സെന്തിൽ കൃഷ്ണയെ കേന്ദ്രകഥാപാത്രമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഉടുമ്പ്". ചിത്രത്തിന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സുരേഷ്ഗോപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്. സെന്തിലിന്റെ വേറിട്ടൊരു ഭാവ പകർച്ചയാണ് പോസ്റ്ററിൽ കാണാവുന്നത്. അലൻസിയർ ലോപ്പസ്, ഹരീഷ് പേരാടി, ധർമ്മജൻ ബോൾഗാട്ടി, സാജൽ സുദർശൻ, മൻരാജ്, മുഹമ്മദ് ഫൈസൽ, വി.കെ ബൈജു,ജിബിൻ സാഹിബ്, എൽദോ ടി.ടി, പുതുമുഖങ്ങളായ ആഞ്ചലീന, യാമി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
നസ്രിയക്കൊപ്പം ക്ലാപ്പ് ബോര്‍ഡും പിടിച്ചുനില്ക്കുന്നയാളെ നല്ല പരിചയം. ഒന്നു കൂടി സൂക്ഷിച്ചുനോക്കിയപ്പോഴാണ് ആളെ മനസിലായത്. ജ്യോതിര്‍മയി! സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് താരം.
ഒരുവിധം നന്നായി തന്നെ സംവിധാനം ചെയ്തിരിക്കുന്ന ഒരു ചിത്രം ആണ് ഇതെന്നാണ് അഭിപ്രായം. അത്യാവശ്യം ഹോംവര്‍ക്ക് ചെയ്ത് തയ്യാറാക്കിയിരിക്കുന്ന ചിത്രം. മെഡിക്കല്‍ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുന്നതിന്റെ പ്രയോജനം എപ്പോഴും ഉണ്ടാവും.
തെർമൽ സ്കാനിംഗ് നടത്തിയ ശേഷമായിരിക്കും തിയറ്ററിൽ പ്രവേശിപ്പിക്കുക. തലശേരിയിലെ ചലച്ചിത്രോത്സവം ഈ മാസം 27 ന് അവസാനിക്കും.
ഒടിടി പ്ലാറ്റ്ഫോമില്‍ പ്രദര്‍ശനത്തിനെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും. ജാതീയതക്കെതിരെയുള്ള കരിയായിരുന്നു ഷാനവാസിന്റെ ആദ്യ ചിത്രം.
കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയുടെ കൊച്ചി പതിപ്പിന് ഇന്ന് സമാപനം. 21 വര്‍ഷത്തിനു ശേഷമായിരുന്നു അന്താരാഷ്ട്ര ചലച്ചിത്രമേള കൊച്ചിയിലെത്തിയത്. ആറ് തിയറ്ററുകളിലായി 80 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. തിരുവനന്തപുരത്തെ മേളയിലെ 80 ചിത്രങ്ങള്‍ തന്നെയാണ് കൊച്ചിയിലും പ്രദര്‍ശിപ്പിച്ചത്. മത്സര വിഭാഗത്തില്‍ 14 ചിത്രങ്ങളുണ്ടായിരുന്നു. നാല് ഇന്ത്യന്‍ സിനിമകളില്‍ രണ്ടെണ്ണം മലയാളത്തില്‍ നിന്നായിരുന്നു. സരിത, സവിത, സംഗീത, ശ്രീധര്‍, കവിത, പദ്മ എന്നീ തിയേറ്ററുകളിലായാണ് മേള നടന്നത്. മുഖ്യ വേദിയായ സരിത തിയേറ്റര്‍ കോംപ്ലക്സിലാണ് എക്സിബിഷന്, ഓപ്പണ്‍ ഫോറം എന്നിവ നടന്നത്. ഇത്തവണ നാലു മേഖലകളിലായി നടത്തുന്ന മേളയില്‍ എല്ലായിടത്തും ഒരേ സിനിമകള്‍ തന്നെയാണ് പ്രദര്‍ശിപ്പിക്കുന്നതെന്നതും പ്രത്യേകതയാണ്. 46 രാജ്യങ്ങളില്‍നിന്നുള്ള 80 സിനിമകളാണ് ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. മത്സര വിഭാഗത്തില്‍ ചുരുളി, ഹാസ്യം എന്നീ രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ 14 ചിത്രങ്ങളാണുള്ളത്. സമകാലിക ലോകസിനിമ വിഭാഗത്തില്‍ 22 സിനിമകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ 'മലയാള സിനിമ ഇന്ന്' വിഭാഗത്തില്‍ 12 സിനിമകളും ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ ഏഴു സിനിമകളും പ്രദര്‍ശിപ്പിക്കും. തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പ്രത്യേക പാക്കേജ് ആയ കലൈഡോസ്കോപ്പ് വിഭാഗത്തില്‍ അഞ്ച് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ച പ്രശസ്ത ഫ്രഞ്ച് സംവിധായകന് ഗൊദാര്‍ദിന്റെ ആറു സിനിമകള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാണ് മേളയുടെ കൊച്ചി, തിരുവനന്തപുരം പതിപ്പുകള്‍ സംഘടിപ്പിച്ചത്. തലശേരിയില്‍ 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് ഒന്നുമുതല്‍ അഞ്ചുവരെയും ചലച്ചിത്ര മേള സംഘടിപ്പിക്കും.
ഒരു പെര്‍ഫ്റ്റ് മലയാളിത്തമുള്ള ക്രൈം ത്രില്ലറാണ് ദൃശ്യം 2. കഥാസഞ്ചാരത്തില്‍ എവിടെയും മറ്റൊരു ഭാഷാ സിനിമയുടെയും സ്വാധീനമില്ലാത്ത ചിത്രം.
നവാഗത സംവിധായകനായ ഡോക്ടർ പ്രഗാബൽ സംവിധാനം ചെയ്ത മഡ്ഡി എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി. ടീസർ പോലെ തന്നെ ഇപ്പോൾ മോഷൻ പോസ്റ്ററും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയാണ്.
മുപ്പത്തിയൊന്ന് വയസുളള ചെറുപ്പക്കാരന്റെ സിനിമാ സ്വപ്നത്തിനൊപ്പം നില്ക്കാന് മമ്മൂട്ടിയെന്ന മഹാനടന് തീരുമാനിച്ചയിടത്താണ് എന്റെ ജീവിതത്തിന്റെ റൂട്ട് മാറുന്നത്.
സൂപ്പര്‍ ഹിറ്റായ ലൂസിഫറിനു ശേഷം മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രമെന്ന പ്രത്യേകതയും തീര്‍പ്പിനുണ്ട്.