പനിച്ച് വിറച്ച് തലസ്ഥാനം; പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന

തലസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ഒരാഴ്ചയ്ക്കിടയിൽ പനി ബാധിച്ചത് 7621 പേർക്ക്. ഇതിൽ 119 പേർക്ക് ഡെങ്കിയും 10 പേർക്ക് എലിപ്പനിയുമാണ് സ്ഥീരീകരിച്ചത്. നിലവിൽ ജില്ലയിൽ 232 പേർ വിവിധ ആശുപത്രികളിലായി ചികിത്സ കഴിയുകയാണ്.

author-image
Hiba
New Update
പനിച്ച് വിറച്ച് തലസ്ഥാനം; പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന

തിരുവനന്തപുരം: തലസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ഒരാഴ്ചയ്ക്കിടയിൽ പനി ബാധിച്ചത് 7621 പേർക്ക്. ഇതിൽ 119 പേർക്ക് ഡെങ്കിയും 10 പേർക്ക് എലിപ്പനിയുമാണ് സ്ഥീരീകരിച്ചത്. നിലവിൽ ജില്ലയിൽ 232 പേർ വിവിധ ആശുപത്രികളിലായി ചികിത്സ കഴിയുകയാണ്.

ഡെങ്കിപ്പനി സംശയിക്കുന്ന 106 പേരും ഈ കാലയളവിൽ ഉണ്ടായി. എലിപ്പനി സംശയിക്കുന്ന നാലുപേരും പനി ബാധിതരിൽ ഉണ്ട്. പനി ബാധിക്കുന്ന ഭൂരിപക്ഷം പേർക്കും രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറയുന്നതും കഠിനമായ ക്ഷീണവും അനുഭവപ്പെടുന്നുണ്ട്.

നവംബർ 23 ന് മാത്രം തലസ്ഥാനത്ത് 1158 പേർക്ക് പനിയും, 16 പേർക്ക് ഡെങ്കിയും, 5 പേർക്ക് എലിപ്പനിയും ബാധിച്ചതായി കണക്കുകൾ പറയുന്നു . 24 -ാം തീയതിയിലാകട്ടെ 1196 പേർക്ക് പനിയും 7 പേർക്ക് ഡെങ്കി പനിയും റിപ്പോർട്ട് ചെയ്തു. നവംബർ 25 ന് തലസ്ഥാനത്ത് 1115 പേർക്ക് പനി ബാധിച്ചു, 33 പേർക്ക് ഡെങ്കിപ്പനിയും, 4 പേർക്ക് എലിപ്പനിയുമാണ് റിപ്പോർട്ട് ചെയ്തത്.

കൂടുതൽ പേർക്ക് വൈറൽ സ്ഥിരീകരിച്ചതും ജനങ്ങളിൽ ആശങ്ക പരത്തുന്നു. പനി വന്നു മാറിയാലും വിട്ടുമാറാത്ത ചുമയും ക്ഷീണവും ഉണ്ടായേക്കാം. രാപകലെന്ന വ്യത്യാസമില്ലാതെ ആശുപത്രികളിൽ പനിബാധിതർ ചികിത്സ തേടി എത്തുകയാണ്.

ഇതിൽ കുട്ടികളും പ്രായമേറിയവരുമാണ് കൂടുതൽ. ഇടയ്ക്കിടെ എത്തുന്ന മഴയും പനി പടരാൻ കാരണമാകുന്നുണ്ട്. ജില്ലയിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും ഡെങ്കിപ്പനി സ്ഥീരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്.

 
fever denku fever rat fever