എന്നാല്‍ അദാനി ഗ്രൂപ്പ് ആസൂത്രിതമായി രാജ്യത്തെ കൊള്ളയടിക്കുന്നു. ഇന്ത്യന്‍ പതാകയില്‍ മറഞ്ഞിരുന്ന് അദാനി ഗ്രൂപ്പ് ഇന്ത്യയുടെ ഭാവിയെ പിന്നോട്ടടിക്കുന്നു എന്നും ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റ മറുപടി .
ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ വ്യാഴം, വെള്ളി ദിവസങ്ങളില്‍ കനത്ത ഇടിവ് നേരിട്ട അദാനി ഗ്രൂപ്പിന് ഇന്ന് നിര്‍ണായകം. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനികള്‍ക്ക് ഈ ആഴ്ചത്തെ വ്യാപാരം തുടങ്ങുന്ന ഇന്നും നഷ്ടം സംഭവിക്കുമോ എന്നതാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്.
സുതാര്യമായ ബിസിനസ് ആണ് നടത്തുന്നതെങ്കില്‍ അദാനി ഗ്രൂപ്പ് റിപ്പോര്‍ട്ടിലെ 88 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പേരില്‍ അനുബന്ധ ഓഹരി വില്‍പ്പനയില്‍ മാറ്റം വരുത്തില്ലെന്ന് അദാനി ഗ്രൂപ്പ്.
രാജ്യത്തെ 250 ദശലക്ഷം പോളിസി ഹോള്‍ഡര്‍മാരുള്ള എല്‍ഐസി നിക്ഷേപം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയവുമായി അദാനി ഗ്രൂപ്പിനുള്ള ബന്ധവും അദാനിയുടെ രാഷ്ട്രീയ സ്വാധീനവുമാണ് കാണിക്കുന്നത്.
ഹിൻഡൻബർഗ് കൊടുങ്കാറ്റിൽ ഇന്ത്യൻ ഓഹരിവിപണികൾ ആടിയുലഞ്ഞ ദിവസമായിരുന്നു വെള്ളിയാഴ്ച.വെറും നാല് ദിവസംകൊണ്ട് ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യൻ വിപണിയിലുണ്ടാക്കിയത് വലിയ മാറ്റങ്ങളാണ്.
ശീതള പാനീയ വിപണിയിലെ കുത്തകയായ ആഗോള ഭീമന് കൊക്കകോള ടെക്നോളജി മേഖലയിലേക്കും ചുവടുവെയ്ക്കുന്നു.
പത്ത് വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിലയിൽ എത്തിയ ഗോതമ്പിന്റെ വില കുറക്കുന്നതിനായി 30 ലക്ഷം ടൺ ഗോതമ്പ് പൊതുവിപണിയിൽ വിൽക്കാനൊരുങ്ങി സർക്കാർ.
ബാങ്ക് ജീവനക്കാർ തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചു
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനിക്ക് വന്‍ തിരിച്ചടി. ഫോബ്സ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് കൂപ്പുകുത്തി അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി.