എയര്‍ ഇന്ത്യ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചു

ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്ത് രണ്ട് വര്‍ഷം പൂര്‍ത്തിയായതിന് ശേഷം ഇതാദ്യമായാണ് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നത്.

author-image
anumol ps
New Update
airindia

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചു. ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്ത് രണ്ട് വര്‍ഷം പൂര്‍ത്തിയായതിന് ശേഷം ഇതാദ്യമായാണ് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നത്. ശമ്പള വര്‍ധനവിനൊപ്പം തന്നെ പൈലറ്റുമാര്‍ക്കുള്ള വാര്‍ഷിക ടാര്‍ഗെറ്റ് പെര്‍ഫോമന്‍സ് ബോണസ്  സംവിധാനവും എയര്‍ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. 2024 ഏപ്രില്‍ 1 മുതല്‍ മുന്‍ കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ധന. ഫസ്റ്റ് ഓഫീസര്‍ മുതല്‍ സീനിയര്‍ കമാന്‍ഡര്‍ വരെയുള്ളവരുടെ ശമ്പളം പ്രതിമാസം 5,000 രൂപ മുതല്‍ 15,000 രൂപ വരെ വര്‍ധിപ്പിച്ചു. ജൂനിയര്‍ ഫസ്റ്റ് ഓഫീസര്‍മാരുടെ ശമ്പള വര്‍ദ്ധന പ്രഖ്യാപിച്ചിട്ടില്ല. 2023-24 സാമ്പത്തിക വര്‍ഷത്തിലെ  പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ജീവനക്കാര്‍ക്ക് ബോണസ്  നല്‍കുക.ജൂനിയര്‍ ഫസ്റ്റ് ഓഫീസര്‍ മുതല്‍ സീനിയര്‍ കമാന്‍ഡര്‍മാര്‍ വരെ പ്രതിവര്‍ഷം 42,000 രൂപ മുതല്‍ 1.8 ലക്ഷം രൂപ വരെ ബോണസ് നല്‍കും. കമാന്‍ഡര്‍, സീനിയര്‍ കമാന്‍ഡര്‍ എന്നിവര്‍ക്ക് 1.32 ലക്ഷം, 1.80 ലക്ഷം എന്നിങ്ങനെയാണ് ബോണസ്.

ഏകദേശം 18,000 ജീവനക്കാരാണ് എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നത്. 2022 ജനുവരിയില്‍ എയര്‍ ഇന്ത്യയുടെ നിയന്ത്രണം സര്‍ക്കാരില്‍ നിന്ന് ടാറ്റ ഗ്രൂപ്പിന് കൈമാറിയതിന് ശേഷം ഇതാദ്യമായാണ് ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിക്കുന്നത്.  2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ശമ്പള വര്‍ദ്ധനയ്ക്ക് പുറമേ, കമ്പനിയുടെയും വ്യക്തിഗത പ്രകടനത്തിന്റെയും അടിസ്ഥാനത്തില്‍ 2024-25 മുതല്‍ പൈലറ്റുമാര്‍ക്ക് വാര്‍ഷിക ടാര്‍ഗെറ്റ് പെര്‍ഫോമന്‍സ് ബോണസും  എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.  

 

air india express