91% ബിസിനസും അമേരിക്കയുമായെന്ന് സാബു എം ജേക്കബ്

പ്രതിസന്ധി നിലനിന്നാല്‍ കിറ്റെക്‌സില്‍ പിരിച്ചുവിടലിലേക്ക് അടക്കം പോകേണ്ടിവരുമെന്നും സാബു എം ജേക്കബ് പറഞ്ഞു. നികുതി വര്‍ധിപ്പിച്ചതോടെ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് ഉല്‍പ്പന്നങ്ങള്‍ അയക്കാന്‍ കഴിയുന്നില്ല. ഇത് തൊഴില്‍ മേഖലയെ ബാധിക്കും

author-image
Biju
New Update
sabu

കൊച്ചി: ഇന്ത്യയ്ക്ക് അധിക തീരുവ ഏര്‍പ്പെടുത്തികൊണ്ടുള്ള യുഎസ് നടപടി ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യയിലെ ടെകസ്‌റ്റൈല്‍സ് മേഖലയെയായിരിക്കുമെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതിസന്ധി നിലനിന്നാല്‍ കിറ്റെക്‌സില്‍ പിരിച്ചുവിടലിലേക്ക് അടക്കം പോകേണ്ടിവരുമെന്നും സാബു എം ജേക്കബ് പറഞ്ഞു. നികുതി വര്‍ധിപ്പിച്ചതോടെ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് ഉല്‍പ്പന്നങ്ങള്‍ അയക്കാന്‍ കഴിയുന്നില്ല. ഇത് തൊഴില്‍ മേഖലയെ ബാധിക്കും.

സര്‍ക്കാര്‍ ശക്തമായ നിലപാട് എടുക്കുന്നുണ്ട്. അമേരിക്കയുടെ തീരുമാനത്തെ ഒറ്റക്കെട്ടായി നേരിട്ടില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. കിറ്റെക്‌സിന് 91ശതമാനം ബിസിനസും അമേരിക്കയുമായിട്ടാണെന്നും വരും കാലത്ത് യുകെയുമായി കൂടുതല്‍ വ്യാപാര കരാറുകള്‍ക്ക് സാധ്യതയുണ്ടെന്നും സാബു എം ജേക്കബ് പറഞ്ഞു.

അമേരിക്കയുമായുള്ള വ്യാപാരം കുറച്ച് യുകെയും യൂറോപ്പുമായുള്ള വ്യാപാരം കൂട്ടാന്‍ ആണ് കിറ്റെക്‌സിന്റെ തീരുമാനം. ലിറ്റില്‍ സ്റ്റാര്‍ എന്ന കിറ്റെക്‌സിന്റെ ഉല്‍പ്പന്നം അമേരിക്കയില്‍ മാത്രം ലഭ്യമായിരുന്നതാണ്. കുട്ടികളുടെ വസ്ത്രങ്ങളാണ് ലിറ്റില്‍ സ്റ്റാര്‍ എന്ന ബ്രാന്‍ഡില്‍ വിറ്റിരുന്നത്.
 ഇത് ഇനി മുതല്‍ ഇന്ത്യയിലും ലഭ്യമാക്കും. ആദ്യഘട്ടത്തി ഓണ്‍ലൈന്‍ വഴി ഇന്ത്യയിലെ വിപണി ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും സാബു എം ജേക്കബ് പറഞ്ഞു. യുഎസ് തീരുവ പ്രശ്‌നത്തെ തുടര്‍ന്ന് ആന്ധ്രയില്‍ കിറ്റെക്‌സ് സംരംഭം തുടങ്ങാനുള്ള തീരുമാനം നീട്ടിവെച്ചുവെന്നും കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് പറഞ്ഞു.