പശുക്കടത്ത് ആരോപിച്ച് കൊലപാതകം: ഗര്‍ഭിണിയായ ഭാര്യയെ പൊലീസ് മര്‍ദിച്ചതായി പരാതി; കുഞ്ഞ് മരിച്ചെന്ന് യുവതി

By Lekshmi.19 02 2023

imran-azhar

 


ന്യൂഡൽഹി: ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ രാജസ്ഥാന്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പ്രതിയുടെ കുടുംബം.പൊലീസ് വീട്ടില്‍ കയറി ആക്രമിച്ചെന്നും ഗര്‍ഭിണിയായ തന്നെ മര്‍ദിച്ചെന്നും പ്രതിയുടെ ഭാര്യ പരാതിപ്പെട്ടു.മര്‍ദനത്തില്‍ കുഞ്ഞ് മരിച്ചെന്നാണ് യുവതി ആരോപിക്കുന്നത്.

 

 

യുവതിയുടെ പരാതിയില്‍ ഹരിയാന പൊലീസ് അന്വേഷണം ആരംഭിച്ചു.എന്നാല്‍ ഗര്‍ഭിണിയെ മര്‍ദിച്ചെന്ന ആരോപണം രാജസ്ഥാന്‍ പൊലീസ് പൂര്‍ണമായും നിഷേധിച്ചു.വീടിന്റെ വാതില്‍ ബലമായി തള്ളിത്തുറന്ന് അകത്തുകടന്ന പൊലീസ് ഗര്‍ഭിണിയായ യുവതിയുടെ അടിവയറ്റില്‍ മര്‍ദിച്ചെന്നാണ് പരാതി.

 

 

എന്നാൽ രാത്രി വൈകിയാണ് പൊലീസെത്തിയതെന്നും വീട്ടിലെ ഉപകരണങ്ങളും തടിസാമഗ്രികളും നശിപ്പിച്ചെന്നും പ്രതിയുടെ ഭാര്യ കൂട്ടിച്ചേര്‍ത്തു.രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാക്കളെ ചുട്ടുകൊന്നതായി ആരോപണം ഉയര്‍ന്നത്.

 

 

OTHER SECTIONS