കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി ഇന്റല്‍; 15% ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും

15 ശതമാനം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായേക്കും. സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 160 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

author-image
anumol ps
New Update
intel

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


ന്യൂഡല്‍ഹി: യുഎസ് ചിപ്പ് നിര്‍മാണ കമ്പനിയായ ഇന്റല്‍ കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നു. 15 ശതമാനം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായേക്കും. സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 160 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് വാര്‍ഷിക ചെലവില്‍ 2000 കോടി ലാഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ പിരിച്ചുവിടല്‍ നീക്കം. കഴിഞ്ഞ വര്‍ഷം അവസാനം വരെ ഇന്റലില്‍ 1,24,800 ജീവനക്കാരുണ്ട്. ഇതില്‍ 18000 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കും.

ഈ വര്‍ഷം കമ്പനിയുടെ ആകെ പ്രവര്‍ത്തന ചെലവ് ഏകദേശം 20 ബില്യണ്‍ ഡോളര്‍ കുറയ്ക്കാനാണ് ഇന്റലിന്റെ പദ്ധതി. കഴിഞ്ഞ പാദത്തില്‍ ഏകദേശം 1.6 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായത്. പ്രധാന ഉല്‍പന്നങ്ങളിലും സാങ്കേതിക വിദ്യയിലും മികച്ച മുന്നേറ്റം കൈവരിച്ചെങ്കിലും രണ്ടാം പാദത്തിലെ  പ്രകടനം വളരെ മോശമായിരുന്നുവെന്ന് ഇന്റലിന്റെ സിഇഒ പാറ്റ് ഗെല്‍സിംഗര്‍ പറഞ്ഞു. രണ്ടാം പാദം വെല്ലുവിളി നിറഞ്ഞതാണെന്നും ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിലൂടെ,  ലാഭം മെച്ചപ്പെടുത്തുന്നതിനാണ് ശ്രമിക്കുന്നതെന്നും ഇന്റല്‍ വ്യക്തമാക്കി.



intel