മെസേജുകളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് തടയാനുള്ള സംവിധാനവുമായി വാട്‌സാപ്

വായിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ 'ഡിലീറ്റ്' ആകുന്ന മെസേജുകളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതു തടയാനുള്ള സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി വാട്‌സാപ്. ഉപയോക്താക്കള്‍ക്കു കൂടുതല്‍ സ്വകാര്യത ഉറപ്പ് വരുത്തുന്നതിനാണ് ഇത്തരത്തിലുള്ള സംവിധാനം കൊണ്ടു വരുന്നത്.

author-image
Priya
New Update
മെസേജുകളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് തടയാനുള്ള സംവിധാനവുമായി വാട്‌സാപ്

വായിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ 'ഡിലീറ്റ്' ആകുന്ന മെസേജുകളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതു തടയാനുള്ള സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി വാട്‌സാപ്. ഉപയോക്താക്കള്‍ക്കു കൂടുതല്‍ സ്വകാര്യത ഉറപ്പ് വരുത്തുന്നതിനാണ് ഇത്തരത്തിലുള്ള സംവിധാനം കൊണ്ടു വരുന്നത്. ഒരാള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ അത് സ്വീകരിക്കുന്നയാള്‍ കണ്ടാലുടന്‍ അപ്രത്യക്ഷമാകുന്ന (view once) സംവിധാനം നേരത്തേ വാട്‌സാപ് ഏര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ അത്തരത്തിലുള്ള മെസേജുകളും ചിത്രങ്ങളും സ്‌ക്രീന്‍ഷോട്ട് എടുത്തു ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതിയ നടപടി.

ഈ മാസം തന്നെ അംഗങ്ങളറിയാതെ ഗ്രൂപ്പുകളില്‍നിന്ന് ലെഫ്റ്റ് ചെയ്യാനുള്ള അവസരവും എല്ലാവര്‍ക്കും ലഭ്യമാകുമെന്ന് വാട്‌സാപ് ഉടമകളായ മെറ്റയുടെ മേധാവി മാര്‍ക് സക്കര്‍ബര്‍ഗ് അറിയിച്ചു.ഗ്രൂപ്പ് അഡ്മിനു മാത്രം ഒരാള്‍ പുറത്തുപോയെന്ന് നോട്ടിഫിക്കേഷന്‍ ലഭിക്കും. മറ്റുള്ളവരില്‍നിന്നു ഓണ്‍ലൈന്‍ സ്റ്റാറ്റസ്

മറച്ചുവെക്കാനുള്ള ഫീച്ചറും പ്രഖ്യാപിച്ചിട്ടുണ്ട്.ഉപയോക്താവ് ഓണ്‍ലൈന്‍ ആയി ഇരുന്നാലും മുകളില്‍ ഡിപിക്കു താഴെ ഓണ്‍ലൈന്‍ എന്ന് കാണിക്കാതിരിക്കുന്നതാണ് ഫീച്ചര്‍.

ഇനി ഉപയോക്താവിനു തീരുമാനിക്കാം താന്‍ ഓണ്‍ലൈനില്‍ ഉണ്ടെന്ന് ആരൊക്കെ അറിയണമെന്ന്. ഉപയോക്താക്കളുടെ അക്കൗണ്ട് സുരക്ഷിതമാക്കാന്‍ ലോഗിന്‍ അക്കൗണ്ട് ഫീച്ചറും അവതരിപ്പിക്കുന്നുണ്ട്. മറ്റേതെങ്കിലും ഡിവൈസില്‍ നിങ്ങളുടെ വാട്സാപ് തുറക്കാന്‍ ശ്രമിച്ചാല്‍ ഫോണില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്ന സൗകര്യമാണ് ഉണ്ടാകുക. അനുമതി നല്‍കാനോ നിഷേധിക്കാനോ ഉപയോക്താവിന് സാധിക്കും.

 

വാട്സാപ് തുറക്കാന്‍ ശ്രമിച്ച തീയതി, സമയം, ഡിവൈസ് എന്നിവയുടെ വിവരങ്ങളാകും നോട്ടിഫിക്കേഷനായി വരിക. സ്വകാര്യതയ്ക്ക് ഉപയോക്താക്കള്‍ വളരെയധികം പ്രാധാന്യം നല്‍കുന്നതായി വാട്‌സാപ് നടത്തിയ പഠനത്തില്‍ തെളിഞ്ഞതിനെത്തുടര്‍ന്നാണ് കൂടുതല്‍ സുരക്ഷാഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയത്. ഇവ സംബന്ധിച്ച് ഇന്ത്യയിലും ബ്രിട്ടനിലുമാണ് ആദ്യം ബോധവല്‍ക്കരണം നടത്തുകയെന്ന് പ്രോഡക്ട് ഹെഡ് ആമി വോറ പറഞ്ഞു.

whatsapp