By സൂരജ് സുരേന്ദ്രൻ .14 01 2021
തിരുവനന്തപുരം: വിവാദ നടപടിക്ക് പിന്നാലെ കെഎസ്ആർടിസി വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കാരണം കാണിക്കൽ നോട്ടിസ്. പോക്സോ കേസിൽ റിമാൻഡ് ചെയ്ത കാസർഗോഡ് ഡിപ്പോയിലെ സെലക്ഷൻ ഗ്രേഡ് അസിസ്റ്റന്റായ ഹരീഷ്.
എസ് മുരളി,വിദേശ മദ്യം കടത്തിയകേസിൽ സസ്പെൻഡ് ചെയ്ത പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ, കണ്ടക്ടർ, കഴിഞ്ഞ ഒക്ടോബർ 12 ന്സസ്പെൻഡ് ചെയ്ത അഞ്ച് മെക്കാനിക്കൽ വിഭാഗംജീവനക്കാർ എന്നിവരെയാണ് സിഎംഡിയുടെ അനുമതിയില്ലാതെ വിജിലൻസ് ഡയറക്ടർ തിരിച്ചെടുത്തിരുന്നു.
ഇതിന് പിന്നാലെയാണ് വിജിലൻസ് ഡയറക്ടർ പി.എം ഷറഫ് മുഹമ്മദിനാണ് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്.
സിഎംഡിയുടെ അനുമതിയില്ലാതെയാണ് വിജിലൻസ് ഡയറക്ടർ അഞ്ച് മെക്കാനിക്കൽ വിഭാഗം ജീവനക്കാരെയും തിരിച്ചെടുത്തത്.
കഴിഞ്ഞ ഒക്ടോബർ 12 നായിരുന്നു സംഭവം. രണ്ട് ദിവസത്തിനകം മറുപടി വ്യക്തമാക്കണമെന്നും കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു.