ആക്രോശിച്ച് ജനക്കൂട്ടം; പ്രതിയെയും കൊണ്ട് ഓടി പൊലീസ്

വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെ വിട്ട പ്രതി ചുരക്കുളം എസ്റ്റേറ്റിലെ അര്‍ജുനു നേരെ ആക്രോശിച്ച് ജനക്കൂ

author-image
Web Desk
New Update
ആക്രോശിച്ച് ജനക്കൂട്ടം; പ്രതിയെയും കൊണ്ട് ഓടി പൊലീസ്

 

കട്ടപ്പന: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെ വിട്ട പ്രതി ചുരക്കുളം എസ്റ്റേറ്റിലെ അര്‍ജുനു നേരെ ആക്രോശിച്ച് ജനക്കൂട്ടം. പെണ്‍കുട്ടിയുടെ മാതാപിതാക്കളും വൈകാരികമായാണ് പ്രതികരിച്ചത്. ഇതോടെ പ്രതിയെ കോടതിക്കു പുറത്തെത്തിക്കാന്‍ പൊലീസ് പ്രയാസപ്പെട്ടു.

പ്രതിക്കു പിന്നാലെ ജനക്കൂട്ടം ഓടിയടുത്തതോടെ പൊലീസ് പ്രതിയെയും കൊണ്ട് ഓടി. പൊലീസ് ജീപ്പിനു ചുറ്റും ആളുകള്‍ തടിച്ചുകൂടിയതോടെ പ്രതിയെ ഏറെ ബുദ്ധിമുട്ടിയാണ് പൊലീസ് പുറത്തെത്തിച്ചത്.

കൊലപാതകവും ബലാത്സഗവും തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നു വിലയിരുത്തി കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി അര്‍ജുനെ വെറുതെ വിട്ടിരുന്നു.

2021 ജൂണ്‍ 30 നായിരുന്നു വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലെ മുറിയില്‍ പെണ്‍കുട്ടിയുടെ ജഡം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. മൂന്നു വയസ്സു മുതല്‍ മിഠായിയും ഭക്ഷണവും നല്‍കി പ്രതി പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായി അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു.

78 ദിവസത്തിനുള്ളില്‍ പൊലീസ് കുറ്റപത്രവും സമര്‍പ്പിച്ചു. അതിനിടെ, കേസില്‍ പുനരന്വേഷണം വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.

 

kerala kerala police court vandiperiyar case