ക്രാങ്കനൂര്‍ പട്ടണത്തിന്റെ കിഴക്കു ചുറ്റിയുള്ള കായലിനു കുറുകെ പാലം ഇല്ലാതിരുന്ന കാലത്ത് കിഴക്കും പടിഞ്ഞാറുമുള്ള കടവുകളില്‍ കച്ചവടം പൊടിപൊടിച്ചിരുന്നു.
ആ നാട്ടില്‍ പത്ത് പന്ത്രണ്ട് വീട്ടില്‍ പൂച്ചകള്ണ്ട്. ചിഞ്ചൂന്റേം ചീരൂന്റേം മക്കള്‍. ചിഞ്ചൂന്റെ നിറം വെളുത്തിറ്റാണ്. മഞ്ഞയും തവിട്ടും കലര്‍ന്ന സ്വര്‍ണരോമങ്ങള്‍ കൊണ്ട്, കഴുത്തിന് താഴെയും, രണ്ട് ചെവീരെ പുറം ഭാഗത്തും, വയറിന് അപ്പറോം ഇപ്പറോം വാലിന്റെ പലഭാഗത്തുമായിറ്റ് കൊറെ സ്ഥലങ്ങളില്‍ നിറം മാറി പൂരിപ്പിച്ച രോമങ്ങള്ണ്ട്. ചീരൂന് പുള്ളിപ്പുലീരെ നിറാണ്. മഞ്ഞകലര്ന്ന ചാര നെറോം കൊറേ കടുത്ത നിറത്തിലുള്ള പുള്ളിക്കുത്തുകളും. ചിഞ്ചൂം,ചീരൂം വര്ന്നത് കണ്ടാലെ വീട്ട്കാര്ക്കറിയ 'കരിപ്പായിറ്റ്ണ്ട്, പെറ്റിറ്റ്ണ്ട്.' 'പോ പൂച്ചെ.'
കത്തിജ്ജ്വലിക്കുന്ന മനസ്സ്. ഇനി അതിനൊരു ശാന്തി കിട്ടണമെങ്കില്‍ ആരോട് മനസ്സ് തുറക്കണം? ഒരു സമാധാനവുമില്ലാതെ ഉറക്കം തൂങ്ങുന്ന കണ്ണുകളും ഉത്തരമില്ലാത്ത ചിന്തകളുമായി കാലുകള്‍ യാന്ത്രികമായി പറിച്ചുവെച്ചു കൊണ്ട് നടന്നു. പണ്ടുമുതലേ ഉള്ള ശീലമാണല്ലോ, വേദന പറ്റുമ്പോള്‍ ആദ്യം വിളിക്കുന്നത് അമ്മയെയായിരിക്കും.
തിരുവനന്തപുരം: 2022ലെ സംസ്കൃതി ചെറുകഥാ പുരസ്കാരത്തിന് സി.ഗണേഷ് അര്‍ഹനായി. 'ചങ്ങാതിപ്പിണര്‍' എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം.
സുരക്ഷിതമായി തിരിച്ചു ഭൂമിയിലെത്താനുള്ള സാങ്കേതികവിദ്യ ഇനിയും ഇല്ലെന്നറിയാം. ഒന്ന് മിണ്ടാനോ പറയാനോ കയ്യിലെണ്ണാവുന്ന ചിലരെ ഇനിയുള്ളൂ എന്നറിയാം! കോര്‍ത്തുപിടിച്ച ഈ കൈവിരലിലുകളിലൂടെ ഹൃദയത്തിലേക്ക് പ്രവഹിക്കുന്ന ഈ സ്നേഹം ഇനി അനുഭവിക്കാന്‍ കഴിയില്ലെന്നറിയാം... എല്ലാമറിയാം.. എല്ലാമറിയാം.. എങ്കിലും പോണം.. ആരും സഞ്ചരിക്കാത്ത പാതയിലൂടെ, ആരും കാണാത്ത ലോകത്തിലേക്ക്, ആരും സ്പര്‍ശിക്കാത്ത നിലങ്ങളിലേക്ക്.. പോയെ തീരൂ..
