സുരക്ഷിതമായി തിരിച്ചു ഭൂമിയിലെത്താനുള്ള സാങ്കേതികവിദ്യ ഇനിയും ഇല്ലെന്നറിയാം. ഒന്ന് മിണ്ടാനോ പറയാനോ കയ്യിലെണ്ണാവുന്ന ചിലരെ ഇനിയുള്ളൂ എന്നറിയാം! കോര്‍ത്തുപിടിച്ച ഈ കൈവിരലിലുകളിലൂടെ ഹൃദയത്തിലേക്ക് പ്രവഹിക്കുന്ന ഈ സ്നേഹം ഇനി അനുഭവിക്കാന്‍ കഴിയില്ലെന്നറിയാം... എല്ലാമറിയാം.. എല്ലാമറിയാം.. എങ്കിലും പോണം.. ആരും സഞ്ചരിക്കാത്ത പാതയിലൂടെ, ആരും കാണാത്ത ലോകത്തിലേക്ക്, ആരും സ്പര്‍ശിക്കാത്ത നിലങ്ങളിലേക്ക്.. പോയെ തീരൂ..
കിന്നരിച്ച് നിന്ന ഒരു മരത്തിന്റെ രണ്ടു ചില്ലകള്‍ ജനലഴികള്ക്ക് ചാരെ നീണ്ട് വന്ന് പൊടുന്നനെ കലഹം ആരംഭിച്ചതിലേക്കായി അപ്പോള്‍ എന്റെ ശ്രദ്ധ.
കോളിങ് ബെല്‍ അടിച്ചു ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാതായപ്പോ ദേഷ്യം വന്ന അരുണ്‍ പോക്കറ്റില്‍ നിന്നും ഫോണെടുത്തു വിദ്യയെ ഡയല് ചെയ്തു. രണ്ടാമത്തെ റിങ്ങില്‍ ആണ് വിദ്യക്ക് അരുണ്‍ എത്തിയെന്നു മനസിലായതും വാതില്‍ തുറന്നതും. എത്ര നേരായി വിദ്യേ ഞാന്‍ ബെല്ലടിക്കുന്നു. നീ എന്ത് ചെയ്തോണ്ടിരിക്കാര്ന്നു? സോറി ഏട്ട. ചെറിയൊരു തലവേദന കിടക്കായിരുന്നു.
ഉത്കണ്ഠയിലാണ് രാജമല്ലിക പരമാനന്ദം കണ്ടെത്തിയിരുന്നത്. ഭര്‍ത്താവ് ഓഫീസില്‍ നിന്നും വരാന്‍ അല്പം വൈകിയാല്‍, കുട്ടി ചെറുതായൊന്ന് തുമ്മിയാല്‍, അര മണിക്കൂര്‍ കറന്റ് പോയാല്‍ അവള് ഒരു കുരുക്കിലേറിയ കോഴിയെ പോലെ പിടയ്ക്കാന്‍ തുടങ്ങും.
അപ്രതീക്ഷിതമായി കിട്ടിയ ആ ബുക്കിന്റെ പുറം ചട്ടയില്‍ എന്റെ കണ്ണുകളുടക്കി.'ഇസഹാക്ക്,മരണത്തിന്റെ മാലാഖ'എന്നായിരുന്നു പേര്.വിശാലമായി സദ്യയുണ്ണുന്ന കറുത്ത മാസ്ക് ധരിച്ച ഒരാളിന്റെ പടമായിരുന്നു പുറംചട്ട.അതൊരു നോവല്‍ ആയിരുന്നു.ഡൊമിനിക് മിച്ചയേല്‍ എന്നായിരുന്നു അതെഴുതിയ ആളിന്റെ പേര്.
സ്വച്ഛസ്ഫടിക ജലാശയം എന്ന ഒരു കല്പനപോലെ, ശ്രദ്ധപിടിച്ചുപറ്റാന്പോന്ന ഒരു ചെറുകമ്പനം പോലുമില്ലാത്തവിധം, രണ്ടറ്റവും അയച്ചു കെട്ടിയതായിരുന്നു, റാണിചന്ദ്രയുടെ അക്കാലത്തെ ദിവസങ്ങള്‍. ചിന്നുമോളെ സ്കൂള്ബസ്സില് വിട്ട്, അമ്മയുണ്ടാക്കിവച്ച കൊഴുക്കട്ടയുടെ ഒരു കഷ്ണം വായിലിട്ട്, അപ്പോഴുണര്ന്നുവന്ന മോട്ടുവിനെ ഒന്നു താലോലിച്ച്, ഓഫീസിലേക്ക്. ആനിമല്‍ ഹസ്ബന്‍ഡറി ഡിപ്പാര്ട്ടുമെന്റിനു കീഴിലുള്ള വെറ്റിനറി പോളിക്ലിനിക്കിലെ, ഓഫീസ് സ്റ്റാഫാണ് റാണിചന്ദ്ര. ഡോ. സൂസന് മാത്യുവാണ്, ആ വെറ്റിനറി പോളിക്ലിനിക്കിലെ സീനിയര്‍ ഡോക്ടര്‍.
