വിഘ്നേശ്വരന് നാളികേരം ഉടയ്ക്കുമ്പോള്‍ ; അറിയേണ്ടുന്ന കാര്യങ്ങള്‍

മനുഷ്യമനസ്സിന്റെ ഏറ്റവും മൂര്‍ത്തിമത് ഭാവം കൂടി ഉള്‍പ്പെടുന്ന ഒന്നാണ് ഈ ഗണപതി വന്ദനം. നിത്യവും കുടികൊളളുന്ന ഈ ചൈതന്യശക്തിക്കു പിന്നിലെ സത്യം വിശേഷിപ്പിക്കുന്നതിലും അധികമാണ്.

author-image
parvathyanoop
New Update
വിഘ്നേശ്വരന് നാളികേരം ഉടയ്ക്കുമ്പോള്‍ ; അറിയേണ്ടുന്ന കാര്യങ്ങള്‍

മനുഷ്യമനസ്സിന്റെ ഏറ്റവും മൂര്‍ത്തിമത് ഭാവം കൂടി ഉള്‍പ്പെടുന്ന ഒന്നാണ് ഈ ഗണപതി വന്ദനം. നിത്യവും കുടികൊളളുന്ന ഈ ചൈതന്യശക്തിക്കു പിന്നിലെ സത്യം വിശേഷിപ്പിക്കുന്നതിലും അധികമാണ്.നാളികേരം മനുഷ്യശരീരത്തിനു തുല്യമാണ് എന്നാണുസങ്കല്‍പം. വിഘ്നേശ്വര സങ്കല്പത്തിന്റെ സാക്ഷാത്ക്കാരത്തിനായി ഗണപതിക്ക് നാളികേരമുടയ്ക്കുന്ന വഴിപാട് സര്‍വ്വസാധാരണമാണ്. നാളികേരം ഉടയുമെങ്കില്‍ അഭീഷ്ടം സാധിക്കുമെന്നും ഉടഞ്ഞില്ലെങ്കില്‍ അതിനു വിഘ്നം സംഭവിക്കുമെന്നും വിശ്വാസം.പൊതുജനങ്ങളുടെ അഭീഷ്ട സാധ്യത്തിനും അതോടൊപ്പം കലര്‍പ്പില്ലാത്ത ചിന്തകള്‍ക്കും ഇത് സഹായിക്കുന്നു.

ആയുരാരോഗ്യസൗക്യത്തിനും ഗണപതിയുടെ ഈ വഴിപാട് സഹായകരമാണ്.വിഘ്നേശ്വര സങ്കല്പത്തിന്റെ സാക്ഷാത്ക്കാരത്തിനായി ഗണപതിക്ക് നാളികേരമുടയ്ക്കുന്ന വഴിപാട് സര്‍വ്വസാധാരണമാണ്. നാളികേരം ഉടയുമെങ്കില്‍ അഭീഷ്ടം സാധിക്കുമെന്നും ഉടഞ്ഞില്ലെങ്കില്‍ അതിനു വിഘ്നം സംഭവിക്കുമെന്നും വിശ്വാസം. നാളികേരം ഉടയ്ക്കുന്നതിനു പിന്നില്‍ വേദാന്തതത്ത്വവും ദര്‍ശിക്കാമെന്ന് ആചാര്യന്മാര്‍ പറയുന്നു.പുറമെ നാരുകളോട് കൂടിയ ആവരണമുള്ള കട്ടിയുള്ള ചിരട്ടയുള്ളതും ഇതിനുള്ളില്‍ മാംസളമായ ഭാഗവും അതിന്റെ ഉള്ളില്‍ അമൃതമായ ജലവും ഉള്ളതിനാലാണു നാളികേരത്തെ മനുഷ്യശരീരത്തോട് ഉപമിക്കുന്നത്. ഭക്തജനങ്ങളുടെ ഒാരോ ആവശ്യങ്ങള്‍ക്കും നിറഞ്ഞ മനസ്സാന്നിധ്യത്തില്‍ പ്രത്യേകം വഴിപാടുകള്‍ ഉണ്ടെങ്കിലും ഗണപതിയുടെ നാളികേരമുടയ്ക്കല്‍ തികച്ചും വ്യത്യസ്തമാണ്. നാളികേരത്തിന്റെ ചിരട്ട മായയായും അകത്തെ കാമ്പ് സത്യമായുമാണ് വേദാന്തം വിഭാവനം ചെയ്യുന്നത്. നാളികേരം ഉടയുമ്പോള്‍ മായയെ മാറ്റി സത്യം കാണുന്നു എന്നാണ് വിശ്വാസം.ഗണപതിക്കു നാളികേരം ഉടയ്ക്കുന്നതിലൂടെ ഭഗവാനു സ്വയം പൂര്‍ണമായും നമ്മെ സമര്‍പ്പിക്കുകയാണു ചെയ്യുന്നത്. നാളികേരം ഉടയുമ്പോള്‍ ഞാന്‍ എന്ന ഭാവമാണ് അവനില്‍ നിന്ന് അകലുന്നത്.