കിന്നരിച്ച് നിന്ന ഒരു മരത്തിന്റെ രണ്ടു ചില്ലകള്‍ ജനലഴികള്ക്ക് ചാരെ നീണ്ട് വന്ന് പൊടുന്നനെ കലഹം ആരംഭിച്ചതിലേക്കായി അപ്പോള്‍ എന്റെ ശ്രദ്ധ.
കോളിങ് ബെല്‍ അടിച്ചു ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാതായപ്പോ ദേഷ്യം വന്ന അരുണ്‍ പോക്കറ്റില്‍ നിന്നും ഫോണെടുത്തു വിദ്യയെ ഡയല് ചെയ്തു. രണ്ടാമത്തെ റിങ്ങില്‍ ആണ് വിദ്യക്ക് അരുണ്‍ എത്തിയെന്നു മനസിലായതും വാതില്‍ തുറന്നതും. എത്ര നേരായി വിദ്യേ ഞാന്‍ ബെല്ലടിക്കുന്നു. നീ എന്ത് ചെയ്തോണ്ടിരിക്കാര്ന്നു? സോറി ഏട്ട. ചെറിയൊരു തലവേദന കിടക്കായിരുന്നു.
ഉത്കണ്ഠയിലാണ് രാജമല്ലിക പരമാനന്ദം കണ്ടെത്തിയിരുന്നത്. ഭര്‍ത്താവ് ഓഫീസില്‍ നിന്നും വരാന്‍ അല്പം വൈകിയാല്‍, കുട്ടി ചെറുതായൊന്ന് തുമ്മിയാല്‍, അര മണിക്കൂര്‍ കറന്റ് പോയാല്‍ അവള് ഒരു കുരുക്കിലേറിയ കോഴിയെ പോലെ പിടയ്ക്കാന്‍ തുടങ്ങും.
അപ്രതീക്ഷിതമായി കിട്ടിയ ആ ബുക്കിന്റെ പുറം ചട്ടയില്‍ എന്റെ കണ്ണുകളുടക്കി.'ഇസഹാക്ക്,മരണത്തിന്റെ മാലാഖ'എന്നായിരുന്നു പേര്.വിശാലമായി സദ്യയുണ്ണുന്ന കറുത്ത മാസ്ക് ധരിച്ച ഒരാളിന്റെ പടമായിരുന്നു പുറംചട്ട.അതൊരു നോവല്‍ ആയിരുന്നു.ഡൊമിനിക് മിച്ചയേല്‍ എന്നായിരുന്നു അതെഴുതിയ ആളിന്റെ പേര്.
സ്വച്ഛസ്ഫടിക ജലാശയം എന്ന ഒരു കല്പനപോലെ, ശ്രദ്ധപിടിച്ചുപറ്റാന്പോന്ന ഒരു ചെറുകമ്പനം പോലുമില്ലാത്തവിധം, രണ്ടറ്റവും അയച്ചു കെട്ടിയതായിരുന്നു, റാണിചന്ദ്രയുടെ അക്കാലത്തെ ദിവസങ്ങള്‍. ചിന്നുമോളെ സ്കൂള്ബസ്സില് വിട്ട്, അമ്മയുണ്ടാക്കിവച്ച കൊഴുക്കട്ടയുടെ ഒരു കഷ്ണം വായിലിട്ട്, അപ്പോഴുണര്ന്നുവന്ന മോട്ടുവിനെ ഒന്നു താലോലിച്ച്, ഓഫീസിലേക്ക്. ആനിമല്‍ ഹസ്ബന്‍ഡറി ഡിപ്പാര്ട്ടുമെന്റിനു കീഴിലുള്ള വെറ്റിനറി പോളിക്ലിനിക്കിലെ, ഓഫീസ് സ്റ്റാഫാണ് റാണിചന്ദ്ര. ഡോ. സൂസന് മാത്യുവാണ്, ആ വെറ്റിനറി പോളിക്ലിനിക്കിലെ സീനിയര്‍ ഡോക്ടര്‍.