ഒഴുക്കിനൊപ്പം നീന്താനറിയാം, അഭിനയ സങ്കേതങ്ങളൊന്നും അറിയില്ല, തുറന്നുപറഞ്ഞ് വിജയ് സേതുപതി

കലാ അക്കാഡമിയുടെ പടവുകളില്‍ പോലും ഇടമില്ലാതെ തിങ്ങി നിറഞ്ഞ പ്രതിനിധികള്‍ക്ക് മുന്നില്‍ മനസ് തുറന്ന് വിജയ് സേതുപതി. സിനിമകള്‍ക്ക് എത്തുന്നതിനേക്കാള്‍ പ്രതിനിധികള്‍ ഇന്‍ കോണ്‍വെര്‍സേഷന്‍ നടന്ന കലാ അക്കാഡമിയിലേയ്ക്ക് എത്തുകയായിരുന്നു.

author-image
Web Desk
New Update
ഒഴുക്കിനൊപ്പം നീന്താനറിയാം, അഭിനയ സങ്കേതങ്ങളൊന്നും അറിയില്ല, തുറന്നുപറഞ്ഞ് വിജയ് സേതുപതി

 

ദേശീയ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്‍ കോണ്‍വെര്‍സേഷനില്‍ പങ്കെടുക്കുന്ന വിജയ് സേതുപതിയും ഖുശ്ബുവും

കലാ അക്കാഡമിയുടെ പടവുകളില്‍ പോലും ഇടമില്ലാതെ തിങ്ങി നിറഞ്ഞ പ്രതിനിധികള്‍ക്ക് മുന്നില്‍ മനസ് തുറന്ന് വിജയ് സേതുപതി. സിനിമകള്‍ക്ക് എത്തുന്നതിനേക്കാള്‍ പ്രതിനിധികള്‍ ഇന്‍ കോണ്‍വെര്‍സേഷന്‍ നടന്ന കലാ അക്കാഡമിയിലേയ്ക്ക് എത്തുകയായിരുന്നു. റിസര്‍വേഷന്‍ നടത്തിയവര്‍ക്ക് മാത്രമായിരുന്നു പ്രവേശനമെങ്കിലും പ്രതിനിധികള്‍ ഒഴുകിയെത്തി.

ചലച്ചിത്ര താരം ഖുശ്ബുവായിരുന്നു വിജയ് സേതുപതിയുമായി ആശയ വിനിമയം നടത്തിയത്. സിനിമകളെ കുറിച്ചുള്ള അറിവ് ആര്‍ജ്ജിച്ചെടുത്തതാണെന്ന് വിശദീകരിച്ച വിജയ് സേതുപതി അഭിനയത്തിന്റെ സാങ്കേതികത്വങ്ങളൊന്നും വശമില്ലെന്നും വിശദീകരിച്ചു. അഭിനയിക്കാന്‍ പറയുമ്പോള്‍ അത് അനുസരിക്കുന്നു. കഥാപാത്രങ്ങള്‍ക്ക് ചേരുന്ന രീതികള്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നു. ഇതല്ലാതെ ആധുനിക സങ്കേതങ്ങളൊന്നും തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒഴുക്കിനൊത്ത് നീന്താന്‍ തനിക്കറിയാമെന്നും അത് സിനിമകള്‍ക്ക് പിന്നാലെ സഞ്ചരിച്ചതില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത അറിവാണെന്നും വിജയ് സേതുപതി വിശദീകരിച്ചു.

വില്ലന്‍ വേഷങ്ങളും സിനിമയുടെ ഭാഗമാണ്. പ്രത്യേക വേഷങ്ങളില്‍ ഒതുങ്ങാന്‍ താല്‍പ്പര്യമില്ലാത്തത് കൊണ്ടാണ് എല്ലാ വേഷങ്ങളും സ്വീകരിക്കുന്നത്. തിരക്കഥ ആവശ്യപ്പെടുന്ന തരത്തില്‍ വിവിധ ഭാവങ്ങള്‍ നല്‍കണം. അതില്‍ വില്ലന്‍ വേഷങ്ങള്‍ എന്ന മാറ്റി നിര്‍ത്തലുകള്‍ പാടില്ലെന്നാണ് കരുതുന്നതെന്നും വിജയ് സേതുപതി പറഞ്ഞു. സിനിമകളിലെ താരങ്ങളേക്കാള്‍ കഥയെയും കഥാപാത്രങ്ങളെയുമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ പിന്തുടരുന്നത്. അതുകൊണ്ടു തന്നെ പുതിയ സിനിമകള്‍ മികച്ചതാകുന്നു. ആത്മാര്‍ത്ഥമായ സമര്‍പ്പണം കഥാപാത്രങ്ങള്‍ക്കായി നല്‍കുകയും മനസിനെ സ്വതന്ത്രമായി വിടുകയും ചെയ്യുകയാണ് വേണ്ടത്. അത്തരത്തില്‍ ചെയ്തിട്ടുള്ള സിനിമകളാണ് മികച്ചതായിട്ടുള്ളത്. ഇതല്ലാതെ അഭിനയത്തിന് മറ്റൊരു ഫോര്‍മുലയും തന്റെ കൈവശമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വേഷം ചെയ്ത സിനിമയിലും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. കാര്യങ്ങള്‍ പഠിക്കാനും കഴിഞ്ഞു. സിനിമയില്‍ കാണുന്നതിനേക്കാള്‍ കടുത്ത പ്രശ്‌നങ്ങളാണ് ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ നേരിടുന്നതെന്നും വിജയ് സേതുപതി വ്യക്തമാക്കി.

ചലച്ചിത്ര മേളയുടെ മൂന്നാം നാള്‍ മികച്ച സിനിമകളാണ് പ്രദര്‍ശനത്തിനെത്തിയത്. മലയാള നടി പാര്‍വ്വതി തിരുവോത്ത് അഭിനയിച്ച അനിരുദ്ധ് റോയ് ചൗധരിയുടെ ഹിന്ദി ചിത്രം കടക് സിംഗ് ഇന്നലെ പ്രദര്‍ശിപ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് റിട്രോ ഗ്രേഡ് അംനേഷ്യ ബാധിക്കുന്നതും അദ്ദേഹം അന്വേഷിക്കുന്ന പ്രമാദമായ കേസിന്റെ മുന്നോട്ടുള്ള നീക്കങ്ങളുമാണ് പ്രമേയം. മികച്ച പ്രകടനം കൊണ്ട് പങ്കജ് ത്രിപാഠിയും സഞ്ജന സാംഘിയും പാര്‍വ്വതിയും പ്രേക്ഷക പ്രീതി നേടി.

വ്യാഴാഴ്ച മമ്മൂട്ടിയും ജ്യോതികയും അഭിനയിച്ച ജിയോ ബേബി ചിത്രം കാതല്‍ ദി കോര്‍ പ്രദര്‍ശിപ്പിക്കും. കാതലിന്റെ ആദ്യ പ്രദര്‍ശനമാണ് നടക്കുക. ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രം പ്രമേയത്തിന്റെ പേരില്‍ നിരോധിച്ചതിന് പിന്നാലെയാണ് ദേശീയ രാജ്യാന്തര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

movie actor vijay sethupathi movie news tamil cinema IFFI