മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിനം അഷ്ടമിരോഹിണി സെപ്റ്റംബർ പത്തിന്

ഭഗവജ്ജനനത്തിനുളള ദിവ്യ മുഹുർത്തം സമാഗതമായി. പ്രകൃതി മുഴുവനും ദിവ്യശിശുവിനെ വരവേൽക്കാൻ എന്നമട്ടിൽ സന്തോഷം പൂണ്ടു. ദിവ്യസംഗീതവും പ്രാ ർ ത്ഥനകളും വായുവിൽ നിറഞ്ഞുനിന്നു. അ ർ ദ്ധരാത്രിയിൽ ദേവകിയിൽ നിന്നും ഭഗവാൻ പുറത്തുവന്നു. ആ സമയം ദേവകി ഒരു ദേവസ്ത്രീയെപ്പോലെ പ്രശോഭിച്ചു. ആകാശത്തുദിച്ചുയരുന്ന പൂ ർ ണ്ണചന്ദ്രൻറെ പ്രഭാപൂരംപോലെയായിരുന്നു അത്. നാലു തൃക്കൈകളും വിഷ്ണുവിൻറെ അടയാളലക്ഷണങ്ങളും നിറഞ്ഞ ശിശുവിനെ കണ്ട് വസുദേവൻ തൻറെ കണ്ണുക ൾ ക്കു പുണ്യമേകി. കാരാഗൃഹത്തിലായതു കൊണ്ട് ഈ അവസരം അദ്ദേഹം മനസ്സാ ആഘോഷിച്ചു.

author-image
online desk
New Update
മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിനം  അഷ്ടമിരോഹിണി സെപ്റ്റംബർ പത്തിന്

ഭഗവജ്ജനനത്തിനുളള ദിവ്യ മുഹുർത്തം സമാഗതമായി. പ്രകൃതി മുഴുവനും ദിവ്യശിശുവിനെ വരവേൽക്കാൻ എന്നമട്ടിൽ സന്തോഷം പൂണ്ടു. ദിവ്യസംഗീതവും പ്രാ ർ ത്ഥനകളും വായുവിൽ നിറഞ്ഞുനിന്നു. അ ർ ദ്ധരാത്രിയിൽ ദേവകിയിൽ നിന്നും ഭഗവാൻ പുറത്തുവന്നു. ആ സമയം ദേവകി ഒരു ദേവസ്ത്രീയെപ്പോലെ പ്രശോഭിച്ചു. ആകാശത്തുദിച്ചുയരുന്ന പൂ ർ ണ്ണചന്ദ്രൻറെ പ്രഭാപൂരംപോലെയായിരുന്നു അത്. നാലു തൃക്കൈകളും വിഷ്ണുവിൻറെ അടയാളലക്ഷണങ്ങളും നിറഞ്ഞ ശിശുവിനെ കണ്ട് വസുദേവൻ തൻറെ കണ്ണുക ൾ ക്കു പുണ്യമേകി. കാരാഗൃഹത്തിലായതു കൊണ്ട് ഈ അവസരം അദ്ദേഹം മനസ്സാ ആഘോഷിച്ചു.

ബ്രാഹ്മണ ർ ക്ക് വിലപിടിച്ച സമ്മാനങ്ങ ൾ മനസ്സാ ദാനം ചെയ്തു. അദ്ദേഹം ഭഗവദ്മഹിമകളെ ഇങ്ങനെ വാഴ്ത്തി: അവിടുന്ന് എല്ലാ ജീവജാലങ്ങളുടേയും അന്തര്യാമിയായ ആ പരമപുരുഷൻ തന്നെ. അങ്ങ് ജീവികളിൽ കയറി നിവസിക്കുന്നു എന്നു പറയുന്നത് ശരിയല്ലതന്നെ. എല്ലായിടവും നിറഞ്ഞു വിളങ്ങുന്നതു കൊണ്ട് ഒരിടത്ത് കയറി എന്ന പറയുക വയ്യല്ലോ. അവിടുന്ന് തന്നെയാണ് സൃഷ്ടിസ്ഥിതിസംഹാരങ്ങ ൾ നടത്തുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങളുടെ ഉണ്ണിയായി അവിടുന്നിപ്പോ ൾ ജന്മമെടുത്തിരിക്കുന്നത് ദിവ്യാത്ഭുതം തന്നെ.

അവിടുന്നു തീ ർ ച്ചയായും ഭൂമിയിലെ ദുരിതത്തിനവസാനം കണ്ടെത്തും. ദുഷ്ടരെ ഇല്ലാതാക്കും. എന്നാൽ ഞാൻ ഇപ്പോ ൾ കംസനെക്കുറിച്ചോ ർ ക്കുമ്പോ ൾ ആകാംക്ഷാഭരിതനാണ്. അവിടുത്തെ ജ്യേഷ്ഠസഹോദരന്മാരെ കംസൻ വധിച്ചു. അങ്ങയേയും കംസൻ ഉപദ്രവിക്കുമോ എന്നാണെൻറെ ഭയം. ദേവകി ഇപ്രകാരം ഭഗവാനെ പ്രാ ർ ത്ഥിച്ചു വണങ്ങി: മരണഭയം ബാധിച്ച ഒരുവന് ലോകത്തൊരിടത്തും അഭയം ലഭിക്കുകയില്ല. എന്നാൽ അവിടുത്തെ പാദാരവിന്ദങ്ങളെ ശരണം പ്രാപിക്കുന്നുവന് ഭയമെല്ലാം ഇല്ലാതാവുന്നു. ഞങ്ങ ൾ കംസനെ ഭയപ്പെട്ടു കഴിയുന്നു. നിനക്കു മാത്രമേ ആ ഭയത്തിൽ നിന്നു് ഞങ്ങളെ മോചിപ്പിക്കാനാവൂ.