രണ്ട് പെണ്മക്കളുള്ളതില് ഒരാളെ അമേരിക്കയിലേക്കും മറ്റെയാളെ ദുബായിലേക്കും കെട്ടിച്ചയക്കുന്നത് വരെ അബികാദേവിക്ക് നിന്ന് തിരിയാന്‍ നേരം കിട്ടിയിട്ടില്ല. അലാംവച്ച് അരുമകളെ അഞ്ചു മണിക്ക് ഉണര്‍ത്തിവിടണം, ഏഴു മണീടെ ബസ്സ് മിസ്സാവാതെ നോക്കണം, കാപ്പിയും ചോറും കൊടുത്തയക്കണം, തിന്നാതെ അത്പോലെ കൊണ്ട് വന്നോ എന്ന് പരിശോധിക്കണം, മൂന്നു ദിവസം കൂടുമ്പോള്‍ 'ഡല്ക്കോലാക്സ്' കൊടുത്തു് തൂറാന്പിടിക്കണം, പരീക്ഷയാവുമ്പോള്‍ തുണ്ട് വയ്ക്കാനുള്ള തന്ത്രങ്ങളും മാര്‍ഗ്ഗങ്ങളും കൊറിയോഗ്രാഫി ചെയ്യണം . ആകെമൊത്തം അങ്കലാപ്പും വെപ്രാളവും തന്നെ. ദൈവം സഹായിച്ചു് പങ്കപ്പാടിന് പ്രയോജനമുണ്ടായി. രണ്ടെണ്ണത്തിനേം കുടുംബത്തില്‍ പിറന്ന കോന്തന്മാരുടെ കൈയിത്തന്നെ ഏല്‍പ്പിക്കാനായി.
ചിങ്ങമാസത്തിലെ നല്ല നിലാവുള്ള ഒരു രാത്രിയിലായിരുന്നു വര്ദ്ധമാനകന് എന്നുപേരുള്ള തുന്നല്ക്കാരന് കരുവാങ്കുന്നില്‍ കാലുകുത്തുന്നത്. കരുവാങ്കുന്നിന്റെ കീഴേയുള്ള ചെമ്മാങ്കടവില്‍ തോണിയിറങ്ങി, ഒരു ഷര്ട്ടടിച്ചിടുന്ന വേഗതയില്‍ വര്‍ദ്ധമാനകനും ശിങ്കിടികളും കുന്നുകയറി.
സംഘടനാകാര്യങ്ങള്‍ ചര്‍ച്ചചെയ്യാനാണ് ഇന്നത്തെ ലോക്കല്‍ കമ്മറ്റി വിളിച്ചുചേര്‍ത്തിട്ടുള്ളത്. സെക്രട്ടറി സഖാവ് , എല്‍സി അതിര്‍ത്തിയില്‍ ഹിന്ദു വര്‍ഗ്ഗീയ ശക്തികള്‍ക്ക് സ്വാധീനം കൂടുന്നുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു.
'ഇനി കാക്കണോ... എട്ത്താലോ... നേരം വൈകാതിരിക്കണതാണേ നല്ലത്... ആ കുട്ടി വര്വോ...' 'വരും .... ഇ1ന്നലെ കമ്പി കൊട്ത്ത് ' രാമന് നായര്‍ പറഞ്ഞു 'അതിപ്പം എബ് ടാ....' അതിന് രാമന് നായര്‍ മറുപടി പറഞ്ഞില്ല. അതിനയാള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല.. മരിച്ചാലും സാവിത്രിക്കുഞ്ഞമ്മ അവരുടെ യജമാനത്തിയും അയാള്‍ അവരുടെ വിശ്വസ്തനായ ഭൃത്യനുമായിരുന്നു..മനുഷ്യര്‍ മരിക്കുന്നുവെന്നുകരുതി ബന്ധങ്ങള്‍ മരിക്കുമെന്നയാള്‍ കരുതുന്നില്ല.. 'വരും.' രാമന് നായര്‍ ഉറപ്പിച്ചു.