ബിഎസ്‌എൻഎല്ലും, എംടിഎൻഎല്ലും അടച്ചുപൂട്ടാൻ ധനമന്ത്രാലയത്തിന്റെ നിർദേശം. വൻ സാമ്പത്തിക നഷ്ടത്തിൽ മുന്നോട്ടുപോകുന്ന ബിഎസ്‌എൻഎല്ലിനെയും എംടിഎൻഎല്ലിനെയും പുനരുജ്ജീവിപ്പിക്കുന്നതിന് 74,000 കോടി രൂപ വകയിരുത്താനുള്ള ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് ധനമന്ത്രാലയത്തിന്റെ നിർദേശം.
സ്ഥാപനങ്ങൾ അടച്ചാൽ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളിലെ എല്ലാ സ്റ്റാഫുകൾക്കും ആകർഷകമായ വിആർഎസ് നൽകേണ്ടതില്ല. രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളിൽ മൂന്ന് തരത്തിലുള്ള സ്റ്റാഫുകളാണ് നിലവിൽ ജോലി ചെയ്യുന്നുണ്ട്. ഒന്ന് സ്ഥാപനങ്ങൾ നേരിട്ട് റിക്രൂട്ട് ചെയ്യുന്നവർ, രണ്ട് മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നോ സർക്കാർ വകുപ്പുകളിൽ നിന്നോ വന്ന് ഈ സ്ഥാപനങ്ങളിലേക്ക് വന്നവർ, മൂന്ന് ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ സർവീസ് (ഐടിഎസ്) ഉദ്യോഗസ്ഥരും.
മാത്രമല്ല സ്ഥാപനങ്ങൾ അടച്ചുപൂട്ടിയാൽ ഐടിഎസ് ഉദ്യോഗസ്ഥർക്ക് വിആർഎസ് നൽകേണ്ടതില്ല, മറിച്ച് മറ്റ് സർക്കാർ വകുപ്പുകളിലേക്ക് വിന്യസിക്കാൻ കഴിയും. സ്ഥാപനത്തിൽ ആകെയുള്ള സ്റ്റാഫിന്റെ 10% മാത്രമാണ് കമ്പനി നേരിട്ട് റിക്രൂട്ട് ചെയ്യുന്ന സ്റ്റാഫുകളുള്ളത്. അവരുടെ ശമ്പളം വളരെ ഉയർന്നതല്ല, ഇവർ കൂടുതലും സാങ്കേതിക വിദഗ്ധരാണ്. ഇത്തരം സ്റ്റാഫുകൾ വിആർഎസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകി പിരിച്ചുവിടുന്നത് ചെലവേറിയ ദൗത്യമാണ്.
അതേസമയം ടെലികോം വ്യവസായത്തിലെ നിലവിലെ സാമ്പത്തിക സമ്മർദ്ദം കണക്കിലെടുത്ത് ബിഎസ്‌എൻഎല്ലിന്റെയോ എംടിഎൻഎലിന്റെയോ തന്ത്രപരമായ ഓഹരി വിറ്റഴിക്കൽ നിരസിക്കപ്പെട്ടു, ഇത് കമ്പനിക്ക് തിരിച്ചടിയായി.