By web desk.09 05 2023
സിനിമ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന പ്രസ്താവനകളെല്ലാം വിവാദങ്ങളായി മാറാറുണ്ട്.അത്തരത്തിൽ നടി നിഖില വിമൽ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.സിനിമാ ലൊക്കേഷനുകളിൽ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതിൽ തെറ്റില്ലെന്ന് പറയുകയാണ് നിഖിലാ വിമൽ.കണ്ണൂർ പ്രസ് ക്ലബ്ബിൽ ജേർണലിസ്റ്റ് വോളി ലീഗിന്റെ തീം സോങ് പ്രകാശനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു നിഖില.
മറ്റുള്ളവർക്ക് ശല്യമാകുന്നെങ്കിൽ ലഹരി നിരോധിക്കുക അനിവാര്യമാണ്, ഇത്തരം കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഫെഫ്ക പോലുള്ള സംഘടനകളാണെന്നും താരം പറഞ്ഞു.മദ്യം ലഹരിയാണ് പക്ഷെ മദ്യം എവിടെയും നിരോധിച്ചിട്ടില്ല.സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം മറ്റുള്ളവർക്ക് ശല്യമാകുന്നുണ്ടെങ്കിൽ നിയന്ത്രിക്കണം. അതോടൊപ്പം മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും ചോയ്‌സാണ്.
എന്നാൽ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ താൻ അഭിനയിച്ച സിനിമകളുടെ ലൊക്കേഷനുകളിൽ ഉണ്ടായിട്ടില്ല.അത്തരം അനുഭവങ്ങൾ ഒന്നും തന്നെ തനിക്കുണ്ടായിട്ടില്ല നിഖില പറഞ്ഞു.എന്നാൽ മുൻപ് ഒരു സംവാദത്തിൽ താൻ പറഞ്ഞ കാര്യങ്ങൾ അടർത്തിയെടുത്ത് അതിനെ വളച്ചൊടിച്ച് മാധ്യമങ്ങൾ തനിക്കെതിരെ പ്രചരിപ്പിച്ചുവെന്നും നിഖില വിമൽ പറഞ്ഞു.
പ്രത്യേക മതവിഭാഗത്തിലെ സ്ത്രീകളെക്കുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ഓരോ നാടിന്റെയും പ്രത്യേകതകളെക്കുറിച്ചുസംസാരിക്കുകയായിരുന്നു.എന്നാൽ ഇത് മാത്രം അടർത്തിയെടുത്ത് വെറുതെ വിവാദങ്ങൾ സൃഷ്ടിച്ചത് മാധ്യമങ്ങളാണ്.സന്ദർഭത്തിൽ നിന്നും അത് മാത്രം അടർത്തിയെടുത്തുകൊണ്ട് എല്ലാവരും പ്രചരിപ്പിച്ചു.എന്നാൽ ഈ കാര്യത്തിൽ തന്റെ പ്രതികരണം ആരും ചോദിച്ചിട്ടില്ല.അതിനാൽ തന്നെ ഇതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിലുണ്ടായ വിവാദങ്ങളിൽ തനിക്ക് ഉത്തരവാദിത്വമില്ലയെന്നും അവർ പറഞ്ഞു.