പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം; ഐതിഹ്യം ഇങ്ങനെ

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രം തിരുവനന്തപുരം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം നഗരത്തില്‍ കിഴക്കേ കോട്ടയ്ക്കു സമീപം നിലകൊള്ളുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ പറയുന്ന വഞ്ചിയൂരാണ് ഈ മഹാദേവക്ഷേത്രം. അനന്തപുരിയിലെ പുകള്‍പെറ്റ ക്ഷേതങ്ങളില്‍ പ്രധാനമാണ് ശ്രീകണ്‌ഠേശ്വരം ക്ഷേത്രം. 5ാം നൂറ്റാണ്ടിന് മുന്‍പ് തന്നെ ഈ ക്ഷേത്രമുണ്ടായിരുന്നുവെന്ന് വിശ്വാസം. രണ്ടു ശ്രീകണ്‌ഠേശ്വരം ക്ഷേത്രമുണ്ടിവിടെ, പഴയ ശ്രീകണ്‌ഠേശ്വരവും, പുതിയ ശ്രീകണ്‌ഠേശ്വരവും. പഴയ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ സ്വയംഭൂ ശിവലിംഗമാണ് പ്രതിഷ്ഠ. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് പഴയ ശ്രീകണ്‌ഠേശ്വരത്താണ്. ഏകദേശം 700 വര്‍ഷങ്ങള്‍ക്കുമുന്‍പ് പഴയ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലെ കഴകക്കാരിയായ ഒരു സ്ത്രീ തന്റെ കലവും ചൂലും പുതിയ ശിവക്ഷേത്രമിരിക്കുന്ന സ്ഥലത്ത് പതിവായി വയ്ക്കുമായിരുന്നു.

author-image
Web Desk
New Update
പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം; ഐതിഹ്യം ഇങ്ങനെ

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രം തിരുവനന്തപുരം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം നഗരത്തില്‍ കിഴക്കേ കോട്ടയ്ക്കു സമീപം നിലകൊള്ളുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ പറയുന്ന വഞ്ചിയൂരാണ് ഈ മഹാദേവക്ഷേത്രം. അനന്തപുരിയിലെ പുകള്‍പെറ്റ ക്ഷേതങ്ങളില്‍ പ്രധാനമാണ് ശ്രീകണ്‌ഠേശ്വരം ക്ഷേത്രം. 5ാം നൂറ്റാണ്ടിന് മുന്‍പ് തന്നെ ഈ ക്ഷേത്രമുണ്ടായിരുന്നുവെന്ന് വിശ്വാസം. രണ്ടു ശ്രീകണ്‌ഠേശ്വരം ക്ഷേത്രമുണ്ടിവിടെ, പഴയ ശ്രീകണ്‌ഠേശ്വരവും, പുതിയ ശ്രീകണ്‌ഠേശ്വരവും. പഴയ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ സ്വയംഭൂ ശിവലിംഗമാണ് പ്രതിഷ്ഠ. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് പഴയ ശ്രീകണ്‌ഠേശ്വരത്താണ്. ഏകദേശം 700 വര്‍ഷങ്ങള്‍ക്കുമുന്‍പ് പഴയ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലെ കഴകക്കാരിയായ ഒരു സ്ത്രീ തന്റെ കലവും ചൂലും പുതിയ ശിവക്ഷേത്രമിരിക്കുന്ന സ്ഥലത്ത് പതിവായി വയ്ക്കുമായിരുന്നു.

