മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരന് തന്റെ 'ഹൃദയത്തിന്റെ ഉടമ'യെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ആദ്യമായി പങ്കുവയ്ക്കുന്നു, പുതിയ ലക്കം കലാകൗമുദിയില്‍. 'ഹൃദയത്തില്‍ ദൈവത്തിന്റെ കൈയൊപ്പുള്ള എഴുത്തുകാര'ന്റെ രചനകള്‍ പോലെ ഹൃദയസ്പര്‍ശിയാണ് ജീവിതവും.
നോവലിസ്റ്റ് 'പെരുമ്പടവം ശ്രീധരന് പുസ്തകങ്ങള്‍ മാധ്യമപ്രവര്ത്തകന് ഷാജന് സ്കറിയയ്ക്ക് നല്‍കിയാണ് പ്രകാശനം നടത്തിയത്.
അതിമനോഹരമായ 'സ്നേഹിച്ച് തീരാത്തവര്‍' എന്ന എട്ട് ഭാഗങ്ങളിലായി എഴുതിയ സമാഹാരം അത്ര ശ്രദ്ധിക്കപ്പെടാത്തതിന്റെ കാരണം ഓഎന്‍വിയെ പ്രണയകവിയായി ആരും തിരഞ്ഞു പോകാത്തതിനാലാവും. മാനവികതയുടെ പ്രണയഹൃദയത്തില്‍ നിന്നുറവകൊണ്ട സ്നേഹിച്ച് തീരാത്തവരെ അനശ്ചിതത്വവും ആകുലതയും നിറഞ്ഞ ഈ നൂറ്റാണ്ടിന് ആവശ്യമുണ്ട്
ക്രൈസ്റ്റ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകന്, ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ എഡിറ്റര്‍, കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി, ഇഗ്നോവില്‍ പരിഭാഷാവകുപ്പ് പ്രൊഫസറും ഡയറക്ടറും എന്നിങ്ങനെ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.
മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് പെരുമ്പടവം ശ്രീധരന് ശതാഭിഷേകദീപ്തിയിലാണ്. ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ 84-ാം പിറന്നാള്‍. 'ഒരു സങ്കീര്‍ത്തനംപോലെ' എന്ന പ്രസിദ്ധ നോവലിന് ഇന്നലെ 122-ാം പതിപ്പും വന്നു. വായന മരിക്കുന്നു എന്നു പറഞ്ഞ കാലത്താണ് ഒരു സങ്കീര്‍ത്തനംപോലെ പ്രസിദ്ധീകരിച്ചത്.
കവി ഒ.എന്‍.വി കുറുപ്പിന് തലസ്ഥാനത്ത് സ്മാരകമൊരുക്കാന്‍ സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ നിര്‍മ്മാണ സമിതിക്ക് ഉടന്‍ രൂപമാകും. നിര്‍മ്മാണ സമിതിയില്‍ സാഹിത്യ അക്കാദമി പ്രതിനിധിക്കൊപ്പം തത്പരരായ വ്യക്തികളെയും സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തണമെന്ന് സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ വൈശാഖന് മുഖ്യമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ മറുപടി ലഭിച്ചാലുടന്‍ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കും. എന്‍ജിനിയറിംഗ് രംഗത്തെയും സാഹിത്യസാംസ്കാരിക മേഖലയിലെയും പ്രമുഖര്‍ ഉള്‍പ്പെടുന്ന സമിതിയാകും സ്മാരകത്തിന്റെ പ്ലാന്‍ തീരുമാനിക്കുക.
അക്ഷരങ്ങളിലൂടെയുള്ള പ്രണയം, അക്ഷരങ്ങളോടുള്ള പ്രണയം ഈ ശീര്‍ഷകങ്ങളില്‍ ബോബി ചെമ്മണൂര്‍ പ്രണയ ലേഖന മത്സരം നടത്തുന്നു. പ്രമുഖ സിനിമ, സാഹിത്യ, ഗാനരചന മേഖലയിലുള്ള വി.കെ.ശ്രീരാമന്, റഫീക്ക് അഹമ്മദ്, ഹരി നാരായണന്, കെ.പി. സുധീര, ശ്രുതി സിത്താര, ര്യ ഗോപി, സുരഭി ലക്ഷ്മി എന്നിവരാണ് ജഡ്ജിംഗ് പാനല്‍.
ജീവിതത്തിലേയ്ക്കുള്ള എന്റെ രണ്ടാം വരവായിരുന്നു കുടജാദ്രിയില്‍ നിന്നുള്ള ആ മലയിറക്കം എഡിജിപി എസ് ശ്രീജിത്ത് ഐപിഎസ് പറയുന്നു
കവിയും പ്രൗഢരചനകളുടെ എഴുത്തുകാരനുമായ പ്രൊഫ. സുന്ദരം ധനുവച്ചപുരം വിട പറഞ്ഞപ്പോള്‍ മലയാള ഭാഷയിലെ ഏറ്റവും മുന്തിയ പണ്ഡിത ശിരസ്സുകളില്‍ ഒന്നാണ് മാഞ്ഞുപോയത്. വ്യാകരണവും വ്യാഖ്യാനഗ്രന്ഥങ്ങളും ഉള്‍പ്പെടെ ഒട്ടേറെ പ്രൗഢരചനകള്‍ സംഭാവന ചെയ്തിട്ടും അര്‍ഹിക്കുന്ന ഒരു അക്കാദമിക് അംഗീകാരം അദ്ദേഹത്തിന് നല്കാതിരിക്കാനുള്ള ഹൃദയശൂന്യത നമ്മള് കാണിച്ചു
ഐ. സുന്ദരന്പിള്ള എന്ന സുന്ദരം ധനുവച്ചപുരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അന്തരിച്ചു.ഒരു മികച്ച അദ്ധ്യാപകന്റെ, അതിലുപരി നല്ലകവിയുടെ വിടവാങ്ങലായി അത് അക്ഷരലോകത്തെ വേദനിപ്പിക്കുന്നു. 30 വര്‍ഷം വിവിധ കോളേജുകളില്‍ അദ്ധ്യാപകനായിരുന്നു സുന്ദരന്പിള്ള സാര്‍..ബി.എയ്ക്കും. എം.എ യ്ക്കും എന്റെ അധ്യാപകനായിരുന്നു.