കൃപാനിധിയായ ഭഗവാൻ വസുദേവനോടും ദേവകിയോടുമായി ഇങ്ങനെ പറഞ്ഞു: മുൻജന്മങ്ങളിലൊന്നിൽ പുഷ്ണിയും സുതപയുമായി ജീവിച്ച നിങ്ങ ൾ ക്ക് കുട്ടികളുണ്ടായിരുന്നില്ല. നിങ്ങ ൾ ഇരുവരും ചെയ്ത അനിതരസാധാരണമായ തപസ്സിൻറെ ഫലമായി ഞാൻ നിങ്ങ ൾ ക്ക് ദ ർ ശനം നൽകി. വരം ചോദിക്കാൻ ആവശ്യപ്പെട്ടപ്പോ ൾ നിങ്ങ ൾ എന്നേപ്പോലൊരു പുത്രനെ വേണമെന്നാണ് പറഞ്ഞത്. എന്നാൽ എന്നേപ്പോലെ മറ്റൊരാളുണ്ടാവുക സാദ്ധ്യമല്ലാത്തതുകൊണ്ട് ഞാൻ നിങ്ങളുടെ പുത്രൻ പുഷ്ണിഗ ർ ഭനായി ജനിച്ചു. അടുത്ത ജന്മത്തിൽ അദിതിയും കശ്യപനുമായി നിങ്ങ ൾ ജനിച്ചു. അപ്പോ ൾ ഞാൻ ഉപേന്ദ്രനായി (വാമനൻ) നിങ്ങളുടെ പുത്രനായിപ്പിറന്നു. ഇപ്പോഴിതാ മൂന്നാമതും ഞാൻ നിങ്ങളുടെ മകനായിരിക്കുന്നു. എൻറെ വാക്കെപ്പോഴും സത്യമായിരിക്കും. ഞാൻ മനുഷ്യാവതാരമെടുക്കുമ്പോ ൾ മാത്രമേ ജനങ്ങ ൾ ക്കെന്നെ തിരിച്ചറിയാനാവുന്നുളളൂ. ഈ ജന്മത്തിൽ എന്നെ സ്നേഹിക്കുന്നുതു വഴി നിങ്ങ ൾ ക്കിരുവ ർ ക്കും പരമസാക്ഷാത്കാരം ലഭിക്കുന്നുതാണ്. ഉടനേ തന്നെ ഭഗവാൻ സാധാരണ ശിശുവായി മാറി.

ദഗവൽപ്രചോദനമുണ്ടായ വസുദേവൻ ദിവ്യശിശുവിനെ ഒരു കുട്ടയിലാക്കി കാരാഗൃഹത്തിനു വെളിയിൽ എത്തി. കാവൽക്കാ ർ ഗാഢനിദ്രയിലായിരുന്നു. കാരാഗൃഹത്തിൻറെ കനത്ത വാതിലുക ൾ താനെ തുറന്നു. ചങ്ങലകളും പൂട്ടുകളും ശിശുവുമായി വന്ന വസുദേവനെ കണ്ടപാടെ തനിയെ അഴിഞ്ഞു തുറന്നു. ചെറിയൊരു ചാറ്റൽ മഴയുണ്ടായിരുന്നു. ദിവ്യസ ർ പ്പമായ ശേഷൻ രണ്ടു പേ ർ ക്കും കുടയായി. യമുനാനദിയിൽ വെളളം പൊങ്ങിയിരുന്നു.

എന്നാൽ വസുദേവനും ഭഗവാനും വേണ്ടി നദിയിൽ ഒരു പാതയുണ്ടായി. ഇതെല്ലാം ഭഗവാൻറെ മായാശക്തിയാലാണുണ്ടായത്. വസുദേവൻ വൃന്ദാവനത്തിലെത്തി. എല്ലാ ഗോപന്മാരും ഉറക്കത്തിലായിരുന്നു. യശോദ ഒരു പെണ്കുഞ്ഞിനു ജന്മം നൽകിയിരുന്നു (അത് മായതന്നെയായിരുന്നു). ഭഗവന്നി ർ ദ്ദേശപ്രകാരം ദേവി അവതരിച്ചതാണല്ലോ. യശോദ പ്രസവത്തിനു ശേഷം ഉറങ്ങിപ്പോയതിനാൽ കുട്ടി ആണോ പെണ്ണോ എന്നു കൂടി നിശ്ചയമില്ലാതെ കിടപ്പായിരുന്നു. വസുദേവൻ തൻറെ പുത്രനെ അവിടെ കിടത്തി യശോദയുടെ മകളെ എടുത്ത് തിരികെ കാരാഗൃഹത്തിലേക്കു പോയി. യശോദ ഉണ ർന്നപ്പോ ൾ ഒരാണ്കുട്ടിയെ അരികത്തു കണ്ടു.

ശ്രീ ഗുരുവായൂരപ്പാ നമഃ

ഓം നമോ നാരായണായ

ഓം നമോ ഭഗവതേ വാസുദേവായ

ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ

ashtami rohini