ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ധനവ്

115 രാജ്യത്തിലേക്കുള്ള കയറ്റുമതിയിലാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ കയറ്റുമതിയുടെ 46.5 ശതമാനവും ഈ 115 രാജ്യങ്ങളിലേക്കാണ്.

author-image
anumol ps
New Update
export

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

മുംബൈ: ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ധനവ് രേഖപ്പെടുത്തി. 115 രാജ്യത്തിലേക്കുള്ള കയറ്റുമതിയിലാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ കയറ്റുമതിയുടെ 46.5 ശതമാനവും ഈ 115 രാജ്യങ്ങളിലേക്കാണ്. യുഎസ്, യുഎഇ, നെതര്‍ലന്‍ഡ്‌സ്, ചൈന, യുകെ, സൗദി അറേബ്യ, സിംഗപ്പൂര്‍, ബംഗ്ലദേശ്, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ 238 രാജ്യങ്ങളിലേക്കാണ് ഇന്ത്യ കയറ്റുമതി നടത്തിയത്. 

അതേസമയം, ഇന്ത്യയുടെ ചരക്കു കയറ്റുമതി 3 ശതമാനം ഇടിഞ്ഞ് 43710 കോടി ഡോളറായി. എന്നാല്‍ സേവന കയറ്റുമതി 34110 കോടി ഡോളറായി ഉയര്‍ന്നു. മുന്‍വര്‍ഷം 32530 കോടി ഡോളറായിരുന്നു. ആകെ കയറ്റുമതിയില്‍ 0.23 ശതമാനം വര്‍ധനയുണ്ട്. കയറ്റുമതി 77640 കോടി ഡോളറില്‍നിന്ന് 77820 കോടി ഡോളറായി ഉയര്‍ന്നു. 

എന്‍ജിനീയറിങ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍, തുണിത്തരങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍, പെട്രോളിയം ഉല്‍പന്ന കയറ്റുമതിയില്‍ 13.66 ശതമാനത്തിന്റെ ഇടിവുണ്ടായി. രത്‌നം, ജ്വല്ലറി കയറ്റുമതിയും 13.83 ശതമാനം ഇടിഞ്ഞു. 
യുഎഇ, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളില്‍നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയിലും ഇടിവുണ്ട്. 

 

indian export