പൂനെ: ആപ്പിൾ വാച്ച് വീണ്ടും ഒരു ജീവൻ കൂടി രക്ഷിച്ചു.ഇന്ത്യയില്‍ തന്നെയാണ് സംഭവം. മഹാരാഷ്ട്രയിലെ റായ്ഗഡ് സ്വദേശിയും പൂനെയിൽ വിദ്യാര്‍ത്ഥിയുമായ 17 കാരനായ സ്മിത് മേത്തയുടെ ജീവനാണ് ആപ്പിള്‍ ഐഫോണ്‍ രക്ഷിച്ചത്.മേത്തയുടെ വാര്‍ത്ത അറിഞ്ഞ ആപ്പിള്‍ സിഇഒ ടിം കുക്ക് സ്മിത് സുഖം പ്രാപിക്കാൻ ആശംസകൾ അറിയിച്ചു.
ഈ വർഷം ജൂലൈയിൽ, നീറ്റ് പരീക്ഷ കോച്ചിംഗിന് പഠിക്കുന്ന സ്മിത് മൂന്ന് സുഹൃത്തുക്കളോടൊപ്പം മഹാരാഷ്ട്രയിലെ വിസാപൂർ കോട്ടയിലേക്ക് ട്രെക്കിംഗ് പോയി.സംഭവമിങ്ങനെ, “കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ ട്രക്കിംഗ് പ്രയാസം ഇല്ലായിരുന്നു.പക്ഷേ തിരികെ വരുന്ന വഴി, ചെളി നിറഞ്ഞ വഴിയില്‍ വച്ച് കാല്‍ തെന്നി മലയുടെ ആഴത്തിലേക്ക് വീണു.
ഏകദേശം 130-150 അടി താഴ്‌വരയിലേക്കാണ് വീണത്. കാടിന്‍റെ ആഴത്തിൽ രണ്ടു കണങ്കാലുകളും പൊട്ടിയിട്ടാണ് ഞാന്‍ വീണത്. എന്റെ കയ്യിൽ നിന്നും ഫോൺ എവിടെയോ വീണുപോയിരുന്നു. എന്നാല്‍ ഭാഗ്യത്തിന് സെല്ലുലാർ ഫീച്ചറുള്ള ആപ്പിൾ വാച്ചാണ് ഞാൻ ധരിച്ചിരുന്നത്,”.ഇതേസമയം സുഹൃത്തുക്കള്‍ സ്മിത്തിനെ തിരയുന്നുണ്ടായിരുന്നു.
കുന്നിൻ സ്മിത്ത് വീണ വശത്ത് ഇടതൂർന്ന വനമായതിനാല്‍ സ്മിത്തിന്‍റെ സുഹൃത്തുക്കൾക്ക് അവനെ കണ്ടെത്താൻ കഴിഞ്ഞില്ല.എന്നാൽ ഭാഗ്യവശാൽ സ്മിത്ത് ധരിച്ചിരുന്നത് ആപ്പിൾ വാച്ച് സീരീസ് 7 ആയിരുന്നു. സ്മിത്ത് ഇത് ഉപയോഗിച്ച് മാതാപിതാക്കളെ വിളിച്ച് അപകടത്തെക്കുറിച്ചും അവന്‍റെ കൃത്യമായ സ്ഥലത്തെക്കുറിച്ചും അവരെ അറിയിച്ചു.സുഹൃത്തുക്കളെ വിളിച്ച് അവന്‍റെ ലൊക്കേഷനെക്കുറിച്ച് പറയാനും അവർക്ക് സഹായത്തിനായി ആളുകളെ വിളിക്കാനും കഴിഞ്ഞു.