ചൈനീസ് വ്യാളിയുടെ മറുപടിയില്‍ യുഎസ് 'ക്ലോസ്'! ആരും പ്രതീക്ഷിക്കാത്ത നീക്കം

ട്രംപ്- ചൈന പ്രശ്നം ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. എന്നാല്‍ അടുത്തിടെ നടന്ന ചര്‍ച്ചകളും, വ്യവസ്ഥകളും ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള മഞ്ഞുരുക്കിയിരുന്നുവെന്നാണ് ഏവരും കരുതിയിരുന്നത്. അതിനിടെയാണ് ട്രംപിന്റെ 100% നികുതി പ്രഖ്യാപനം എത്തിയത്.

author-image
Biju
New Update
trump xi

വാഷിങ്ടണ്‍: യുഎസ്- ചൈന വ്യാപാര നികുതി യുദ്ധം ദിനംപ്രതി പുതുതലത്തിലേയ്ക്ക് ഉയരുകയാണ്. 2 വമ്പന്‍മാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആഗോള വിപണികളും അസ്വസ്ഥരാണ്. നിലവില്‍ യുഎസ് നികുതി സംഘര്‍ഷത്തെ മറ്റൊരു തലത്തിലേയ്ക്ക് ഉയര്‍ത്തുകയാണ് ചൈന. അതേസമയം പുതിയ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ചൈനയിലും, യുഎസിലും മാത്രമായി ഒതുങ്ങില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ട്രംപിന് ചൈന നല്‍കുന്ന മറുപടി ആഗോള വിതരണ ലൈനുകളിലുടനീളം പ്രതിഫലിക്കുമെന്നാണു വിലയിരുത്തല്‍.
കടുത്ത നടപടിയുമായി ചൈന

ചൈനയ്ക്ക് മേല്‍ 100% തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമീപകാല നീക്കത്തെ ഷി ജിന്‍പിംഗ് ഭരണകൂടം ഒരു തുറന്ന യുദ്ധമായി തന്നെയാണ് കണ്ടിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൈന വീണ്ടും ഒരു ക്ലോസ്ഡ് ഇക്കോണമിയാകാന്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ആദ്യപടിയായി നവംബര്‍ മുതല്‍ കാറുകള്‍, കമ്പ്യൂട്ടറുകള്‍, ചിപ്പുകള്‍, ടാങ്കുകള്‍, യുദ്ധവിമാനങ്ങള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ചൈന നിര്‍ത്തുമെന്നാണ് വിവരം. നീക്കം ഏറ്റവും കൂടുതല്‍ ബാധിക്കുക യുഎസ്, യൂറോപ്യന്‍ രാജ്യങ്ങളെ ആയിരിക്കും.

ചൈനയുടെ നടപടി മറ്റു രാജ്യങ്ങള്‍ കൂടി പിന്തുടര്‍ന്നാല്‍ ആഗോള ലോജിസ്റ്റിക്സ് വിപണി തകരും. രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യമാകും തകരുക. ഉല്‍പ്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വിതരണം ഇതിനകം തന്നെ ലോകമെമ്പാടും തടസപ്പെട്ടിരിക്കുകയാണ്. ഇതിനിടെ സമ്പദ്വ്യവസ്ഥകള്‍ പൂര്‍ണമായും ക്ലോസ് ആകുന്നത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. കയറ്റുമതി വരുമാനത്തെ കൂടുതലായി ആശ്രയിക്കുന്ന സമ്പദ്ഘടനകളും, സര്‍ക്കാരുകളും കൂപ്പുകുത്തും.

ട്രംപ്- ചൈന പ്രശ്നം ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. എന്നാല്‍ അടുത്തിടെ നടന്ന ചര്‍ച്ചകളും, വ്യവസ്ഥകളും ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള മഞ്ഞുരുക്കിയിരുന്നുവെന്നാണ് ഏവരും കരുതിയിരുന്നത്. അതിനിടെയാണ് ട്രംപിന്റെ 100% നികുതി പ്രഖ്യാപനം എത്തിയത്.

ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീരുവ ചുമത്തിയ യൂറോപ്യന്‍ യൂണിയന്റെ നടപടിയും ഷി ജിന്‍പിംഗ് സര്‍ക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവരില്‍ നിന്നുള്ള സമീപകാല നടപടികളില്‍ ചൈന പ്രകോപിതരാണ്.

അതേസമയം ചൈന പൂര്‍ണമായും ക്ലോസ്ഡ് ഇക്കോണമിയിലേയ്ക്ക് നീങ്ങാനുള്ള സാധ്യത കുറവാണ്. കാരണം അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കുന്നത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും തടസം സൃഷ്ടിക്കും. നിലവില്‍ ട്രംപ് പ്രഖ്യാപിച്ചിരിക്കുന്ന 100% നികുതി ചൈനീസ് ഉല്‍പ്പന്നങ്ങളെ യുഎസില്‍ ആകര്‍ഷകമല്ലാതാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ചൈനയെ സംബന്ധിച്ച് ഈ രാജ്യവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് അത്ര വലിയ ഡീലല്ല. വിദഗ്ധരുടെ അഭിപ്രായത്തില്‍ ചൈന നിലവില്‍ യുഎസിലേയ്ക്കുള്ള വാതിലുകള്‍ അടയ്ക്കാനാണ് സാധ്യത. ഈ കൂട്ടത്തില്‍ യൂറോപ് കൂടി ഉള്‍പ്പെട്ടാല്‍ കാര്യങ്ങള്‍ അല്‍പം കടുക്കാം.

xijinping donald trump