തിരുവനന്തപുരം ; ഞായറാഴ്ച മുതല്‍ ശബരിമലയില്‍ 5000 പേര്‍ക്ക് ദര്‍ശനാനുമതി നൽകി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
അതേസമയം, ദര്‍ശനത്തിനെത്തുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, കോടതി വിധിപ്പകർപ്പ് ലഭിച്ചശേഷമാകും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുക എന്നും ദേവസ്വംബോർഡ് അറിയിച്ചു. കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ശബരിമലയിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും തീരുമാനമായിട്ടുണ്ട് .