ഗള്‍ഫ് വിമാനങ്ങളുടെയും നിരക്ക് കൂടി

ക്രിസ്മസിന് മൂമ്പുള്ള വാരാന്ത്യ അവധി ദിനങ്ങളില്‍ ദുബൈയില്‍ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് കുറഞ്ഞ നിരക്ക് 23,000 രൂപക്ക് മുകളിലാണ്.

author-image
Athira Kalarikkal
New Update
flight

Representational Image

 

മുംബൈ: ക്രിസ്മസ് പുതുവത്സര ഉത്സവ സീസണില്‍ ഗള്‍ഫ് സെക്ടറിലും വിമാന നിരക്കുകളില്‍ വര്‍ധന. ക്രിസ്മസിന് മുമ്പും പുതു വര്‍ഷത്തിന്റെ തുടക്കത്തിലും പ്രവാസികള്‍ വിമാനയാത്രക്ക് ഉയര്‍ന്ന നിരക്കുകള്‍ നല്‍കേണ്ടി വരും. നവംബറിലെ നിരക്കുകളെ അപേക്ഷിച്ച് 80 ശതമാനത്തിലധികം വര്‍ധനയാണ് വരുന്നത്.

ക്രിസ്മസിന് മൂമ്പുള്ള വാരാന്ത്യ അവധി ദിനങ്ങളില്‍ ദുബൈയില്‍ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് കുറഞ്ഞ നിരക്ക് 23,000 രൂപക്ക് മുകളിലാണ്. കൂടിയ നിരക്ക് 40,000ന് മുകളിലും. ജനുവരി ആദ്യവാരം വരെ ഉയര്‍ന്ന നിരക്കുകളാണ് നിലവിലുള്ളത്.

ക്രിസ്മസ് അവധിക്ക് മുമ്പ് നാട്ടില്‍ വരുന്നവരെയും അവധി കഴിഞ്ഞ് തിരിച്ചു വരുന്നവരെയും ലക്ഷ്യമിട്ടാണ് വിമാന കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുള്ളത്.

യാത്രക്കാര്‍ കുറയാന്‍ സാധ്യതയുള്ള ക്രിസ്മസ് ദിനത്തില്‍ കുറഞ്ഞ നിരക്കുകളാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്. ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് ക്രിസ്മസിന് രണ്ട് ദിവസം മുമ്പു വരെ കുറഞ്ഞ നിരക്ക് 25,000 രൂപക്ക് അടുത്താണ്. എന്നാല്‍ ക്രിസ്മസ് ദിനത്തില്‍ ഇത് 15,000 രൂപയായി കുറയും. അവധിക്കാലം കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരും.

ജനുവരി ആദ്യവാരത്തില്‍ ദുബൈയിലേക്ക് തിരുവനന്തപുരത്ത് നിന്ന് 28,000 രൂപയും കൊച്ചിയില്‍ നിന്ന് 23,000 രൂപയും കണ്ണൂരില്‍ നിന്ന് 25,000 രൂപയുമാണ് കുറഞ്ഞ നിരക്കുകള്‍. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഈ സമയത്ത് 12,000 രൂപക്ക് ടിക്കറ്റ് കിട്ടും. ജനുവരി 10 ന് ശേഷമാണ് ദുബൈ സെക്ടറില്‍ നിരക്കുകളില്‍ കുറവ് വരുന്നത്. 10,000 രൂപക്ക് താഴെയെത്തും.

 

airfare gulf