ഒരു ദിവസം രാവിലെ ജോലി ചെയ്യാനായി കലമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അത് എടുക്കാന്‍ കഴിഞ്ഞില്ല. വളരെ ശക്തി ഉപയോഗിച്ച് കലം പൊക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ അടിയിലുണ്ടായിരുന്ന കല്ലില്‍ ചോര പുരണ്ടിരിക്കുന്നതായി കണ്ടു. ആ കല്ലിന് ശിവലിംഗരൂപമായിരുന്നു. സ്ത്രീ കണ്ട ഈശ്വരനായതിനാല്‍ ശ്രീകണ്‌ഠേശ്വരം എന്ന പേരു വന്നുവെന്നാണ് വിശ്വാസം. എന്നാലും കാളകൂടകണ്ഠസ്ഥിതനായ ശിവന്റെ കണ്ഠത്തെ സൂചിപ്പിക്കുന്നതും കൂടിയായിരിക്കാം ഈ നാമം. ക്ഷേത്രം ഇന്നു കാണുന്നതു പോലെ നിര്‍മ്മിക്കപ്പെട്ടത് തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കാലത്താണ്. ദ്രാവിഡീയകലയുടെ ഉത്തമ ഉദാഹരണമാണ് ശ്രീകണ്‌ഠേശ്വരം ക്ഷേത്രം. വിസ്താരമേറിയ ക്ഷേത്ര മതില്‍ക്കകം. ക്ഷേത്രമതിലിനു പുറത്തുള്ള ക്ഷേത്രക്കുളം വളരെ വിസ്താരമേറിയതാണ്. ഈ കുളം ജാതകുണ്ഡതീര്‍ത്ഥം എന്നപേരില്‍ അറിയപ്പെടുന്നു. മതില്‍ക്കെട്ടിന്റെ രണ്ടുഭാഗത്തും മനോഹരങ്ങളായ ഇരുനില ഗോപുരങ്ങളുണ്ട്.

വെട്ടുകല്ലില്‍ പടുത്തുയര്‍ത്തിയ നാലമ്പലത്തില്‍ തന്നെ വിളക്കുമാടം പണിതീര്‍ത്തിരിക്കുന്നു. ഇവിടുത്തെ വൃത്താകൃതിയിലുള്ള ശ്രീകോവിലില്‍ കിഴക്കു ദര്‍ശനാമായി ശിവലിംഗ പ്രതിഷ്ഠ. ഉഗ്രമൂര്‍ത്തിയായതിനാല്‍ കിഴക്കുവശത്തു തീര്‍ത്ഥകുളം നിര്‍മ്മിച്ചിരിക്കുന്നു. രൗദ്രഭാവത്തിനു ശമനം ഉണ്ടാക്കാനാണത്രേ തിരുമുന്‍പിലായി തീര്‍ത്ഥക്കുളം നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്‌ശൈലിയില്‍ കരിങ്കല്ലില്‍ പണിതുയര്‍ത്തിയതാണ് കിഴക്കേ ആനക്കൊട്ടില്‍. ആ ആനക്കൊട്ടിലിനുള്ളിലായിട്ടാണ് ഭഗവദ്വാഹനമായ നന്തിയെ ശിരസ്സിലേറ്റുന്ന കൊടിമരം പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. പടിഞ്ഞാറുവശത്ത് മതില്‍ക്കെട്ടിനു പുറത്തും അകത്തുമായി രണ്ട് ആനക്കൊട്ടിലുകള്‍ വേറെയും പണിതീര്‍ത്തിരിക്കുന്നു. മാറി മാറി വന്ന രാജാക്കന്മാരുടെ ആശയങ്ങള്‍ ഇങ്ങനെ പലതും ഇവിടെ നിര്‍മ്മിച്ചിരിക്കുന്നു.

പൂജാ വിധികള്‍ മറ്റ് ക്ഷേതത്തിലെ പോലെയാണെങ്കിലും ഇവിടെ പൂജകളില്‍ പ്രധാനം അഭിഷേകം, ജലധാര, ക്ഷീരധാര എന്നിവയ്ക്കാണ്. ശിവരാത്രിയ്ക്ക് മാത്രമാണ് ശിവലിംഗത്തില്‍ നെയ്യ് കൊണ്ട് ധാര നടത്തുന്നത്. ശിവരാത്രി പുലര്‍ച്ചെ മുതല്‍ പിറ്റേന്ന് സൂര്യോദയം വരെയാണ് നെയ്യ് ധാര നടക്കുക. മറ്റൊരു പ്രത്യേകത എല്ലാ ക്ഷേത്രങ്ങളിലും ഉത്സവത്തിന് ആറ് ദിവസം മുന്‍പ് ചെയ്യാറുള്ള ക്രിയകള്‍ ഇവിടെ ശിവരാത്രി ദിവസമാണ് ചെയ്യാറുള്ളത് എന്നതുമൊരു പ്രത്യേകതയാണ്. 108 കുടം വെളളമോ, പാലോ, നെയ്യോ നിരന്തരം ശിവലിംഗത്തില്‍ വീണുകൊണ്ടിരിക്കുന്നതാണ് ധാര.