    ശുഭകാര്യങ്ങള്‍ തുടങ്ങുമ്പോള്‍ പൂജിച്ച നാളികേരം രണ്ടായി ഉടച്ച് ശുഭാശുഭഫലങ്ങള്‍ നോക്കുന്നതും സര്‍വസാധാരണമാണ്. ഒരു തേങ്ങാമുറിയിലെ വെള്ളത്തില്‍ ഒരു പൂവിട്ട് അത് ഏതുരാശിയില്‍ അടുക്കുന്നുവെന്ന് നിര്‍ണ്ണയിച്ച് ഫലം ചിന്തിക്കുന്നു. മേടം രാശിയിലെങ്കില്‍ അഭിവൃദ്ധി, ഇടവം എങ്കില്‍ കലഹവും വിഷഭയവും മിഥുനം എങ്കില്‍ അഗ്നിബാധ, കര്‍ക്കടകം എങ്കില്‍ ധനധാന്യനാശം, ചിങ്ങം എങ്കില്‍ ധനഭാഗ്യവും പുത്രഭാഗ്യവും,കന്നി എങ്കില്‍ സ്ത്രീപ്രജാലബ്ധി,തുലാമെങ്കില്‍ ധനയോഗം, വൃശ്ചികമെങ്കില്‍ വിഷഭയം, ധനുവെങ്കില്‍ ജനങ്ങളുടെ ശത്രുത, മകരമെങ്കില്‍ അഭീഷ്ടസിദ്ധി, കുംഭമെങ്കില്‍ മരണഭയം, മീനമെങ്കില്‍ ആപത്ത് എന്നുമാണ് ഫലങ്ങള്‍.

തേങ്ങ ഉടയുന്നത് ഒത്ത നടുക്കായി,വശങ്ങളിലേക്ക് കോടാതെ വന്നാല്‍ ഫലം ശുഭമാണെന്നാണ് വിശ്വാസം. വക്കുകള്‍ ഒടിഞ്ഞാല്‍ ഉദരരോഗവും തേങ്ങയുടെ കണ്ണുകള്‍ പൊട്ടിയാല്‍ അതിദുഖം,മുകള്‍ഭാഗമുടഞ്ഞാല്‍ കുടുംബനാഥന് ആപത്ത് എന്നും ആചാര്യന്മാര്‍ പറയുന്നു. ഉടയുന്നതിനിടയില്‍ തേങ്ങ മുഴുവനായോ ഉച്ച മുറിയോ താഴെ വീണാല്‍ അധപതനം ഉറപ്പെന്നും ആചാര്യന്മാര്‍ വ്യക്തമാക്കുന്നു.

മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വര്‍ണ്ണിച്ചിരിയ്ക്കുന്നത്. വിഘ്‌നങ്ങളകറ്റുന്ന ദേവനായാണ് ഗണപതിയെ പറയുന്നത്. നമുക്കുണ്ടാകുന്ന വിഘ്‌നങ്ങള്‍ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാല്‍ ഇല്ലാതെയാകും എന്നാണ് വിശ്വാസം. അതിനാല്‍ വിഘ്‌നേശ്വരന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. എലിയാണ് അദ്ദേഹത്തിന്റെ വാഹനം.

ശൈവരേയും വൈഷ്ണവരേയും പോലെ ഗണപതിയെ ഇഷ്ടദേവതയായി ആരാധിയ്ക്കുന്ന സമൂഹങ്ങള്‍ ഉണ്ടായിരുന്നു. തെക്കന്‍ ഏഷ്യയില്‍, പ്രധാനമായും ഇന്ത്യയിലും നേപ്പാളിലും ഗണപതി ബിംബങ്ങള്‍ ധാരാളമായി കാണാം. 32 രൂപങ്ങള്‍ ആണ് ഗണപതിക്ക് ഉള്ളത്. ഗണപതി ആരാധന ബുദ്ധ-ജൈനമതങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

ganesha pooja