'ഡോ. വന്ദനയെ രക്ഷിക്കാന്‍ ഒരു ശ്രമവും നടത്തിയില്ല; പ്രാഥമിക ചികിത്സ പോലും നല്‍കിയില്ല': ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

By Priya .26 05 2023

imran-azhar

 

ഡല്‍ഹി: ഡോ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന പൊലീസിനെ ഉള്‍പ്പടെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. വന്ദനയുടെ കൊലപാതകത്തില്‍ പൊലീസ് സംഭവ സമയത്ത് ഇടപെട്ടതില്‍ പ്രശ്‌നങ്ങളുണ്ടെന്ന് അവര്‍ പറഞ്ഞു.

 

ആരുടെയും ഭാഗത്ത് നിന്ന് വന്ദനയെ രക്ഷിക്കാന്‍ ഒരുശ്രമവും ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു.പരിക്കേറ്റ അക്രമിയെ നാല് പേര്‍ക്ക് പിടികൂടാനോ തടയാനോ കഴിഞ്ഞില്ലെന്ന് അവര്‍ വിമര്‍ശിച്ചു.

 

വന്ദന രക്ഷപ്പെടുത്തമെന്ന് അഭ്യര്‍ത്ഥിച്ചെങ്കില്‍ പോലും സഹായിക്കാന്‍ ആരുമുണ്ടായില്ല. അക്രമിക്കപ്പെട്ട ആശുപത്രിയില്‍ പ്രാഥമിക ചികിത്സ പോലും വന്ദനയ്ക്ക് നല്‍കിയില്ല. ഇത്രയധികം ദൂരം വന്ദനയ്ക്ക് ചികിത്സ നല്‍കാന്‍ കൊണ്ടുപോയത് ആരുടെ തീരുമാനമായിരുന്നുവെന്നും അവര്‍ ചോദിച്ചു.

 

കേരളാ പൊലീസിന് ഒരു പെണ്‍കുട്ടിയെ പോലും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. പൊലീസ് അന്വേഷണത്തില്‍ വന്ദനയുടെ മാതാപിതാക്കള്‍ക്ക് പരാതിയുണ്ട്.

 

സിബിഐ അന്വേഷണം മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു. ഒരു കോടി രൂപ കുടുംബം ധനസഹായം ആവശ്യപ്പെട്ടുവെന്നത് തെറ്റായ കാര്യമാണ്. അന്വേഷണം തൃപ്തികരമല്ലെന്ന് പറഞ്ഞ ദേശീയ വനിത കമ്മീഷന്‍ കേരളാ പൊലീസ് മേധാവി അനില്‍കാന്തുമായി കൂടിക്കാഴ്ച നടത്തുമെന്നും വ്യക്തമാക്കി.

 

OTHER SECTIONS