സാവോ പോളോ: ബ്രസീലിലെ അതിബായിയിൽ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് യുവതി.സംഭവത്തിൽ 39കാരിയായ യുവതി പൊലീസിൽ കീഴടങ്ങി.പതിനഞ്ചു വയസ്സുള്ള തന്റെ സഹോദരപുത്രിക്കൊപ്പം ഭർത്താവ് കിടക്ക പങ്കിടുന്നതു കണ്ടതിൽ പ്രകോപിതയായാണ് കൃത്യം ചെയ്തതെന്ന് 39 കാരിയായ യുവതി പൊലീസിനോട് പറഞ്ഞു.യുവതിക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഭർത്താവിനെ കട്ടിലിൽ കൈകാലുകൾ കെട്ടിയിട്ട ശേഷമാണ് ജനനേന്ദ്രിയം മുറിച്ചു മാറ്റിയതെന്നാണ് റിപ്പോർട്ട്. തുടർന്ന് യുവതി അതിന്റെ ചിത്രം പകർത്തുകയും ശുചിമുറിയിൽ കൊണ്ടുപോയി ഫ്ലഷ് ചെയ്ത് കളയുകയുമായിരുന്നു.
തുടർന്ന് യുവതി പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു.ജനനേന്ദ്രിയം മുറിച്ചു മാറ്റിയാലും പിന്നീട് തുന്നി ചേർക്കാൻ കഴിയുമെന്ന് താൻ എവിടെയോ കേട്ടിട്ടുണ്ടെന്നും അതിനാലാണ് ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തതെന്നും അവർ പൊലീസിനോടു പറഞ്ഞു.നിലവിൽ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.