കണിച്ചുകുളങ്ങര കേസ് പ്രതി സജിത്തിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി വീണ്ടും മാറ്റി

ജസ്റ്റിസ് വിക്രംനാഥിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എന്നാല്‍ ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.

author-image
Biju
Updated On
New Update
dsfg

ആലപ്പുഴ: കണിച്ചുകുളങ്ങര കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സജിത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവച്ചു. സഹോദരിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നതടക്കം കാരണം ചൂണ്ടിക്കാട്ടിയാണ് സജിത്ത് സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. 17 വര്‍ഷമായി ജയിലാണെന്നും പ്രതി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. 

ജസ്റ്റിസ് വിക്രംനാഥിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എന്നാല്‍ ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. 

കേസ് പരിഗണിച്ചപ്പോള്‍ ജാമ്യം നല്‍കുന്നതില്‍ അനുകൂല സമീപനമായിരുന്നു ബെഞ്ചിനെങ്കിലും കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെ ഹര്‍ജി മാറ്റിവെക്കുകയായിരുന്നു. ഹര്‍ജി ഏപ്രില്‍ 16ന് വീണ്ടും പരിഗണിക്കും. 

കേസില്‍ സംസ്ഥാന സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ പി.വി സുരേന്ദ്രനാഥ്, സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് എന്നിവര്‍ ഹാജരായി. സജിത്തിനായി അഭിഭാഷകരായ സുഭാഷ് ചന്ദ്രന്‍, കവിത സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ ഹാജരായി.