നേതൃത്വത്തിന്റെ അനുനയ നീക്കങ്ങള്‍ക്ക് വഴങ്ങാതെ ജി സുധാകരന്‍

വിവാദങ്ങള്‍ക്കിടെ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സിപിഎം പരിപാടി ഇന്ന് കുട്ടനാട്ടില്‍ നടക്കുമെന്നാണ് അറിയിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജി സുധാകരനെ പാര്‍ട്ടി പരിപാടിയിലേക്ക് ആലപ്പുഴയിലെ നേതൃത്വം ക്ഷണിച്ചത്.

author-image
Biju
New Update
sytrf

ആലപ്പുഴ: സിപിഎം നേതൃത്വത്തിന്റെ അനുനയ നീക്കങ്ങള്‍ക്ക് വഴങ്ങാതെ ജി സുധാകരന്‍. കുട്ടനാട്ടിലെ സിപിഎം പരിപാടിയില്‍ ജി സുധാകരന്‍ പങ്കെടുക്കില്ല. പരിപാടി അവര്‍ നടത്തിക്കൊള്ളുമെന്നും തന്റെ ആവശ്യം ഇല്ലല്ലോയെന്നുമാണ് സുധാകരന്റെ പ്രതികരണം. പേരിന് മാത്രമാണ് സുധാകരനെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്. അദ്ദേഹത്തിന് നോട്ടീസ് പോലും നല്‍കിയില്ലെന്ന വിവരമാണ് പുറത്തുവരുന്നത്.

വിവാദങ്ങള്‍ക്കിടെ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സിപിഎം പരിപാടി ഇന്ന് കുട്ടനാട്ടില്‍ നടക്കുമെന്നാണ് അറിയിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജി സുധാകരനെ പാര്‍ട്ടി പരിപാടിയിലേക്ക് ആലപ്പുഴയിലെ നേതൃത്വം ക്ഷണിച്ചത്. 

പാര്‍ട്ടിയുടെ പോഷക സംഘടനയായ കെഎസ്‌കെടിയുവിന്റെ മുഖമാസിക 'കര്‍ഷക തൊഴിലാളി' യുടെ വി എസ് അച്യുതാനന്ദന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണമാണ് പരിപാടി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. 

നേതൃത്വവുമായി പരസ്യ പോരിലേക്ക് കടന്ന ജി സുധാകരനെ കഴിഞ്ഞ ദിവസം വീട്ടില്‍ എത്തി നേതാക്കള്‍ അനുനയിപ്പിക്കുകയായിരുന്നു. കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാതയും ജില്ലാ സെക്രട്ടറി ആര്‍ നാസറും നേരിട്ടെത്തിയായിരുന്നു പരിപാടിക്ക് ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ചു പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് ജി സുധാകരന്‍ അറിയിച്ചിരുന്നത്.