ബീഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിവയ്പ്പ്, ജന്‍ സുരാജ് പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

വാഹന റാലി കടന്നുപോകുന്നതിനിടെ ഇരുഭാഗത്തു നിന്നും വെടിവെയ്പ്പുണ്ടായെന്നാണ് പൊലീസ് പറയുന്നത്. അക്രമികളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പിന്നില്‍ ജെഡിയു സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകനുമാണെന്ന് ജന്‍ സുരാജ് പാര്‍ട്ടി ആരോപിച്ചു

author-image
Biju
New Update
bir

ന്യൂഡല്‍ഹി: ബീഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ ജന്‍ സുരാജ് പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ദുലാര്‍ചന്ദ് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. പറ്റ്‌നയിലെ മൊകാമ മേഖലയില്‍ വാഹന റാലിക്കിടെ കാറില്‍ വച്ചാണ് ഇയാള്‍ക്ക് വെടിയേറ്റത്. 

വാഹന റാലി കടന്നുപോകുന്നതിനിടെ ഇരുഭാഗത്തു നിന്നും വെടിവെയ്പ്പുണ്ടായെന്നാണ് പൊലീസ് പറയുന്നത്. അക്രമികളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പിന്നില്‍ ജെഡിയു സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകനുമാണെന്ന് ജന്‍ സുരാജ് പാര്‍ട്ടി ആരോപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.