടും ഓരോ തവണ വീതം ശുദ്ധയോടെ പ്രാര്‍ത്ഥിച്ചു ധ്യാനിച്ചാൽ ശത്രുക്കളുടെ വീര്യം നശിക്കുമെന്നാണ് വിശ്വാസം.

Narasimhamoorthy