ടോക്യോ: രാജ്യത്ത് വീണ്ടും കോവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ടോക്യോ ഒളിമ്പിക്സ് മാറ്റിവെക്കാനാകുമോയെന്ന് ആശങ്ക. ഒളിമ്പിക്സിന് 100 ദിവസത്തിന് താഴെ മാത്രമുള്ളപ്പോഴാണ് വീണ്ടും ഇത്തരത്തിൽ ആശങ്ക ഉയരുന്നത്. 2020-ല്‍ നിന്ന് 2021 ജൂലായിലേക്ക് ഒളിമ്പിക്സ് മാറ്റിവച്ചിരുന്നു. അതേസമയം "രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ ഒളിമ്പിക്സ് റദ്ദാക്കേണ്ടി വരുമെന്ന് ജപ്പാനില്‍ ഭരണത്തിലിരിക്കുന്ന ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സെക്രട്ടറി ജനറല്‍ തോഷിഹിറോ നിക്കായ് പ്രസ്താവനയിൽ" പറഞ്ഞു.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് അന്ത്യം. സതേണ്‍ റെയില്‍വെയില്‍ ജനറല്‍ മാനേജറായിരുന്നു.
ചാര്‍ളിസ്റ്റണ്‍: ചാല്ളിസ്റ്റണ് ഡബ്ല്യു.ടി.എ ടെന്നീസ് ടൂര്‍ണമെന്റില്‍ താരം ഡാങ്ക കോവിനിച്ചിനെ കീഴടക്കി കിരീടം ചൂടി റഷ്യയുടെ വെറോണിക കുഡെര്‍മെറ്റോവ. കലാശപ്പോരാട്ടത്തിൽ 6-4, 6-2 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്കാണ് വെറോണിക വിജയം കൈപ്പിടിയിലൊതുക്കിയത്. ടൂര്‍ണമെന്റില്‍ ഒരു സെറ്റില്‍ പോലും തോല്‍വി വഴങ്ങാതെയാണ് കുഡെര്‍മെറ്റോവ കിരീട നേട്ടമെന്നതും എടുത്ത് പറയേണ്ടതാണ്.
ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യയുടെ പി.വി.സിന്ധുവും പുറത്തായി. വനിതകളുടെ സിംഗിള്‍സ് സെമി ഫൈനലില്‍ തായ്ലന്‍ഡിന്റെ പോണ്‍പാവി ചോച്ചുവോങ്ങിനോടാണ് സിന്ധു തോല്‍വി വഴങ്ങി പുറത്തായത്.
സ്കോര്‍: 16-21, 21-16, 21-19. വാശിയേറിയ ക്വാര്‍ട്ടര്‍പോരാട്ടം ഒരു മണിക്കൂറും പതിനാറ് മിനിറ്റും നീണ്ടുനിന്നു. മുന്‍ ലോക ചാമ്പ്യന്‍ കൂടിയായ സിന്ധു ഇത് രണ്ടാം തവണയാണ് ഓള് ഇംഗ്ലണ്ടിന്റെ സെമിയില്‍ പ്രവേശിക്കുന്നത്.
ബര്‍മിങ്ങാം: ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി.സിന്ധു, ലക്ഷ്യ സെന്‍, സിക്കി റെഡ്ഡി, അശ്വിനി പൊന്നപ്പ എന്നിവര്‍ കളത്തിലിറങ്ങും. പ്രീ ക്വാര്‍ട്ടറില്‍ റുക്സെലിനെ 21-18, 21-17 എന്ന സ്കോറിന് കീഴടക്കിയ ഇന്ത്യൻ പുരുഷ താരം ലക്ഷ്യ സെന്‍ ക്വാർട്ടറിൽ നെതര്‍ലന്‍ഡിന്റെ മാര്‍ക്ക് കാള്ഹൗവിനെ നേരിടും. വനിത സിംഗിൾസിൽ പി.വി സിന്ധുവും ക്വാർട്ടറിൽ ഇടംനേടി. സിന്ധു ജാപ്പനീസ് താരമായ അകാനെ യമഗുച്ചിയെ നേരിടും.
കേരള ടീം: കെ.എസ്. ജിനി, എം.ആര്. ആതിര, അഞ്ജുമോള്‍, അഞ്ജു ബാലകൃഷ്ണന്, എസ്. സൂര്യ, എം. ശ്രുതി, കെ.പി. അനുശ്രീ, എന്‍.എസ്. ശരണ്യ, കെ.ബി. വിജിന, മായ തോമസ്, അനഘ, അശ്വതി രവീന്ദ്രന്. രാധിക കപില്‍ദേവ് (സഹപരിശീലക). ചാര്‍ലി ജേക്കബ് (മാനേജര്‍).
ഇന്ത്യയിലെ മികച്ച കായികതാരത്തിന് ബി.ബി.സി നല്കുന്ന ആജീവനാന്ത പുരസ്കാരം മലയാളി ലോങ്ജമ്പ് താരം അഞ്ജു ബി. ജോര്‍ജിന്.
ലണ്ടന്‍: സോഷ്യൽ മീഡിയയിലൂടെയാണ് കളിക്കളത്തിലെ ചിരവൈരിയും കോർട്ടിന് പുറത്ത് ഉറ്റ സ്നേഹിതരുമാണ് റോജര്‍ ഫെഡററും, നൊവാക്ക് ജോക്കോവിച്ചും. ഇരുവരുടെയും മത്സരക്കുതിപ്പ് ആരാധകർ ആകാംഷയോടെയാണ് നോക്കിക്കാണുന്നത്. ഇപ്പോഴിതാ ഫെഡററുടെ റെക്കോഡ് മറികടന്നിരിക്കുകയാണ് ജോക്കോവിച്ച്. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ആഴ്ചകള്‍ ലോക ഒന്നാം നമ്പറില്‍ തുടരുന്ന താരം എന്ന റെക്കോഡാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്.
ഇറ്റലിയില്‍ നടന്ന മാത്തിയോ പെലികോണ്‍ റാങ്കിങ് ഗുസ്തിയില്‍ 53 കിലോഗ്രാം വിഭാഗത്തില്‍ വിനേഷ് ഫോഗട്ടിന് വമ്പൻ നേട്ടം. ടൂർണമെന്റിൽ അഞ്ച് മത്സരങ്ങളിൽ പങ്കെടുത്ത വിനേഷ് മുഴുവൻ പോയിന്റുകളും നേടിയാണ് വിനേഷ് ഫോഗട്ട് ലോക ഒന്നാം നമ്പർ താരമായി മാറിയത്. ഫൈനലില്‍ കാനഡയുടെ ഡയാന വീക്കറെയാണ് (4-0) വിനേഷ് മലർത്തിയടിച്ചത്.