10 ടണ്‍ വരെ ഭാരം വഹിക്കും, തുടര്‍ച്ചയായി 11 മണിക്കൂര്‍ പറക്കാനുള്ള ശേഷി; വ്യോമസേനയ്ക്ക് കരുത്താകാന്‍ സി 295 വിമാനം

By priya.25 09 2023

imran-azhar

 

ഡല്‍ഹി: ഇന്ന് മുതല്‍ വ്യോമസേനക്ക് കരുത്തായി ഏത് കാലവസ്ഥയിലും രാവും പകലും പറക്കാന്‍ കഴിയുന്ന സി 295 വിമാനം ഉണ്ടാകും. വിമാനത്തിന് 11 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാനുള്ള ശേഷിയുണ്ട്.

 

മരുഭൂമിയിലും കടലിനു മുകളിലും രാവും പകലും പറക്കാനും ഇതിന് സാധിക്കും. 1960 മുതലുള്ള ആവ്റോ-748 വിമാനങ്ങള്‍ക്ക് പകരമാണ് സി 295 വിമാനം വ്യോമസേനയുടെ ഭാഗമാകുന്നത്.

 

സൈനിക - ചരക്ക് നീക്ക - രക്ഷാദൗത്യങ്ങളില്‍ ഇന്ത്യക്ക് വിമാനം കരുത്താകും. ടാറ്റയും എയര്‍ബസും ചേര്‍ന്നായിരിക്കും ഇന്ത്യയില്‍ വിമാനം നിര്‍മ്മിക്കുന്നത്.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് യുപിയിലെ ഹിന്‍ഡന്‍ എയര്‍ബേയ്‌സില്‍ നടക്കുന്ന ചടങ്ങില്‍ വിമാനത്തെ വ്യോമസേനയുടെ ഭാഗമാക്കി പ്രഖ്യാപിക്കും.

 

ചടങ്ങില്‍ ഡ്രോണ്‍ ഷോ ആയിരിക്കും ആദ്യം നടക്കുന്നത്. പീന്നിടായിരിക്കും പ്രഖ്യാപനം നടത്തുക. നാല് എഞ്ചിനുള്ള ടര്‍ബോ പ്രോപ്പ് വിമാനമാണ് എയര്‍ബസിന്റെ സി-295 ട്രാന്‍സ്‌പോര്‍ട്ട് വിമാനം.

 

5 മുതല്‍ 10 ടണ്‍ വരെ ഭാരം വഹിക്കാന്‍ ഈ വിമാനത്തിന് ശേഷിയുണ്ട്. 45 പാരാട്രൂപ്പേഴ്‌സിനോ 70 യാത്രക്കാര്‍ക്കോ യാത്ര ചെയ്യാം ഇതില്‍ യാത്ര ചെയ്യാം.
വിമാനം താത്ക്കാലിക റണ്‍വേയിലും പെട്ടെന്നുയരുകയും ഇറങ്ങുകയും ചെയ്യും.

 

മുന്‍പ് സ്പെയിനിലെ സെവിയയില്‍ നടന്ന ചടങ്ങില്‍ സി 295 ട്രാന്‍സ്‌പോര്‍ട്ട് വിമാനം എയര്‍ബസ് അധികൃതര്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരിക്ക് കൈമാറിയിരുന്നു.

 

അതിന് ശേഷം അതേ വിമാനത്തിലായിരുന്നു വ്യോമസേന മേധാവി ഇന്ത്യയിലേക്ക് തിരികെ എത്തിയത്. മെയില്‍ പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കിയ വിമാനത്തിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.

 

1,935 കോടി രൂപയുടെ കരാര്‍ പ്രകാരമുള്ള 56 വിമാനങ്ങളാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ പതിനാറ് വിമാനങ്ങള്‍ സപെയ്‌നിലാണ് നിര്‍മ്മിക്കുക. ബാക്കി 40 എണ്ണം ഗുജറാത്തിലെ വഡോദരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ഒക്ടോബറില്‍ തറക്കല്ലിട്ട ടാറ്റയുടെ പ്‌ളാന്റില്‍ നിര്‍മ്മിക്കും.

 

ഒരു സ്വകാര്യ കമ്പനി ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ സൈനികവിമാനമാണ് സി 295 ട്രാന്‍സ്‌പോര്‍ട്ട് വിമാനം.

 

 

 

 

സോളാര്‍ ഗൂഢാലോചന കേസ്; ഗണേഷ് കുമാര്‍ നേരിട്ട് കോടതിയില്‍ ഹാജരാകണം, പരാതിക്കാരിക്ക് വീണ്ടും സമന്‍സ്

 

കൊല്ലം: സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചന സംബന്ധിച്ച് പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാറിന് കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നോട്ടീസ് നല്‍കി.

 

ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു.അടുത്ത മാസം 18 ന് ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പരാതിക്കാരിക്കും വീണ്ടും സമന്‍സ് അയച്ചു.

 

കെ.ബി.ഗണേഷ് കുമാര്‍ എം എല്‍ എ യ്ക്കും പരാതിക്കാരിയ്ക്കും എതിരെയാണ് സോളാര്‍ പീഡന ഗൂഢാലോചനക്കേസ്. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

 

കൊട്ടാരക്കര കോടതി പ്രതികള്‍ക്കെതിരെ അയച്ച നോട്ടീസ് നേരത്തെ രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിന്റെ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് നടപടികളിലേക്ക് കടന്നത്.

 

സോളാര്‍ പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതി ചേര്‍ത്തതാണെന്ന് സിബിഐയും കണ്ടെത്തിയിരുന്നു.

 

 

 

 

OTHER SECTIONS