രാജസ്ഥാന്‍ ബസ് ദുരന്തം; മരണം 20 ആയി, 16 പേര്‍ക്ക് ഗുരുതര പരിക്ക്

ബസിനു പിന്‍ഭാഗത്തുനിന്ന് പുക ഉയര്‍ന്നപ്പോള്‍ ഡ്രൈവര്‍ ബസ് നിര്‍ത്തിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ തീ ആളിപ്പടരുകയായിരുന്നു. 57 യാത്രക്കാരാണുണ്ടായിരുന്നത്. 19 പേര്‍ ബസിനുള്ളില്‍ത്തന്നെ മരിച്ചു

author-image
Biju
New Update
rajasthan

ജയ്‌സല്‍മേര്‍: ജോധ്പുര്‍ജയ്‌സല്‍മേര്‍ ഹൈവേയില്‍ സ്വകാര്യ ബസിനു തീപിടിച്ച് മരിച്ച യാത്രക്കാരുടെ എണ്ണം 20 ആയി. 16 പേര്‍ക്കു ഗുരുതര പൊള്ളലേറ്റു. 

ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. ബസിനു പിന്‍ഭാഗത്തുനിന്ന് പുക ഉയര്‍ന്നപ്പോള്‍ ഡ്രൈവര്‍ ബസ് നിര്‍ത്തിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ തീ ആളിപ്പടരുകയായിരുന്നു. 57 യാത്രക്കാരാണുണ്ടായിരുന്നത്. 19 പേര്‍ ബസിനുള്ളില്‍ത്തന്നെ മരിച്ചു.

തദ്ദേശവാസികളും ഹൈവേയിലെ യാത്രക്കാരും ചേര്‍ന്ന് പരുക്കേറ്റവരെ ജയ്‌സല്‍മേര്‍ ജവാഹര്‍ ആശുപത്രിയിലെത്തിച്ചു. ഗുരുതര പൊള്ളലേറ്റവരെ ജോധ്പുരിലെ ആശുപത്രിയിലേക്കു മാറ്റി. സൈന്യവും സ്ഥലത്തെത്തിയിരുന്നു. 

ഡിഎന്‍എ പരിശോധനയ്ക്കു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കുമെന്നു പൊലീസ് അറിയിച്ചു. ഷോര്‍ട് സര്‍ക്കീറ്റാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ സ്ഥലത്തത്തി.