മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെയാണ് ഇദ്ദേഹത്തെ തൃശൂർ ഹൈ ടെക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് . എന്നാല്‍ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആരോഗ്യസ്ഥിതിയില്‍ ആശങ്കയുള്ളതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുകയാണെന്ന് മകന് നാരായണന് അക്കിത്തം പറഞ്ഞു.ഇക്കഴിഞ്ഞ സെപ്തംബര്‍ 24 നാണ് അക്കിത്തം അച്യുതന് നമ്ബൂതിരിയ്ക്ക് ജ്ഞാനപീഠ പുരസ്കാരം സമ്മാനിച്ചത്. കഴിഞ്ഞ ദിവസം പുതൂര്‍ പുരസ്കാരവും അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു.
തിരക്കിട്ടൊരു തിരക്കഥ ജനിപ്പിക്കുമ്പോളവൾ വന്നു മൊഴിഞ്ഞു; പ്രിയനേ നിറയെ പ്രണയം മാത്രമുള്ളൊരു കവിതയെഴുതിയെൻ ദാഹമകറ്റൂ..
എത്ര നാശത്തിന്റെ വക്കിലാണിന്നെന്റെ പാരിലാകെ ആരോ കൊടും വിഷവിത്തു വിതച്ചു ചിരിക്കുന്നു കാണുന്ന കാഴ്ചകളുമതിൻ രോദനങ്ങളും കാത്തിനരോചകമാം വാക്കുകളും ഹൃദയങ്ങൾ പിടഞ്ഞു തേങ്ങീടവേ ആര് ചെയ്ത പാപഫലമെങ്കിലും ഇന്നിതാ മരണനൃത്തമാടി അട്ടഹസിപ്പൂ മഹാ മാരിയായി, വ്യാധിയായി നാടിന്റെ നെറുകയിൽ നന്മ മനസുകൾക്കും തിന്മയുടെ ദോഷഫലങ്ങൾ ചാർത്തി തീരാനോവിന്റെ നേർക്കാഴ്ചകളുമൊരുക്കി.
കാഴ്ച്ച നഷ്ട്ടപ്പെട്ട രാത്രികൾ നിറം പകർന്ന സ്വപ്നങ്ങളിൽ വീണുടഞ്ഞ വിഗ്രഹങ്ങളും വേദനിക്കുന്ന മുഖങ്ങളും
തലയ്ക്കുചുറ്റും നക്ഷത്രങ്ങളുള്ള അച്ഛൻ, ഞണ്ടുകൾ കിറുങ്ങിനടക്കുന്ന തോട്ടുവരമ്പത്ത് തലകീഴായിക്കിടക്കുന്ന കാഴ്ച കാണാതിരിക്കാൻ പുത്തനുടുപ്പിട്ട് അമ്മവീട്ടിലേക്കുള്ള പലായനം മാത്രമായിരുന്നോണം. - KRIPA AMBADI
ഓണമെത്തി ചന്തമൊട്ടും കുറയാതെ, ചോരാതെ ഉൾപ്പൂവിടർത്തിവന്നെത്തി ചിന്തകൾ! മാഴ്കിമറഞ്ഞു പഴകിയെന്നോർമ്മകൾ പിന്നോട്ട് പൂവിറുക്കാനോടി ബാല്യകാലം! പൂക്കാലമില്ലാതെ, പൂവിളിയില്ലാതെ, പൂന്തോപ്പുമില്ലാതിന്നോണമെത്തിടുമ്പോൾ, പൂത്തുമ്പിയെങ്ങോ മറഞ്ഞു മനസ്സിന്റെ, ചില്ലയിൽ പാടുന്നുണ്ടൊരോണപ്പക്ഷി! ചിറകുകുടഞ്ഞും തപിച്ചും ശ്രാവണക്കിളികൾ തിരഞ്ഞു തളിർമാമരങ്ങൾ. ഒടുവിലെ ഓർമ്മയിൽ കൂട്ടിരിപ്പാണാരോ,ഒരു കൊമ്പിൽ കെട്ടുവാൻ വള്ളിയൂഞ്ഞാൽ!
പൂക്കളമിട്ടോ അറിയില്ല ; മുറ്റത്ത് പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. വ്യാധികൾ ചുറ്റിലും ആധിയാലെങ്കിലും ഓണം വിരുന്നെത്തിയല്ലോ. കള്ളപ്പറയിലളക്കാ- ത്തൊരാശംസ - യിന്നു നിനക്കായി നൽകാം : മുക്തരായീടട്ടെ നമ്മൾ പൊളിവച- നങ്ങളില്ലാത്ത രാഷ്ട്രത്തിൽ ; ഭയത്തിൻ ചെറുനാഴി അളക്കാതടുത്തോണ- മടുത്തു വരുമ്പോൾ
മുട്ടിനിൽക്കുകയാണു ഞങ്ങളമ്മയെ , സ്വന്തം സ്വപ്നങ്ങളിങ്ങിക്കുപ്പക്കുഴിയിലർപ്പിച്ചവർ വറ്റിപ്പോയ് നീരെന്നാലും ശുഷ്കിച്ചതൻ കൈകളാൽ ചുറ്റിനിന്നിടുന്നമ്മ ഞങ്ങളെ സ്നേഹാർദ്രയായ് വെയിലിൽ, കൊടും മഞ്ഞിൽ കാറ്റിലും മഴയിലും ഭയമേറുവോർ ഞങ്ങ,ളെന്നാലും പതറാതെ കരുതൽക്കരങ്ങളെ നിർത്തിയ കൂടകളായി
വിരസത പോലും പഴമചൂഴുമ്പോൾ വിഷാദം കറുത്ത കരിമ്പടം പുതയ്ക്കും
സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, അഭിനേതാവ് എന്നീ നിലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് രഞ്ജി പണിക്കർ. പത്രപ്രവർത്തകനും കവിയും കൂടിയാണ് അദ്ദേഹം. മലയാള ചലച്ചിത്രങ്ങളിൽ സ്ഫോടനാത്മകരമായ സംഭാഷണങ്ങളിലൂടെയാണ് രഞ്ജി പണിക്കർ തിരക്കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയനാകുന്നത്. ഇപ്പോഴിതാ ആസ്വാദകർക്കായി വിഷു കവിതയുമായി രംഗത്തെത്തിയിരിക്കുകയാണ് രഞ്ജി പണിക്കർ.