ഇന്ത്യന്‍ തൊഴിലാളികളെ ലക്ഷ്യമിട്ട് ജര്‍മനി; വേണ്ടത് 70 ലക്ഷം ജീവനക്കാരെ

ട്രാന്‍സ്പോര്‍ട്ട്, നിര്‍മാണം, ആരോഗ്യം, എന്‍ജിനിയറിംഗ് അടക്കം 70ലേറെ മേഖലകളില്‍ ജര്‍മനിയില്‍ തൊഴിലാളിക്ഷാമം രൂക്ഷമാണ്. വിദേശികള്‍ക്ക് ജര്‍മനിയിലേക്ക് ജോലിക്കു വരാനുള്ള നിയമങ്ങള്‍ ജര്‍മനി പരിഷ്‌കരിച്ചിട്ടുണ്ട്.

author-image
anumol ps
New Update
germany

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00



 

ന്യൂഡല്‍ഹി: വിവിധ മേഖലകളില്‍ ഇന്ത്യന്‍ തൊഴിലാളികളെ ലക്ഷ്യമിട്ട് ജര്‍മനി. തൊഴിലാളി ക്ഷാമത്താല്‍ ബുദ്ധിമുട്ടുന്ന ജര്‍മനിയില്‍ 2035ഓടെ 70 ലക്ഷത്തോളം പേരെ തൊഴിലാളികളായി വേണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാ്ക്കുന്നത്. പ്രായമേറുന്ന ജനതയും തൊഴിലാളികളുടെ ക്ഷാമവും ഇപ്പോള്‍ തന്നെ വിവിധ മേഖലകളില്‍ ജര്‍മനിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ കൂടുതലായി സ്വീകരിക്കാന്‍ നിയമങ്ങള്‍ ലഘൂകരിക്കുമെന്ന് ജര്‍മന്‍ തൊഴില്‍ മന്ത്രി ഹുബേര്‍ട്ടസ് ഹെയ്ല്‍ വ്യക്തമാക്കി. തൊഴിലാളികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രാന്‍സ്പോര്‍ട്ട്, നിര്‍മാണം, ആരോഗ്യം, എന്‍ജിനിയറിംഗ് അടക്കം 70ലേറെ മേഖലകളില്‍ ജര്‍മനിയില്‍ തൊഴിലാളിക്ഷാമം രൂക്ഷമാണ്. വിദേശികള്‍ക്ക് ജര്‍മനിയിലേക്ക് ജോലിക്കു വരാനുള്ള നിയമങ്ങള്‍ ജര്‍മനി പരിഷ്‌കരിച്ചിട്ടുണ്ട്. ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വന്ന ഓപര്‍ച്യൂണിറ്റി കാര്‍ഡ് ഉപയോഗിച്ച് യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തൊഴില്‍ ചെയ്യാനായി ജര്‍മനിയില്‍ പ്രവേശിക്കാം.
അപേക്ഷകര്‍ക്ക് അവര്‍ താമസിക്കുന്ന രാജ്യത്ത് നിന്നും നേടിയ രണ്ടുവര്‍ഷത്തെ തൊഴില്‍ പരിശീലന വൈദഗ്ധ്യമോ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമോ യോഗ്യതയുണ്ടായിരിക്കണം. കൂടാതെ ജര്‍മന്‍ ഭാഷയില്‍ പ്രാഥമിക പരിജ്ഞാനവും ഇംഗ്ലീഷിലെ വൈദഗ്ധ്യവും നേടിയിരിക്കണം.

 

germany