പത്മതീര്‍ത്ഥകുളത്തില്‍ ശ്രീപത്മനാഭന് ആറാട്ട്; ഇന്ന് ആറാട്ട് കലശം

തിരുവനന്തപുരം: കോവിഡ് ആശങ്കകള്‍ക്കിടയില്‍ പത്മതീര്‍ത്ഥകുളത്തില്‍ ശ്രീപത്മനാഭന് ആറാട്ട്. രാജഭരണക്കാലം മുതല്‍ ശംഖുംമുഖം കടപ്പുറത്ത് നടത്തിയിരുന്ന ആറാട്ട് ഇക്കുറിയില്ലായിരുന്നു. പകരം ക്ഷേത്രത്തിന് മുന്നിലെ പത്മതീര്‍ത്ഥക്കുളത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. വൈകിട്ട് 6.15ന് കിഴക്കേനടയിലെ നാടകശാല മുഖപ്പ് വഴിയാണ് പത്മതീര്‍ത്ഥ കുളത്തിലേയ്ക്ക് ആറാട്ടിന് എഴുന്നള്ളിയത്. നവരാത്രി മണ്ഡപത്തിന് എതിര്‍ വശത്തുള്ള കടവില്‍ ശ്രീപത്മനാഭ സ്വാമിക്കും മറ്റ് രണ്ട് വിഗ്രഹങ്ങള്‍ക്കും ആറാട്ട് നടന്നു. പത്മതീര്‍ത്ഥക്കരയില്‍ തന്ത്രി തരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് ആറാട്ടുപൂജ നടന്നത്.

author-image
Web Desk
New Update
പത്മതീര്‍ത്ഥകുളത്തില്‍ ശ്രീപത്മനാഭന് ആറാട്ട്; ഇന്ന് ആറാട്ട് കലശം

തിരുവനന്തപുരം: കോവിഡ് ആശങ്കകള്‍ക്കിടയില്‍ പത്മതീര്‍ത്ഥകുളത്തില്‍ ശ്രീപത്മനാഭന് ആറാട്ട്. രാജഭരണക്കാലം മുതല്‍ ശംഖുംമുഖം കടപ്പുറത്ത് നടത്തിയിരുന്ന ആറാട്ട് ഇക്കുറിയില്ലായിരുന്നു. പകരം ക്ഷേത്രത്തിന് മുന്നിലെ പത്മതീര്‍ത്ഥക്കുളത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. വൈകിട്ട് 6.15ന് കിഴക്കേനടയിലെ നാടകശാല മുഖപ്പ് വഴിയാണ് പത്മതീര്‍ത്ഥ കുളത്തിലേയ്ക്ക് ആറാട്ടിന് എഴുന്നള്ളിയത്. നവരാത്രി മണ്ഡപത്തിന് എതിര്‍ വശത്തുള്ള കടവില്‍ ശ്രീപത്മനാഭ സ്വാമിക്കും മറ്റ് രണ്ട് വിഗ്രഹങ്ങള്‍ക്കും ആറാട്ട് നടന്നു. പത്മതീര്‍ത്ഥക്കരയില്‍ തന്ത്രി തരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് ആറാട്ടുപൂജ നടന്നത്.

ആറാട്ടുകഴിഞ്ഞ് കിഴക്കേനട വഴിയാണ് വിഗ്രഹങ്ങള്‍ തിരിച്ചെഴുന്നള്ളിച്ചത്. ശ്രീബലിപ്പുരയിലെ പ്രദക്ഷിണം പൂര്‍ത്തിയാക്കി തൃക്കൊടിയിറക്കി അകത്തെഴുന്നള്ളിച്ച് പൂജകള്‍ നടന്നു. ഇന്നാണ് ആറാട്ട് കലശം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന ചടങ്ങുകളില്‍ വിശ്വാസികളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഉത്സവദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ 12 വരെയും വൈകുന്നേരം

5.30 മുതല്‍ ആറുവരെയും ദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. നാടകശാല മുഖപ്പില്‍ പത്ത് ദിവസവും പതിവുള്ള കഥകളി, മറ്റ് ക്ഷേത്രകലകള്‍ എന്നിവയും ഒഴിവാക്കിയിട്ടുണ്ട്.

ക്ഷേത്രത്തില്‍ ആറുമാസത്തിലൊരിക്കലായി രണ്ട് ഉത്സവങ്ങളാണുള്ളത്. അല്‍പ്പശി ഉത്സവം ഒക്ടോബര്‍ 15ന് ആരംഭിക്കും. അതിന് മുന്‍പ് പൈങ്കുനി ഉത്സവം നടത്തണമെന്നും ചടങ്ങുകള്‍ മാത്രമായി പരിമിതപ്പെടുത്താമെന്നും തന്ത്രി തരണനല്ലൂര്‍ നമ്പൂതിരിപ്പാട് അറിയിച്ചിരുന്നു. തുടര്‍ന്നാണ് പൈങ്കുനി ഉത്സവം ചടങ്ങുകളോടെ നടത്താന്‍ തീരുമാനിച്ചത്. അല്‍പ്പശി ഉത്സവം രോഗവ്യാപനത്തിന്റെ സ്ഥിതിയറിഞ്ഞ് പിന്നീട് നടത്താനും നിശ്ചയിച്ചിട്ടുണ്ട്. ശ്രീപത്മനാഭസ്വാമിക്കൊപ്പം പൈങ്കുനി ഉത്സവത്തിന് ശ്രീവരാഹം വരാഹമൂര്‍ത്തി ക്ഷേത്രം, ത്രിവിക്രമംഗലം മഹാവിഷ്ണുക്ഷേത്രം, ഇരവിപേരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തൃപ്പാപ്പൂര്‍ മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവവും കൂടിയാറാട്ടുമാണ് നടത്തേണ്ടത്. ഇവ നാലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളാണ്. ഇവയ്ക്ക് അറിയിപ്പ് നല്‍കിയെങ്കിലും ഉത്സവം നടത്തുന്നതിനെ കുറിച്ച് ബോര്‍ഡ് തീരുമാനം അറിയിച്ചിരുന്നില്ല.

sree padmanabhaswamy temple