പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ്: ഇമ്രാന്‍ ഖാന്‍ മത്സരിക്കുന്നത് 33 സീറ്റുകളില്‍

By Shyma Mohan.30 01 2023

imran-azhar

 


ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയിലെ 33 സീറ്റുകളില്‍ ഏക സ്ഥാനാര്‍ത്ഥിയായി മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മാര്‍ച്ച് 16നു നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ തെഹ്‌രീക് ഇന്‍സാഫ് പാര്‍ട്ടി തലവനായ ഇമ്രാന്‍ ഖാന്‍ 33 മണ്ഡലങ്ങളിലും അങ്കം കുറിക്കും. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഷാ മഹ്‌മൂദ് ഖുറേഷിയാണ് ഇക്കാര്യം അറിയിച്ചത്.

 


33 പാര്‍ലമെന്റ് സീറ്റുകളിലും പിടിഐയുടെ ഏക സ്ഥാനാര്‍ത്ഥി ഇമ്രാന്‍ ഖാന്‍ ആയിരിക്കും. ഞായറാഴ്ച സമാന്‍ പാര്‍ക്ക് ലാഹോറില്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെന്നും ഖുറേഷി പറഞ്ഞു. പിടിഐയുടെ എം.പിമാര്‍ കൂട്ടത്തോടെ രാജിവെച്ചതിന്റെ പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

 

ഇമ്രാന്‍ ഖാനെ ദേശീയ അസംബ്ലിയില്‍ നിന്ന് പുറത്താക്കിയതിനു പിന്നാലെയാണ് പി.ടി.ഐ എംപിമാര്‍ കൂട്ടത്തോടെ രാജിവച്ചത്. ആദ്യം 11 എംപിമാരുടെ രാജി മാത്രമാണ് സ്പീക്കര്‍ സ്വീകരിച്ചത്. എട്ട് മാസത്തോളം നടപടികള്‍ നിര്‍ത്തിവെച്ച ശേഷം, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെതിരേ വിശ്വാസവോട്ടെടുപ്പ് ഉണ്ടാവുമെന്ന സൂചന വന്നതോടെ 34 പി.ടി.ഐ എം.പിമാരുടെയും അവാമി മുസ്ലിം ലീഗ് നേതാവ് ഷെയ്ഖ് റാഷിദിന്റെയും രാജി സ്പീക്കര്‍ സ്വീകരിക്കുകയായിരുന്നു. രാജി സ്വീകരിച്ച പി.ടി.ഐ എം.പിമാരുടെ ആകെ എണ്ണം 80 ആണ്.

OTHER SECTIONS