നിത്യേന അഞ്ചുപൂജകള്‍ നടത്താറുണ്ടിവിടെ. ഉഷ:പൂജ, എതൃത്തപൂജ, പന്തീരടിപുജ, ഉച്ചപൂജ, അത്താഴപൂജ. എട്ടുകൂട്ടം വിഭവങ്ങളോടുകൂടിയതാണ് ഇവിടുത്തെ ഉച്ചപൂജാനേദ്യം. ക്ഷേത്രത്തില്‍ നിത്യേന ഭജന നടത്താറുണ്ട്. ക്ഷേത്രത്തിലെ ഈ ശിവഭജനയും, ഹരിനാമകീര്‍ത്തനപാരായണവും സാമ്പ്രാണിത്തിരി എന്ന് പേരുള്ള ഒരു സ്വാമി തുടങ്ങിവച്ചതാണ്. ഇവിടെ 41 ദിവസം രാവിലെ കുളിച്ച് നിര്‍മാല്യം തൊഴുത് ഭജനമിരിക്കുന്നവര്‍ക്ക് എന്ത് അഭീഷ്ടവും സാധിക്കുമെന്നാണ് വിശ്വാസം. വളരെ ദൂരെ നിന്ന് പോലും അനേകം പേര്‍ വന്ന് ഇവിടെ ഭജനമിരിക്കാറുണ്ട്. ധനു മാസത്തിലാണ് ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറുന്നത്. തിരുവാതിര ദിവസമാണ് ആറാട്ട്. ധനുവിലെ പൂത്തിരുവാതിര മഹോത്സവം ചേര്‍ന്നുള്ളതാണ് ഉത്സവം. ശിവരാത്രി നാളില്‍ 24 മണിക്കൂറും ക്ഷീരധാരയുണ്ട്. ഉച്ചയ്ക്ക് തോരന്‍, പരിപ്പ്, മോര്, ശര്‍ക്കരപായസം, പുളിശ്ശേരി, കണ്ണിമാങ്ങ, മെഴുക്കുപുരട്ടി, എന്നിവയാണ് നിവേദ്യങ്ങള്‍. ഇത് എട്ടു കുഴിയുളള കിണ്ണത്തിലാണ് നിവേദിക്കുന്നത്.

അയ്യപ്പന്‍, ഗണപതി, ശ്രീകൃഷ്ണന്‍, നാഗരാജാവ്, ദുര്‍ഗ്ഗാദേവി, ഹനുമാന്‍, സുബ്രഹ്മണ്യന്‍ എന്നിവരാണ് ഉപദേവന്‍മാര്‍. ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായി ദുര്‍ഗ്ഗാക്ഷേത്രം സ്ഥിതിചെയ്യുന്നു. മണലിക്കര മനയിലെ നമ്പൂതിരിമാര്‍ക്കാണ് ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിന്റെ തന്ത്രാവകാശമുണ്ടായിരുന്നത്. പിന്നീട് അത് അത്യറമഠക്കാര്‍ക്ക് കൈമാറി. തുളു ബ്രാഹ്മണരാണ് ഇപ്പോള്‍ ഇവിടെ നിത്യ ശാന്തികര്‍മ്മങ്ങള്‍ ചെയ്യുന്നത്. മലയാള തന്ത്ര വിധിപ്രകാരമനുസരിച്ചാണ് അവരിത് അനുഷ്ഠിക്കുന്നതെന്ന് ഒരു പ്രത്യേകതയാണ്. ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിനു മുന്‍പ് ഈ ക്ഷേത്രം തിരുവിതാംകൂര്‍ മഹാരാജാവിന്റെ മേല്‍നോട്ടത്തിലായിരുന്നു. കൊട്ടാരത്തില്‍ നിന്ന് വര്‍ഷത്തില്‍ നാല് തവണ ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വരും. വൈക്കത്തഷ്ടമി നാള്‍, തിരവാതിരനാള്‍, ശിവരാത്രി, പിന്നീട് കുടുംബ വിശേഷദിവസങ്ങള്‍ എന്നീ ദിവസങ്ങളിലാണ് രാജകുടുംബം ദര്‍ശത്തിനെത്തുന്നത്.

sreekanteswaram temple