പ്രിയപ്പെട്ട മണ്ണിലേക്ക് കോടിയേരിയുടെ അന്ത്യയാത്ര; കണ്ണീര്‍ കടലായി കണ്ണൂര്‍

By priya.02 10 2022

imran-azhar

 


കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ (68) മൃതദേഹം തലശ്ശേരി ടൗണ്‍ ഹാളില്‍ എത്തിച്ചു. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് രാവിലെ എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വിലാപയാത്രയായാണ് തലശ്ശേരി ടൗണ്‍ ഹാളില്‍ എത്തിച്ചത്.


മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ടൗണ്‍ ഹാളിലെത്തി. പ്രിയ സഖാവിനെ കാണാന്‍ നൂറുകണക്കിന് ആളുകളാണ് വഴിയോരങ്ങളില്‍ കാത്തുനിന്നത്. ടൗള്‍ ഹാളിലേക്കു ജനപ്രവാഹമാണ്.


കണ്ണൂര്‍ വിമാനത്താവളത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തിലാണ് കോടിയേരിയുടെ മൃതദേഹം ഏറ്റുവാങ്ങിയത്. 14 കേന്ദ്രങ്ങളില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോടിയേരിയിലെ വീട്ടില്‍ എത്തിക്കും.


തിങ്കളാഴ്ച രാവിലെ 11 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍ പൊതുദര്‍ശനം. ശേഷം വൈകിട്ട് 3നു കണ്ണൂര്‍ പയ്യാമ്പലത്ത് സംസ്‌കരിക്കും. ആദരസൂചകമായി തിങ്കളാഴ്ച തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളിലും മാഹിയിലും ഹര്‍ത്താല്‍ ആചരിക്കും.

 

അര്‍ബുദരോഗബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 8 മണിയോടെയാണ് കോടിയേരി അന്തരിച്ചത്. പാന്‍ക്രിയാസിലെ അര്‍ബുദരോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് ഓഗസ്റ്റ് 29നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു.

 

OTHER SECTIONS