പാട്ടിന്റെ തെളിനീര്‍ പുഴ; ഓര്‍മ്മയായിട്ട് രണ്ടു വര്‍ഷം

By santhisenanhs.25 09 2022

imran-azhar



സംഗീതപാരമ്പര്യമില്ല. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല. പരമ്പരാഗതരീതിയിൽ പാട്ട് ചൊല്ലിക്കൊടുത്ത ഗുരുവില്ല. എന്നിട്ടും ആ സുന്ദരശബ്ദം പാട്ടിന്‍റെ പുഴയായി ആസ്വാദകരുടെ ചെവികളിൽ വന്നു വീണു. ഇന്ത്യൻ സംഗീതലോകം ഒരിക്കലും മറക്കില്ല എസ്.പി.ബി. എന്ന മൂന്നക്ഷരത്തെ.



പിന്നണി ഗായകന്‍, നടന്‍,സംഗീത സംവിധായകന്‍, സിനിമാ നിര്‍മ്മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ നിരവധി രംഗങ്ങളിൽ തിളങ്ങിയ എസ്പിബി. പാട്ടുകളുടെ റെക്കോഡ് പെരുമഴയാണ് എസ്പിബിയുടെ പേരിൽ. 16 ഭാഷകളിലായി നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ ആലപിച്ചു.

 

1946 ജൂണ്‍ 4-ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ശ്രീപതി പണ്ഡിതരാധ്യുല ബാലസുബ്രഹ്മണ്യം ജനിച്ചത്. ചെറുപ്പകാലത്ത് നിരവധി സംഗീതമത്സരങ്ങളില്‍ മികച്ച ഗായകനായി. 1966-ല്‍ പുറത്തിറങ്ങിയ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലെ ഗാനത്തിലൂടെയാണ് എസ പി ബി സിനിമാ പിന്നണി ഗാനരംഗത്തു അരങ്ങേരുന്നത്

 

എം.ജി.ആര്‍ നായകനായ അടിമൈപ്പെണ്‍ എന്ന ചിത്രത്തിലെ ഗാനമാണ് എസ്.പി.ബിയുടെ തമിഴിലെ ആദ്യ ഹിറ്റ, കടല്‍പ്പാലം എന്ന സിനിമയായിലെ ജി. ദേവരാജന്റെ ഗാനത്തിലൂടെയാണ് എസ്.പി.ബി മലയാളത്തില്‍ എത്തുന്നത്, ആര്‍.ഡി.ബര്‍മന്‍ ഈണമിട്ട പഞ്ചാം എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ഹിന്ദിയിലും അരങ്ങേറി.

 

ആയിരം നിലവേ വാ എന്ന് പാടി സംഗീതലോകത്തെ കീഴടക്കിയ ആ ശബ്ദം പിന്നീടങ്ങോട്ട് വിവിധ ഭാഷകളില്‍ ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യമായി മാറുകയായിരുന്നു.

 

1979-ല്‍ പുറത്തിങ്ങിയ ശങ്കരാഭരണം എന്ന ചിത്രത്തിലെ ഗാനത്തിന് അദ്ദേഹത്തിന് ആദ്യ ദേശീയ അവാര്‍ഡ് ലഭിച്ചു. പിന്നീട് 5 തവണകൂടി രാജ്യത്തെ മികച്ച ഗായകനുളള പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി.

 

യേശുദാസിനുശേഷം ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ ഗായകന്‍ എന്ന ബഹുമതി എസ്പിബിയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. പാട്ടുജീവിതം തുടങ്ങിയതിനു ശേഷം അമ്പതു വര്‍ഷത്തോളം മുടങ്ങാതെ ദിനംപ്രതി പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തിരുന്ന അപൂര്‍വ വിസ്മയം കൂടിയായി അദ്ദേഹം മാറി.

 

മികച്ച ഗായകന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ വിഭാഗങ്ങളിലായി ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ അവാര്‍ഡ് ഇരുപതിലേറെ തവണ ലഭിച്ച കലാകാരണമാണ് എസ പി ബി. മികച്ച ഗായകനുളള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ നന്തി അവാര്‍ഡ് 24 തവണ നേടി

 

മികച്ച ഗായകനുളള കര്‍ണാടക സര്‍ക്കാരിന്‍റെ പുരസ്കാരം 3 വട്ടം എസ പി ബി സ്വാന്തമാക്കി, 4 തവണ തമിഴ്നാട്ടിലെ മികച്ച ഗായകനുളള സംസ്ഥാന പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.

 

ഫിലിംഫെയര്‍ പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങലും എസ പി ബി ക്ക് സ്വന്തം. ടി എം സൗന്ദരരാജനെയും പി ബി ശ്രീനിവാസിനെയും പോലുള്ള അതികായന്മാര്‍ വാഴുന്നിടത്തായിരുന്നു ഔപചാരിക സംഗീതപഠനങ്ങളൊന്നും പൂര്‍ത്തിയാക്കാതെ തന്നെ എസ് പി ബി സ്വന്തം പേര് ഉറപ്പിച്ചത്.

 

ശാസ്ത്രീയ സംഗീതത്തില്‍ അതിവിദഗ്ധരായ അനേകം ഗായകരെ മറികടന്നാണ് ഈ നേട്ടം എസ് പി ബി നേടിയതെന്നതും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.

 

നാല് ഭാഷകളിലായി അമ്പതോളം സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ച അദ്ദേഹം. കെ.ബാലചന്ദറിന്‍റെ മനതില്‍ ഉറുതി വേണ്ടും എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

 

തെലുങ്ക്, തമിഴ്,കന്നഡ ഭാഷകളിലായി എഴുപതില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചു. തിരുടാ തിരുടാ, കാതലന്‍ അടക്കം തമിഴില്‍ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചു.

 

ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകനെന്ന ബഹുമതിയും എസ്.പി.ബിക്ക് തന്നെ. തമിഴ്, തെലുങ്ക് ടിവി പരമ്പരകളിലും അഭിനയിച്ചു അദ്ദേഹം. നിരവധി ബഹുമതികളും നേടിയെടുത്തു. 2001-ല്‍ പത്മശ്രീയും 2011-ല്‍ പത്മഭൂഷണും നല്‍കി രാജ്യം എസ പി ബി യെ ആദരിച്ചു.

 

കൊവിഡിന്റെ പിടിയിലമര്‍ന്ന് മരണക്കിടക്കയില്‍ പോലും സംഗീതം അദ്ദേഹത്തെ അനശ്വരനാക്കി. 2020 സെപ്റ്റംബര്‍ 25നാണ് എസ് പി ബാലസുബ്രഹ്മണ്യം എന്ന ഇതിഹാസ ഗായകന്‍ നമ്മെ വിട്ട് പിരിഞ്ഞത്. കാലങ്ങളും അതിരുകളും കടന്നു ഇന്നും ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ മായാത്ത അടയാളമായി എസ പി ബി യുടെ ശബ്ദം നിറഞ്ഞു നിൽക്കുന്നു

OTHER SECTIONS