നാലാമത് ഒ.എന്‍.വി. സാഹിത്യ പുരസ്കാരം ഡോ. എം.ലീലാവതിക്കു സമര്‍പ്പിച്ചു. കളമശ്ശേരിയിലെ വസതിയില്‍ നടന്ന ചടങ്ങില്‍ ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാലകൃഷ്ണന് പുരസ്കാരം സമര്‍പ്പിച്ചു.
ലക്ഷം രൂപയിൽ കുറഞ്ഞ തുക കൊണ്ട് ഒരു സിനിമ എടുത്തുതീർക്കുക; അത് സൂപ്പർ ഹിറ്റാക്കുക. ഏറെ നാൾ മനസ്സിൽ കൊണ്ടുനടന്ന ആ സ്വപ്നം ടി ഇ വാസുദേവൻ എന്ന നിർമ്മാതാവ് സാക്ഷാത്കരിച്ചത് "കുട്ടിക്കുപ്പായ'' ത്തിലൂടെയാണ്. കഷ്ടിച്ച് 98,000 രൂപ മുടക്കി ജയ്മാരുതിയുടെ ബാനറിൽ വാസുദേവൻ ഒരുക്കിയ ആ സാമൂഹ്യ ചിത്രം ബോക്സാഫീസിൽ നിന്ന് വാരിക്കൂട്ടിയത് അനേക ലക്ഷങ്ങൾ. അഞ്ചു പതിറ്റാണ്ടുകൾക്കിപ്പുറം, ഈ ന്യൂജെൻ സിനിമാക്കാലത്തും ടെലിവിഷനിൽ `കുട്ടിക്കുപ്പായം' വരുമ്പോൾ ആസ്വദിച്ചു കണ്ടിരിക്കുന്നവരുണ്ട്; പി ഭാസ്കരൻ - ബാബുരാജ് ടീമിന്റെ പാട്ടുകൾക്ക് നന്ദി. iniyonnu paadu hrudayame book by beena renjini-beena renjini book
വിനോദം വിജ്ഞാനം വ്യവസായം മുതലായ മേഖലകളിൽ മികവു പുലർത്തിയിരുന്ന ഭാരതീയർക്ക് ദേശീയതലത്തിലും ആഗോളതലത്തിലും നൽകിവന്നിരുന്ന 'ഇൻഡിവുഡ് പുരസ്കാരങ്ങൾ ' മലയാള സാഹിത്യ രംഗത്തേയ്ക്കും. 'ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരം, മലയാളം ' എന്ന പേരിലാണ് പുരസ്കാരച്ചടങ്ങുകൾ സംഘടിപ്പിച്ചിരിയ്ക്കുന്നത്. സാഹിത്യരംഗത്തെ വ്യത്യസ്തമേഖലകളിൽ മികവുപുലർത്തിയവരെ കണ്ടെത്തിയാണ് പുരസ്കാരങ്ങൾ നൽകുന്നത്. ഇതിൽ സമഗ്രസംഭാവനയ്ക്കുള്ള 'ഭാഷാ കേസരി ' പുരസ്കാരത്തിന് അർഹരാകുന്നവർക്ക് നിശ്ചയിച്ചിട്ടുള്ള പുരസ്കാരത്തുക അഞ്ചുലക്ഷത്തിയൊന്ന് രൂപയാണ്. മലയാള സാഹിത്യ രംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരത്തുക കൂടിയാണ് ഇത്.
ഗ്രന്ഥശാലകൾ പുസ്തകങ്ങൾ സൂക്ഷിക്കാനുള്ള ഇടങ്ങൾ മാത്രമായിരുന്നില്ല. നാടകവേദികളും യുവജന വേദികളും എല്ലാം ഒത്തൊരുമിക്കുന്ന അറിവിന്റെ കൈമാറ്റ കേന്ദ്രങ്ങളായിരുന്നു. പുസ്തകം വിലകൊടുത്തു വാങ്ങുന്നവരുടെ എണ്ണം കുറവായ ഈ കാലഘട്ടത്തിലാണ് നാം ഗ്രന്ഥശാലദിനവും വായനാദിനവുമെല്ലാം ആഘോഷിക്കുക. ഒരുകാലത്ത് വിശപ്പുകൊണ്ട് തളർന്ന മനുഷ്യർക്ക് അറിവുകൊണ്ട് ഉണർത്തിയിരുന്ന നാളുകലുണ്ടായിരുന്നു. പുതുതലമുറയ്ക്ക് അതൊന്നും സ്വപ്നത്തിൽപോലും സാധ്യമാകാത്ത ഒന്നംയിമാറിയിരിക്കുന്നു. നവോത്ഥാന കാലഘട്ടത്തിലൂടെ ഉയര്‍ന്നുവന്നതാണ് കേരളത്തിലെ ജനകീയ വായന. ഒരു വിഭാഗത്തിന് മാത്രം അറിവും വായനയും ലഭിച്ച ഘട്ടത്തില്‍ നിന്ന് എല്ലാവരിലേയ്ക്കും അക്ഷരങ്ങള്‍ എത്തിയത് നവോത്ഥാനത്തോടെയായിരുന്നു.
