കടം തീര്‍ക്കാന്‍ പണമില്ല; കമ്പനി ആസ്ഥാനം വില്‍ക്കാനൊരുങ്ങി അനില്‍ അംബാനി

സാമ്പത്തികപ്രതിസന്ധി രൂക്ഷമായ റിലയന്‍സ് കടം തീര്‍ക്കാന്‍ പണമില്‌ളാത്തതിനാല്‍ കമ്പനി ആസ്ഥാനം വില്‍ക്കാനൊരുങ്ങുകയാണ് കോടീശ്വരനായ അനില്‍ അംബാ

author-image
anju
New Update
കടം തീര്‍ക്കാന്‍ പണമില്ല; കമ്പനി ആസ്ഥാനം വില്‍ക്കാനൊരുങ്ങി  അനില്‍ അംബാനി

മുംബൈ: സാമ്പത്തികപ്രതിസന്ധി രൂക്ഷമായ റിലയന്‍സ് കടം തീര്‍ക്കാന്‍ പണമില്‌ളാത്തതിനാല്‍ കമ്പനി ആസ്ഥാനം വില്‍ക്കാനൊരുങ്ങുകയാണ് കോടീശ്വരനായ അനില്‍ അംബാനി. ദേശീയ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ സാന്താക്രൂസിലെ ഏഴു ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള റിലയന്‍സ് സെന്റര്‍ വില്‍ക്കാനോ വാടകയ്ക്ക് നല്‍കാനോ അനില്‍ ശ്രമമാരംഭിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കമ്പനി വില്‍ക്കാന്‍ സാധിക്കുമെങ്കില്‍ 3,000 കോടി രൂപയെങ്കിലും ലഭിക്കണമെന്നാണ് അനില്‍ ഇടനില സ്ഥാപനങ്ങളെ അറിയിച്ചിരിക്കുന്നതെന്നാണ് വിവരം. വെസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ സമീപത്തെ നാല് ഏക്കറിലാണ് ഭീമന്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. സാന്താക്രൂസിലെ ഓഫീസ് ഉപേക്ഷിച്ച് സൗത്ത് മുംബയിലെ ബല്‌ളാഡ് എസ്‌റ്റേറ്റിലെ റിലയന്‍സ് സെന്ററിലേക്കു മടങ്ങാനാണ് അംബാനിയുടെ തീരുമാനം.

റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിനെ സജീവമാക്കാനാണ് ആസ്ഥാന ഓഫീസ് കയ്യൊഴിയുന്നതെന്നാണ് സൂചന. ഇതിന് 5000 കോടിയില്‍ താഴെ മാത്രമാണു കടം. ഇതിലൂടെ ആ കടം വീട്ടാമെന്നാണ് കമ്പനി കരുതുന്നത്. അനില്‍ അംബാനി ഗ്രൂപ്പിന് ആകെ 75,000 കോടി കടമുണ്ടെന്നാണു പുറത്തുവരുന്ന വിവരം.

റിലയന്‍സ് വിഭജിച്ച 2005 ലാണ് ബല്‌ളാഡ് എസ്‌റ്റേറ്റ് അനിലിന്റെ കൈവശമായത്. സാന്താക്രൂസിലെ ആസ്ഥാനത്തെ ആറ് ലക്ഷം ചതുരശ്ര അടിയാണ് വാടകയ്ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. 1500-2000 കോടി രൂപയാണ് ആസ്ഥാനത്തിന്റെ മതിപ്പുവില. 3,000 കോടി വരെ കിട്ടുമെന്നാണ് പ്രതീക്ഷ. ഇടപാടുകള്‍ക്കായി രാജ്യാന്തര പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് ജെഎല്‍എലി്‌ളനെ ആണ് റിലയന്‍സ് നിയമിച്ചിട്ടുള്ളത്.

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ നടത്തിപ്പിന് എറിക്‌സണുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള പണം നല്‍കാത്തതിനെ തുടര്‍ന്ന് ജയിലിലായ അനിലിനെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സ്വീഡിഷ് കമ്പനിയായ എറിക്‌സണിന് 462 കോടി രൂപ നല്‍കി സഹായിച്ചത് സഹോദരനും റിലയന്‍സ് ഇന്‍ട്രസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനിയായിരുന്നു.

anil ambani