0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
മണ്ടക്കാട്ട് ക്ഷേത്രമുണ്ടായതിനെക്കുറിച്ച് ഒരു കഥയുണ്ട്. ഈക്ഷേത്രം നമ്മുടെ തിരുവിതാംകൂറിലുൾപ്പെട്ടതായി രുന്നു.പ്രസിദ്ധമായ "കുളച്ചൽ" എന്നകടൽ കടൽതീരത്തിനടുത്താണ്.വിദേശികൾക്ക് കടൽമാർഗ്ഗം വന്നെത്തി വേണാടിനെ ആക്രമിക്കാൻപറ്റിയിരുന്നു. ഈ സ്ഥലത്തിന്. പണ്ട് ഇവിടെ ജനവാസം,വളരെ കുറവായിരുന്നു. ധാരാളംമലയാളിതറവാടുകൾ, അക്കാലത്തിവിടെഉണ്ടായിരുന്നു. ബ്രാഹ്മണഗൃഹവും,കുറെവാണിയരും,മറ്റ് പല പലപലജാതിക്കാരും, മാത്രമാണുണ്ടായിരുന്നത്. അന്ന്, ഇവിടം വനപ്രദേശമാണെന്ന് പറയപ്പെടുന്നു. സമുദ്രത്തോട് ചേർന്ന കണ്ടൽക്കാടുകളും, ചതുപ്പുനിലങ്ങളും നിറഞ്ഞ ഈ സ്ഥലം,കൊന്നക്കാട്ട് കാരണവർ എന്നറിയപ്പെട്ടിരുന്ന ഒരു നായർപ്രമാണിയുടേതായിരുന്നു. ഇവിടെയും ഇരണിയലിലുമൊക്കെ കാലിമേയ്ക്കൽ ജോലിചെയ്തിരുന്ന താഴ്ന്ന ജാതിക്കാരുടെ വിശ്രമസമയത്തെ പ്രധാ നകളിയായിരുന്നു 'കട്ടയടി' ഇന്നത്തെ ക്രിക്കറ്റുകളിയുടെ മുൻഗാമി പന്തിന് പകരം അവരുപയോഗിച്ചിരുന്നത് പനന്തേങ്ങ നൊങ്കിൻ്റെ തൊണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ അവർ കളിച്ചുകൊണ്ടിരുന്നപ്പോൾ ഈ നൊങ്കിൻതോട് അടുത്തുണ്ടായിരുന്ന ഒരുചിതൽപ്പുറ്റിൽകൊള്ളുകയും അതിൽ ചെറുതായി പൊട്ടലുണ്ടായി അതിൽ നിന്നും രക്തം പ്രവഹിക്കുകയും ചെയ്തു. അത് കണ്ട് ഭയന്ന് അവർ നിലവിളിച്ചു. ശബ്ദംകേട്ട് ആളുകൾകൂടുകയും കാലികളുടെ ഉടമസ്ഥരും പരിസരവാസികളും സ്ഥലത്തെ തഹസിൽദാരുമൊക്കെ എത്തി. അപ്പോൾ അമ്മൻ്റെഭൂതം ഒരാളിൽ ആവേശിച്ച് അയാൾ തുള്ളാൻ തുടങ്ങി. ആ പുറ്റ് സാക്ഷാൽ ഭദ്രകാളിയുടെ വാസസ്ഥലമാണെന്നും ദേവി വാല്മീക (പുറ്റ്)രൂപത്തിലവിടെ ആവീർഭവിച്ചിരിക്കുന്നതായും അവരെ ഭദ്രകാളിയായി വിശ്വസിച്ച് പൂജിച്ചു വന്നാൽ നാട്ടുകാർക്ക് ക്ഷേമവും, ഐശ്വര്യവും, അഭിവൃദ്ധിയുമുണ്ടാകുമെന്നും കല്പിച്ചു. ആ പുറ്റിൻ്റെ പൊട്ടിയഭാഗത്ത് ചന്ദനം, അരച്ചുതേച്ചാൽ രക്തം നിലക്കുമെന്നുംപറഞ്ഞു. തഹസിൽദാർ പ്രശ്നം വെയ്പിച്ചു നോക്കി.പറഞ്ഞതെല്ലാം സത്യമാണെന്നും ഉറപ്പിച്ചു. അങ്ങ നെ സ്ഥലത്തിൻ്റെ ഉടമസ്ഥൻ ബ്രാഹ്മണരെ കൊണ്ടുവന്ന് ചന്ദനമരപ്പിച്ചു തേല്പിച്ച്
Share this article
If you liked this article share it with your friends.they will thank you later