നൃത്തം രംഗത്തു നിന്നും സിനിമാ സംവിധാനത്തിലേക്കു ചുവടുവെക്കുന്ന യുവ കലാകാരന്. പാലക്കാട് സ്വദേശിയായ ശ്രീജിത്ത് മാരിയല്‍ നൃത്തത്തിലൂടെയാണ് തന്റെ കലാജീവിതം ആരംഭിക്കുന്നത്. 1985ല്‍ പാലക്കാട് പിരായിരി കണ്ണുകോട്ടുകാവിലാണ് ശ്രീജിത്ത് ജനിക്കുന്നത്. അമ്മ തെക്കേമാരിയല് രമണി. അച്ഛന് രാജേശ്വര മേനോന്. പുത്തൂര്‍ പ്രമോദ് ദാസ്, ചിറ്റൂര്‍ ബാബു, ഗിരീഷ് നടുവത്ത് എന്നീ ഗുരുമുഖത്തു നിന്നുമാണ് ശ്രീജിത്ത് നടനകല അഭ്യസിച്ചത്. ഏഷ്യാനെറ്റ് പ്ലസ് ടിവി ചാനലിലെ ജനക് ജനക് ഡാന്‍സ് റിയാലിറ്റി ഷോയില്‍ ക്ലാസിക്കല്‍ ഐറ്റംസില്‍ വിന്നറാവുകയും ജയാ ടിവിയിലെ സൂപ്പര്‍ ജോഡിയില്‍ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
മലയാളികളുടെ മനസ്സിൽ എന്നും ഓർത്തിരിക്കുന്ന ഒരുപാട് നല്ല ഹാസ്യ സിനിമകൾ സമ്മാനിച്ച തിരക്കഥകൃത്താണ് കൃഷ്ണ പൂജപ്പുര അദ്ദേഹത്തിന്റെ ഹസ്ബന്റ്സ് ഇൻ ഗോവ, ജനപ്രിയൻ, ഇവർ വിവാഹിതരായാൽ, എന്നീ ചിത്രങ്ങളെല്ലാം മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ചു.
തിരുവനന്തപുരം: മലയാളത്തിന്റെ ഗസ്സല്‍ സംഗീതജ്ഞന് ഉമ്പായിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഭാരത് ഭവനിൽ 'വീണ്ടും പാടാം സഖീ' എന്ന പരിപാടി സംഘടിപ്പിക്കുന്നു.
ഭാരത് ഭവനിൽ ജൂലൈ 13,14,15 ദിവസങ്ങളിൽ ഒരുക്കുന്നു ദേശീയ സംഗമോത്സവത്തിന് നാളെ തുടക്കം.
തിരുവനന്തപുരം: ഭാരത് ഭവനും ഇന്ത്യൻ പെർഫോമിങ് ആർട്സും സംയുക്തമായി നടത്തുന്ന ഇന്ത്യൻ ക്ലാസ്സിക്കൽ ഫെസ്റ്റ് 17, 18 തീയതികളിൽ ഭാരത് ഭവനിൽ നടക്കും.
കുട്ടിക്കാലത്തെ നേരിയ ഓര്‍മ്മയാണ്. ഞങ്ങള്‍ പാലക്കാട്ടെ കൊപ്പത്തു നിന്ന് മണലിയിലേക്ക് താമസം മാറുന്നു. ഞാനന്ന് തീരെ ചെറിയ കുട്ടിയാണ്. ഞങ്ങള്‍ക്ക് ഒരു പൂച്ചക്കുട്ടിയുണ്ട്. പിഗു എന്നാണ് പേര്. ഏട്ടന് (ഒ.വി.വിജയന്) ആണ് പിഗു എന്ന് പേരിട്ടത്. ഒരു ഇക്കണോമിസ്റ്റിന്റെ പേരാണ്. ഏട്ടന് അന്ന് ഇക്കണോമിക്സ് ബിരുദത്തിന് പഠിക്കുകയാണ്.