കാമുകന്റെ ഭാര്യയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി; അധ്യാപിക അറസ്റ്റില്‍

By priya.22 09 2022

imran-azhar

 

മുംബൈ: കാമുകന്റെ ഭാര്യയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി അധ്യാപിക. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് പ്രിയങ്ക റാവത്താണ്(29) കൊല്ലപ്പെട്ടത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ക്വട്ടേഷന്‍ സംഘത്തിനു മൂന്നു ലക്ഷം രൂപ നല്‍കാമെന്ന് ഉറപ്പിച്ചാണ് അധ്യാപികയായ നികിത മത്കര്‍ പ്രിയങ്കയെ കൊലപ്പെടുത്തിയത്.

 

സംഭവത്തില്‍ പ്രിയങ്കയുടെ ഭര്‍ത്താവ് ദേവവ്രത് സിങ് റാവത്ത്(32) ഉള്‍പ്പടെ ആറുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പ്രിയങ്കയും ദേവവ്രതും വിവാഹിതരായിട്ട് നാലുവര്‍ഷമായി. ഈ വര്‍ഷമാണ് ഇയാള്‍ നികിതയുമായി പ്രണയത്തിലായത്. ഇരുവരും രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു.

 

ബന്ധം അവസാനിപ്പിക്കണമെന്നും ഭര്‍ത്താവിനെ വിട്ടുതരണമെന്നും ആവശ്യപ്പെട്ടതുകൊണ്ടാണ് പ്രിയങ്കയെ കൊലപ്പെടുത്തിയത്. എന്നാല്‍ പ്രിയങ്ക എങ്ങനെയാണു ബന്ധത്തെക്കുറിച്ച് അറിഞ്ഞതെന്ന് വ്യക്തമല്ല. അവര്‍ സ്വന്തം കുടുംബത്തോടോ ദേവവ്രതിന്റെ കുടുംബത്തോടോ ഇക്കാര്യം പറഞ്ഞിരുന്നില്ല.

 

സ്വകാര്യ ട്യൂഷന്‍ സെന്ററിലെ അധ്യാപികയാണ് നികിത. രണ്ടു മാസത്തോളം ഇന്റര്‍നെറ്റില്‍ തിരഞ്ഞ ശേഷമാണ് നികിത ക്വട്ടേഷന്‍ സംഘത്തെ കണ്ടെത്തുന്നത്. ആദ്യം ഗൂഗിളിലും പിന്നീട് ഫെയ്‌സ്ബുക്കിലും തിരഞ്ഞു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രിയങ്കയെ പന്‍വേല്‍ റെയില്‍വേ സ്റ്റേഷനു പുറത്ത് രാത്രി പത്തോടെ ക്വട്ടേഷന്‍ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

 

മൂന്നു ലക്ഷത്തില്‍ രണ്ടു ലക്ഷം രൂപ മുന്‍കൂട്ടി നല്‍കിയിരുന്നെന്നും പൊലീസ് കണ്ടെത്തി.നികിത ജോലി ചെയ്യുന്ന സ്വകാര്യ ട്യൂഷന്‍ സെന്ററിന്റെ നടത്തിപ്പുകാരന്‍ പ്രവീണ്‍ ഘഡ്‌ഗെ (45), ക്വട്ടേഷന്‍ സംഘാംഗങ്ങളായ പങ്കജ് നരേന്ദ്ര കുമാര്‍ യാദവ് (26), ദീപക് ദിന്‍കര്‍ ചോഖണ്ഡെ (25) റാവത്ത് രാജു സോനോണ്‍ (22) എന്നിവരും അറസ്റ്റിലായി.

 

എല്ലാവരെയും ഇന്ന് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.2018ല്‍ പ്രവീണുമായി നികിതയ്ക്ക് ബന്ധമുണ്ടായിരുന്നു. ക്വട്ടേഷന്‍ സംഘവുമായുള്ള ഇടപാടിന് മധ്യസ്ഥത നിന്നത് പ്രവീണ്‍ ആണ്. കൊലപാതകം നടന്ന ദിവസം താനെയില്‍നിന്ന് ലോക്കല്‍ ട്രെയില്‍ ക്വട്ടേഷന്‍ സംഘത്തിനൊപ്പം പ്രവീണും സഞ്ചരിച്ചിരുന്നു.

 

OTHER SECTIONS