SSLC പരീക്ഷയ്ക്ക് തുടക്കം; എഴുതുന്നത് 4.27 ലക്ഷം വിദ്യാർത്ഥികൾ, ആശംസയുമായി മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.

author-image
Greeshma Rakesh
New Update
SSLC പരീക്ഷയ്ക്ക് തുടക്കം; എഴുതുന്നത് 4.27 ലക്ഷം വിദ്യാർത്ഥികൾ, ആശംസയുമായി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്ക് തിങ്കളാഴ്ച തുടക്കം.സംസ്ഥാനത്തെ 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ.തിങ്കളാഴ്ച ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. 25 ന് പരീക്ഷ അവസാനിക്കും.

അതെസമയം ലക്ഷദ്വീപിൽ ഒമ്പത്, ഗൾഫിൽ ഏഴ് പരിക്ഷ കേന്ദ്രങ്ങളും സജ്ജമാണ്. ഏപ്രിൽ മൂന്നു മുതൽ 20 വരെ രണ്ടുഘട്ടങ്ങളിലായാണ് മൂല്യനിർണയം നടക്കുക. മേയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പരിക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആശംസയറിയിച്ചു.യാതൊരു ഉത്കണ്ഠയോ ടെൻഷനോ ഇല്ലാതെ നിങ്ങൾ പഠിച്ച കാര്യങ്ങൾ സമയമെടുത്ത് ചോദ്യപേപ്പർ വായിച്ച് മനസിലാക്കി ഏറ്റവും ഏളുപ്പം ഉത്തരമെഴുതാൻ കഴിയുന്ന ചോദ്യത്തിന് ഉത്തരം ആദ്യം തന്നെ എഴുതണം. സംശയം അധ്യാപകരോട് ചോദിക്കണം. വളരെ ശാന്തമായി പരീക്ഷ എഴുതണമെന്നും മന്ത്രി പറഞ്ഞു.

സർക്കാർ സ്കൂളുകളിൽ നിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ നിന്ന് 2,55,360 കുട്ടികളും അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് 28,188 കുട്ടികളും പരീക്ഷ എഴുതും. ഗൾഫ് മേഖലയിൽ 536 കുട്ടികളും, ലക്ഷദ്വീപ് മേഖലയിൽ 285 പേരും പരീക്ഷ എഴുതുന്നുണ്ട്.

മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത്, 28,180 പേർ. ഏറ്റവും കുറച്ച് പേർ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് 1,843.

 

kerala sslc v sivankutty SSLC examinationation