സ്വര്‍ണത്തിന് ഇ വേ ബില്‍ പുനസ്ഥാപിച്ചു; ഇന്ന് മുതല്‍ പ്രാബത്തല്യത്തില്‍

10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടുപോകുന്നതിന് ജനുവരി 20 മുതല്‍ ഇ-വേ ബില്‍ നിര്‍ബന്ധമാക്കി സംസ്ഥാന ജി.എസ്.ടി വകുപ്പ്.പോര്‍ട്ടലിലെ പ്രശ്നങ്ങള്‍ പരിഹരിച്ചതോടെയാണ് 20 മുതല്‍ പ്രാബല്യത്തിലാക്കുന്നത്.

author-image
Athira Kalarikkal
New Update
e way bill for gold

Representational Image

ന്യൂഡല്‍ഹി: സംസ്ഥാനത്തിനകത്ത് 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടുപോകുന്നതിന് ജനുവരി 20 മുതല്‍ ഇ-വേ ബില്‍ നിര്‍ബന്ധമാക്കി സംസ്ഥാന ജി.എസ്.ടി വകുപ്പ്.

ജനുവരി 1 മുതല്‍ ഇത് നടപ്പാക്കിയിരുന്നെങ്കിലും സംസ്ഥാന ജി.എസ്.ടി പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ മൂലം താത്കാലികമായി മരവിപ്പിച്ചതായി ജനുവരി ഒമ്പതിന് ജി.എസ്.ടി കമ്മീഷ്ണര്‍ അജിത് പാട്ടീല്‍ ഇത്തരവിട്ടിരുന്നു. 

പോര്‍ട്ടലിലെ പ്രശ്നങ്ങള്‍ പരിഹരിച്ചതോടെയാണ് 20 മുതല്‍ പ്രാബല്യത്തിലാക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 27നാണ് ഇ-വേ ബില്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ് ജി.എസ്.ടി വകുപ്പ് പുറത്തിറക്കിയത്.

 വില്‍പ്പനയുമായി ബന്ധപ്പെട്ടും വില്‍പ്പനയ്ക്കല്ലാതെയും അണ്‍രജിസ്റ്റേഡ് വ്യക്തികളില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന് 10 ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യമുണ്ടെങ്കില്‍ ഇ-വേ ബില്‍ വേണമെന്നാണ് നിയമം.

സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം പോലെ വിലപിടിപ്പുള്ള ലോഹ നിര്‍മിത ആഭരണങ്ങള്‍ (പത്തു ലക്ഷമോ അതിലധികമോ തുകയ്ക്കുള്ളത്), വില്‍പ്പന, ജോബ് വര്‍ക്ക്, സ്റ്റോക്ക് ട്രാന്‍സ്ഫര്‍, പ്രദര്‍ശനം തുടങ്ങിയവയുടെ ഭാഗമായി വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ ഇവേ ബില്‍ എടുക്കണം. ഇത്തരത്തില്‍ കൊണ്ടു പോകുന്ന സ്വര്‍ണത്തിന്റെ പൂര്‍ണ വിവരങ്ങള്‍ കാണിച്ചാണ് ഇ-വേ ബില്‍ എടുക്കേണ്ടത്.

 

gold e way bill