ഏഷ്യയിലെ ഏറ്റവും ധനികയായി ഇന്ത്യയുടെ സാവിത്രി ജിന്‍ഡാല്‍

യാങ്ങ് ഹുയാനെ മറികടന്ന് ഏഷ്യയിലെ ഏറ്റവും ധനികയായി ഇന്ത്യയുടെ സാവിത്രി ജിന്‍ഡാല്‍.ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയില്‍ 11.3 ബില്യണ്‍ ഡോളര്‍ ആസ്തിയുമായാണ് സാവിത്രി ജിന്‍ഡാല്‍ ഒന്നാമത് എത്തിയത്.കെമിക്കല്‍-ഫൈബര്‍ കമ്പനിയായ ഹെങ്ലി പെട്രോകെമിക്കല്‍ കമ്പനിയില്‍ നിന്ന് സമ്പത്ത് നേടിയ ചൈനീസ് വ്യവസായിയായ ഫാന്‍ ഹോങ്വെയ്ക്ക് പിന്നിലാണ് യാങ്.

author-image
Priya
New Update
ഏഷ്യയിലെ ഏറ്റവും ധനികയായി ഇന്ത്യയുടെ സാവിത്രി ജിന്‍ഡാല്‍

യാങ്ങ് ഹുയാനെ മറികടന്ന് ഏഷ്യയിലെ ഏറ്റവും ധനികയായി ഇന്ത്യയുടെ സാവിത്രി ജിന്‍ഡാല്‍.ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയില്‍ 11.3 ബില്യണ്‍ ഡോളര്‍ ആസ്തിയുമായാണ് സാവിത്രി ജിന്‍ഡാല്‍ ഒന്നാമത് എത്തിയത്.കെമിക്കല്‍-ഫൈബര്‍ കമ്പനിയായ ഹെങ്ലി പെട്രോകെമിക്കല്‍ കമ്പനിയില്‍ നിന്ന് സമ്പത്ത് നേടിയ ചൈനീസ് വ്യവസായിയായ ഫാന്‍ ഹോങ്വെയ്ക്ക് പിന്നിലാണ് യാങ്.

2005ല്‍ യാങിന് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറിലെ പിതാവിന്റെ ഓഹരി പാരമ്പര്യമായി ലഭിച്ച് ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരില്‍ ഒരാളായി. കഴിഞ്ഞ അഞ്ച് വര്‍ഷമായി യാഹ് ഏഷ്യയിലെ ഏറ്റവും ധനികയായ വനിതയാണ്. ഇത് ചൈനയുടെ സ്വത്ത് മേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നു.

ചൈനയിലെ ഏറ്റവും വലിയ പ്രോപ്പര്‍ട്ടി ഡെവലപ്പറായ യാങിന്റെ കണ്‍ട്രി ഗാര്‍ഡന്‍ ഒരു ഡിസ്‌കൗണ്ടില്‍ ഇക്വിറ്റി ഉയര്‍ത്തേണ്ടതുണ്ടെന്ന് പറഞ്ഞതോടെ ഈ വര്‍ഷം പകുതിയിലധികം കുറഞ്ഞ് 11 ബില്യണ്‍ ഡോളറായി. ഇപ്പോള്‍ നാല്‍പ്പതുകളുടെ തുടക്കത്തില്‍, കണ്‍ട്രി ഗാര്‍ഡന്റെ 60% വും അതിന്റെ മാനേജ്മെന്റ്-സര്‍വീസസ് യൂണിറ്റില്‍ 43% ഓഹരിയും സ്വന്തമാക്കി.

1.4 ബില്യണ്‍ ആസ്തിയുള്ള 72 കാരിയായ ജിന്‍ഡാല്‍ ഇന്ത്യയിലെ പത്താമത്തെ ധനികയായ സ്ത്രീയാണ്. 2005ല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഭര്‍ത്താവും സ്ഥാപകനുമായ ഒ പി ജിന്‍ഡാല്‍ മരിച്ചതോടെ ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായി.സമീപ വര്‍ഷങ്ങളില്‍ ജിന്‍ഡാലിന്റെ ആസ്തിയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്.

കോവിഡ് കാലത്ത് ആസ്തി 3.2 ബില്യണ്‍ ഡോളറായി കുറഞ്ഞു.2022 ഏപ്രിലില്‍ 15.6 ബില്യണ്‍ ഡോളറിലെത്തി.

ചൈനയിലെ മറ്റ് ചില ശതകോടീശ്വരന്മാരെ അപേക്ഷിച്ച് 55 കാരിയായ ഫാന്‍ മികച്ച നിലയിലാണ്.അക്കൗണ്ടന്റായിരുന്ന ഫാന്‍ 1994-ല്‍ തന്റെ ഭര്‍ത്താവ് ചെന്‍ ജിയാന്‍ഹുവയ്ക്കൊപ്പം ഹെംഗ്ലി ഗ്രൂപ്പ് സ്ഥാപിച്ചു.പിന്നീട് പോളിസ്റ്റര്‍, പെട്രോകെമിക്കല്‍സ്, ഓയില്‍ റിഫൈനിംഗ്, ടൂറിസം എന്നിവയിലേക്ക് വ്യാപിച്ചു. ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം 732.3 ബില്യണ്‍ യുവാന്‍ (109 ബില്യണ്‍ ഡോളര്‍) വരുമാനം റിപ്പോര്‍ട്ട് ചെയ്തു. ബ്ലൂംബെര്‍ഗ് വെല്‍ത്ത് ഇന്‍ഡക്സ് പ്രകാരം ചെനിന്റെ വ്യക്തിഗത സമ്പത്ത് 6.4 ബില്യണ്‍ ഡോളറാണ്.

 

 

 

india asia new richest woman savitri jindal