തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധന.തുടർച്ചയായി മൂന്നാം ദിവസവും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇരുനൂറ് കഴിഞ്ഞു. 24 മണിക്കൂറിനിടെ 266 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 2872 ആയി.വെള്ളിയാഴ്ച രണ്ട് കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു.
വെള്ളിയാഴ്ച രാജ്യത്താകെ 423 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ 83.97 ശതമാനം കൊവിഡ് രോഗികളും നിലവിൽ കേരളത്തിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.അതെസമയം കർണാടകത്തിലും കൊവിഡ് രോഗികൾ ഉയരുകയാണ്.
വെള്ളിയാഴ്ച 70 പുതിയ കേസുകളാണ് കർണാടകത്തിൽ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 3420 ആയി.കൊവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനയ്ക്ക് അയക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
അതേസമയം വിമാനത്താവളങ്ങളിൽ തൽകാലം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് കേന്ദ്രം.വിമാനത്താവളങ്ങളിൽ പരിശോധന നിർബന്ധമാക്കില്ല.