ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം അഞ്ചുകോടി കടന്നു

ജൂലായ് 26 വരെയുള്ള കണക്കു പ്രകാരം അഞ്ചു കോടിയിലധികം പേര്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് വ്യക്തമാക്കി. മുന്‍വര്‍ഷം ഇതേ ദിവസത്തെ അപേക്ഷിച്ച് എണ്ണത്തില്‍ 8.5 ശതമാനമാണ് വര്‍ധന.

author-image
anumol ps
New Update
income tax

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


മുംബൈ: മാര്‍ച്ചിലവസാനിച്ച സാമ്പത്തികവര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം അഞ്ചുകോടി കടന്നു. 2024 - 25 കണക്കെടുപ്പു വര്‍ഷത്തേക്കുള്ള റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി നാലുദിവസം മാത്രമാണ് അവശേഷിക്കുന്നത്. ജൂലായ് 31 വരെയാണ് റിട്ടേണ്‍ പിഴകൂടാതെ അടയ്ക്കാനുള്ള സമയം.

ജൂലായ് 26 വരെയുള്ള കണക്കു പ്രകാരം അഞ്ചു കോടിയിലധികം പേര്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് വ്യക്തമാക്കി. മുന്‍വര്‍ഷം ഇതേ ദിവസത്തെ അപേക്ഷിച്ച് എണ്ണത്തില്‍ 8.5 ശതമാനമാണ് വര്‍ധന. അതേസമയം, റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ടാകുന്നതായി പരാതി വ്യാപകമാണ്.

ഇന്‍ഫോസിസ്, ഹിറ്റാച്ചി, ഐ.ബി.എം. കമ്പനികളാണ് ആദായ നികുതി വകുപ്പിന്റെ പോര്‍ട്ടലിനായി സേവനങ്ങള്‍ നല്‍കുന്നത്. നികുതിദായകരുടെ പരാതികള്‍ സമയാസമയം പരിഹരിക്കാന്‍ ഈ കമ്പനികളോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് പ്രത്യക്ഷ നികുതിബോര്‍ഡ് ചെയര്‍മാന്‍ രവി അഗര്‍വാള്‍ അറിയിച്ചു. 

 

income tax