തിരുവനന്തപുരം: ജില്ലയിൽ ഇ-മൊബിലിറ്റി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇലക്ട്രിക് വാഹനങ്ങൾക്ക് 32 ചാർജിംഗ് സ്റ്റേഷനുകൾ തിരുവനന്തപുരത്ത് സ്ഥാപിക്കും.പദ്ധതിക്ക് സർക്കാർ ഭരണപരമായ അനുമതി നൽകി. പദ്ധതിയുടെ ഭാഗമായി 2022 ഓടെ ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ റോഡിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഇലക്ട്രോണിക്-വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി നോഡൽ ഏജൻസിയായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനെ (കെഎസ്‌ഇബി) നിയമിച്ചു. സംസ്ഥാനത്തെ ആറ് നഗരങ്ങളിലെ 185 സ്ഥലങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള നിർദേശം കെഎസ്‌ഇബി സമർപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് 6 ചാർജിങ് പോയിന്റുകളിലായി 32 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുവാൻ തീരുമാനമായി. സംസ്ഥാനത്തിന്റെ ഇ-മൊബിലിറ്റി പ്രമോഷൻ ഫണ്ടിൽ നിന്ന് 8.2 കോടി രൂപ സമാഹരിക്കാൻ സർക്കാർ കെ.എസ്.ഇ.ബിക്ക് ഭരണപരമായ അനുമതി നൽകി. ഓരോ ചാർജിംഗ് പോയിന്റിനും 3.75 ലക്ഷം രൂപയും വൈദ്യുതി വിതരണത്തിനും സ്റ്റേഷനുകൾക്കായി ബന്ധപ്പെട്ട സിവിൽ ജോലികൾക്കും ഒരു കോടി രൂപയും അനുവദിക്കും. ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് ഒഴിഞ്ഞ സ്ഥലങ്ങൾ അനുവദിക്കുന്നതിന് ഗതാഗത, ധനകാര്യ, വൈദ്യുതി വകുപ്പ് സെക്രട്ടറിമാർക്ക് കത്തയച്ചു. ദേശീയപാതയിൽ 25 കിലോമീറ്റർ ഇടവേളയിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും നിർദ്ദേശമുണ്ട്.
തലസ്ഥാനത്ത് ഇ-വാഹനങ്ങൾക്ക് 32 ചാർജിംഗ് സ്റ്റേഷനുകൾ അനുവദിക്കും
തിരുവനന്തപുരം: ജില്ലയിൽ ഇ-മൊബിലിറ്റി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇലക്ട്രിക് വാഹനങ്ങൾക്ക് 32 ചാർജിംഗ് സ്റ്റേഷനുകൾ തിരുവനന്തപുരത്ത് സ്ഥാപിക്കും.
New Update