ശമ്പളവും പെൻഷനും മുടങ്ങില്ല; കേരളത്തിന് 4,000 കോടി അനുവദിച്ച് കേന്ദ്രം, സാമ്പത്തിക പ്രതിസന്ധിക്ക് താത്ക്കാലിക ആശ്വാസം

അതേസമയം പണലഭ്യത ഉറപ്പാക്കാൻ ട്രഷറി വകുപ്പ് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ ഈ വർധനവ് പ്രാബല്യത്തിൽ വരും

author-image
Greeshma Rakesh
New Update
ശമ്പളവും പെൻഷനും മുടങ്ങില്ല; കേരളത്തിന് 4,000 കോടി അനുവദിച്ച് കേന്ദ്രം, സാമ്പത്തിക പ്രതിസന്ധിക്ക് താത്ക്കാലിക ആശ്വാസം

 

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് താത്ക്കാലിക ആശ്വാസം. കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് 4000 കോടി ലഭിച്ചു. കേന്ദ്രത്തിൽ നിന്ന് ഫണ്ട് എത്തിയതോടെ ട്രഷറി ഓവർ ഡ്രാഫ്റ്റിൽ നിന്ന് മാറി. മാത്രമല്ല 2,736 കോടി നികുതിവിഹിതവും ഐജിഎസ്ടി വിഹിതവും സംസ്ഥാനത്തിന് ലഭിച്ചു. അതിനാൽ ഇനി ശമ്പളവും പെൻഷനും മുടങ്ങില്ല.

 

അതേസമയം പണലഭ്യത ഉറപ്പാക്കാൻ ട്രഷറി വകുപ്പ് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ ഈ വർധനവ് പ്രാബല്യത്തിൽ വരും. മാർച്ച് 1 മുതൽ 25 വരെയുള്ള നിക്ഷേപത്തിനാണ് ഉയർന്ന പലിശ നിരക്ക് ഈടാക്കുന്നത്. 91 ദിവസത്തെ നിക്ഷേപത്തിന് പലിശ നിരക്ക് 5.9 ശതമാനത്തിൽനിന്ന് 7.5 ശതമാനമാക്കിയാണ് കേന്ദ്രം ഉയർത്തിയിയത്.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയ്ക്ക കാരണം കേന്ദ്രം കേരളത്തിന് അവകാശപ്പെട്ട പണം നൽകാതെ തടഞ്ഞുവെച്ചതാണെന്നായിരുന്നു ധനമന്ത്രിയുടെ ആരോപണം. കേന്ദ്രം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറക്കുകയും ചെയ്തിരുന്നു.

കേന്ദ്രത്തിന്റെ വായ്പാ പരിധി നിയന്ത്രണത്തിനെതിരെ കേരളം നൽകിയ കേസ് പരിഗണിച്ച സുപ്രീംകോടതി വിഷയം ചർച്ചകളിലൂടെ പരിഹരിച്ചുകൂടെ എന്ന് ചോദിച്ചിരുന്നു.തുടർന്ന് സുപ്രീംകോടതി നിർദേശപ്രകാരം കേന്ദ്രവും സംസ്ഥാനവും ചർച്ച നടത്തി വരികയായിരുന്നു.

kerala financial crisis central government kerala government